Connect with us

Culture

മോദിയുടെ നടപടി കനത്ത പരാജയമെന്ന് സര്‍വേ

Published

on

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ്‌ പങ്കെടുത്തത്.

ചന്ദ്രിക ഓണ്‍ലൈന്‍ മീഡിയ ഫേസ്ബുക്ക് വഴി നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് നടപടിയിലെ പരാജയം തുറന്നുകാട്ടിയത്. “500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലെ ആസൂത്രണത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് പിഴച്ചു എന്നു താങ്കള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു സര്‍വേ ആരാഞ്ഞത്. ‘ലൈക്ക്’ ഇമോജി കൊണ്ട് -അതെ എന്നും, ‘ലൗ’ ഇമോജി കൊണ്ട് -ഇല്ല എന്നും രേഖപ്പെടുത്താനായിരുന്നു വോട്ടെടുപ്പിലെ നിര്‍ദ്ദേശം.

നിശ്ചിത സമയത്തില്‍, വോട്ടെടുപ്പില്‍ പങ്കെടുത്ത 66.6 ശതമാനം (79,020 ആളുകള്‍) മോദി സര്‍ക്കാരിന്റെ ആസൂത്രണം പിഴച്ചതായി രേഖപ്പെടുത്തിയപ്പോള്‍ 13.3 ശതമാനം (15,847 ആളുകള്‍) മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്.

1,013,466 പേരിലേക്ക് എത്തിയ സര്‍വേയോട്, നാലു മണിക്കൂറിനുള്ളില്‍ 1,40,905 പേരാണ് പ്രതികരിച്ചത്. ഇതില്‍ 1,18,543 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

15134392_1341377182560907_915106840_n

നടപടികള്‍ ജനങ്ങളുടെ നിത്യജീവിത്തില്‍ വലിയ ദുരിതമുണ്ടാക്കിയതായും സര്‍വേ വിലയിരുത്തി. നടപടി രാജ്യത്ത് കടുത്ത പ്രതിസന്ധി വരുത്തി എന്ന അഭിപ്രായമാണ് സര്‍വേ പങ്കുവച്ചത്.

അതേസമയം, സര്‍വേയോട് പ്രതികരിച്ച പലരും തങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി. സര്‍വേക്ക് 22,362 കമ്മന്റുകളാണ് ലഭിച്ചത്‌. ഇതില്‍ പലരും മോദി സര്‍ക്കാരിന്റെ നടപടിയോട് രൂക്ഷമായാണ് പ്രതികരിച്ചത്.

തീരുമാനം നല്ലതായിരുന്നെന്നും എന്നാല്‍ അതിന് സ്വീകരിച്ച നടപടികള്‍ തെറ്റിപ്പോയി എന്ന വിമര്‍ശനവും ഉയര്‍ന്നു.

ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്താത്തതും പുതുതായി ഇറക്കിയ 2000 രൂപ നോട്ടിന് ചില്ലറ ലഭിക്കാത്തതും ബാങ്കുകള്‍ക്കു മുന്നിലെ അവസാനിക്കാത്ത ക്യൂവും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

രണ്ടായിരം രൂപ നോട്ട് അച്ചടിക്കുന്നതിനു പകരം അഞ്ഞൂറ് രൂപ പുതിയത് ഇറക്കിയാല്‍ ജനങ്ങള്‍ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു എന്ന വിലയിരുത്തലുമുണ്ടായി.

തീരുമാനം പണ്ടത്തെ രാജഭരണം പോലെ ജനങ്ങളെ അടിച്ചേല്‍പ്പിക്കലായിപ്പോയി എന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത്്.

എന്നാല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു രാജ്യം അനുഭവിച്ച പ്രതിസന്ധിയെ മറികടക്കാന്‍ അടിസ്ഥാനപരമായൊന്നും മോദി സര്‍ക്കാറിന് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും രാജ്യം വന്‍ ഭീതിയലേക്കണ് നീങ്ങുന്നത്. അതിനിടെ നോട്ട് വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending