Connect with us

Culture

കരിഞ്ചോലമലയില്‍ നടന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃക

Published

on

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് മാതൃകാപരവും സ്തുത്യര്‍ഹവുമായ സേവനമാണ് സന്നദ്ധ സംഘടനകളും പൊലീസും ഫയര്‍ഫോഴ്‌സും നിര്‍വഹിച്ചത്. ആറ് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആറ് സംഘമായാണ് തെരച്ചില്‍ നടത്തിയത്. കോഴിക്കോട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തൃശൂരില്‍ നിന്നും മലപ്പുറത്തും ക്യാമ്പ് ചെയ്ത ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ബറ്റാലിയനുകളും ഇവിടെ എത്തിയിരുന്നു. ഗുരുവായൂര്‍, താനൂര്‍, കൊടുങ്ങല്ലൂര്‍, തലശ്ശേരി, കണ്ണൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന്് 280 ഫയര്‍ഫോഴ്‌സ് സംഘം എത്തിയിരുന്നു. പത്തോളം സന്നദ്ധസംഘടനകള്‍ അഞ്ചുദിനങ്ങളിലും സജീവമായി.

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, സി.എച്ച് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് വിഖായ, സാന്ത്വനം, ട്രോമോ കെയര്‍ തുടങ്ങിയ സംഘടനകളുടെ വളണ്ടിയര്‍മാരാണ് ഉണ്ടായിരുന്നത്. ഭക്ഷണവിതരണം മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതു വരെയുള്ള ജോലികള്‍ അവര്‍ നിര്‍വഹിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘവും എല്ലാ ദിവസവും എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി ആരായുന്നതിനും സ്ഥിരം സംവിധാനം ഒരുക്കിയിരുന്നു. മണ്ണിനടിയില്‍ പരിശോധന നടത്തുന്ന ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ സംവിധാനം എത്തിച്ചതും തെരച്ചിലിന് ആക്കം കൂട്ടി.

കൂറ്റന്‍ പാറകള്‍ വന്ന് വീടുകളുടെ സ്ഥാനത്ത് പതിച്ചതിനാല്‍ നാലുറൗണ്ട് പാറകള്‍ പൊട്ടിച്ചാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവന്റെ നേതൃത്വത്തില്‍ അമ്പതോളം പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൂനൂര്‍ പുഴയിലും വ്യാപക തെരച്ചില്‍ നടത്തി. സി.എച്ച് സെന്ററിന്റെ 25 വളന്റിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. തെരച്ചിലിനിടെ സി.എച്ച് സെന്റര്‍ വളന്റിയര്‍മാര്‍ക്ക് ലഭിച്ച ആധാര്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാരം തുടങ്ങിയ രേഖകള്‍ ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ഷുക്കൂര്‍ തയ്യില്‍ എന്നിവര്‍ തഹസില്‍ദാര്‍ക്ക് കൈമാറി.

മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി.ജനില്‍കുമാര്‍, ഡപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പി.പി കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കാരാട്ട് റസാഖ് എം.എല്‍.എ, താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് തഹസില്‍ദാര്‍ ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, പ്രസിഡന്റ് ബേബി രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ അബ്ബാസ്, ഡോ.ജാസ്മിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ദുരന്ത ബാധിതര്‍ക്കായി ഗവ.യു.പി സ്‌കൂള്‍ വെട്ടിഒഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നസ്രത്ത് സ്‌കൂള്‍ എന്നിവടങ്ങളിലാണ് നേരത്തെ ക്യാമ്പുകള്‍ തുറന്നത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, എളമരം കരീം, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, സി.മോയിന്‍കുട്ടി, വി.എം ഉമ്മര്‍മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ്മാസ്റ്റര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ദുരന്തഭൂമിയില്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജോലിയും നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. വാഹനങ്ങളും മറ്റും കയര്‍ കെട്ടി തടയുകയായിരുന്നു. ക്യാമ്പുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തിയതോടെ തെരച്ചിലിന് പരിസമാപ്തിയായി. കട്ടിപ്പാറയില്‍ വീണ്ടും ജീവിതം എങ്ങനെ തളിര്‍ക്കും എന്നാണ് ഇനി ആലോചിക്കാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending