Video Stories
സ്വാതന്ത്ര്യ സമരത്തില്‍ ടിപ്പുവിന്റെ സംഭാവന
രാംപുനിയാനി
ഈ മാസം പത്തിന് ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആചരിക്കാനുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശക്തമായ സംവാദങ്ങള്‍ക്കും വിഭാഗീയതക്കുമാണ് വഴിവെച്ചിരുന്നത്. സമാനമായ സംഭവമാണ് കഴിഞ്ഞ വര്‍ഷവും അരങ്ങേറിയത്. പ്രതിഷേധ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം മൂന്നു പേരുടെ ജീവന് നഷ്ടമായി. ആര്.എസ്.എസ്- ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതിഷേധമുയര്‍ന്നത്. മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നിരുന്നു. ടിപ്പു അഹങ്കാരിയും ഒരു സമുദായത്തെ കൂട്ടക്കൊല നടത്തിയ ആളുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കത്തോലിക്കാ വിഭാഗത്തെ മത പരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ വധിക്കുകയോ ചെയ്തിരുന്നുവെന്നും നിരവധി ബ്രാഹ്മണരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പേര്‍ഷ്യന്‍ ഭാഷ പ്രചരിപ്പിച്ചെന്ന കുറ്റവും ഇവര്‍ ടിപ്പുവിനു മേല്‍ ചാര്‍ത്തുന്നുണ്ട്.
എന്നാല്‍, ടിപ്പു ഒരു ജനകീയ ഭരണാധികാരിയായിരുന്നുവെന്നാണ് മറുവാദം. ടിപ്പുവിന്റെ ധീരത വ്യക്തമാക്കുന്ന അനേകം നാടകങ്ങളും നാടന്‍ കവിതകളും സംസ്ഥാനത്തുടനീളം പാടിപ്പുകഴ്ത്തിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരിയോട് ധീരതയോടെ പൊരുതി വീരമൃത്യു വരിച്ച ഒരേയൊരു ഇന്ത്യന്‍ നാട്ടു രാജാവാണ് ടിപ്പു സുല്‍ത്താന്‍. രാജ്യത്തിന് ടിപ്പുസുല്‍ത്താന്‍ നല്കിയ സംഭാവന കണക്കിലെടുത്ത് ബംഗളുരൂ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്നു കന്നട ഭാഷയിലെ പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാട് അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ ശിവജിക്കു ലഭിച്ച ആദരവ്, ഹിന്ദു മത വിശ്വാസിയായിരുന്നുവെങ്കില്‍ ടിപ്പുവിനും ലഭിച്ചിരുന്നേനെയെന്നും ജ്ഞാനപീഠ പുരസ്കാര ജേതാവുകൂടിയായ കര്‍ണാട് പറയുകയുണ്ടായി.
ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇപ്പോഴത്തെ കര്‍ണാടക സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് ബി.എസ് യെദ്യൂരപ്പ 2010ലെടുത്ത നിലപാട് ഓര്‍ക്കുന്നത് രസകരമാണ്. ബി.ജെ.പിയില്‍ നിന്ന് പുറത്തുപോയി യെദ്യൂരപ്പ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച കാലമായിരുന്നു അത്. ടിപ്പു സുല്‍ത്താന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍, മുസ്ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ടിപ്പു തൊപ്പി’ ധരിക്കുകയും ‘ടിപ്പുവിന്റെ വാള്’ ഉയര്‍ത്തുകയും ചെയ്തിരുന്നു യെദ്യൂരപ്പ. എന്നാലിപ്പോള്‍ പ്രതിഷേധക്കാരുടെ നായകനായാണ് അദ്ദേഹത്തെ കാണുന്നത്. രസകരമായ മറ്റൊരു വസ്തുത, എഴുപതുകളില്‍ ആര്.എസ്.എസ് പ്രസിദ്ധീകരിച്ച ഭാരത് ഭാരതി പരമ്പരകളില്‍ സ്വരാജ്യ സ്നേഹിയും വീരോചിത വ്യക്തിത്വത്തിനുടമയുമാണ് ടിപ്പുവെന്നാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. എന്നാലിന്ന് അതേ ശക്തികള്‍ മത ഭ്രാന്തനായാണ് ടിപ്പുവിനെ അവതരിപ്പിക്കുന്നത്. അടിസ്ഥാനമില്ലാതെ ടിപ്പുവിനെതിരെ പ്രചാരണം നടത്തുന്ന ആര്.എസ്.എസ് സംഘ്പരിവാര ശക്തികള്‍ ട്രെയിനിന് അദ്ദേഹത്തിന്റെ പേരിടുന്നതു പോലും എതിര്‍ക്കുകയാണ്. ഇത്തരം പ്രചാരണത്തിലൂടെ അദ്ദേഹമൊരു മത ഭ്രാന്തനായിരുന്നുവെന്നു വരുത്തിത്തീര്‍ക്കുകയാണ് സംഘ്പരിപാരം. ടിപ്പു അദ്ദേഹത്തിന്റെ ജനറലിന് എഴുതിയ, ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ കൈവശമെന്ന് അവകാശപ്പെടുന്ന കത്തില്‍ കാഫിറുകളെ കൊന്നൊടുക്കുകയെന്ന് വ്യക്തമാക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. അതുപോലെ നാല്പത്തിരണ്ടു ഇഞ്ച് നീളമുള്ള ടിപ്പുവിന്റെ വാള് വിജയ് മല്യ ലണ്ടനില്‍ ലേലത്തില്‍ വാങ്ങിയപ്പോഴും ഈ സംഘം ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ടിപ്പുസുല്‍ത്താന്റെ പേരുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിലായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.
ആരാണ് ടിപ്പു സുല്‍ത്താന്‍? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനയെന്താണ്? പിതാവ് ഹൈദരലിയുടെ പിന്‍ഗാമിയായാണ് ടിപ്പുസുല്‍ത്താന്‍ അധികാരത്തിലെത്തുന്നത്. യുദ്ധോപകരണ നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ പിതാവും മകനും അഗ്രഗണ്യരായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ അക്കാലത്തുതന്നെ അവര്‍ മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ ടിപ്പുവിന്റെ യുദ്ധം ഐതിഹാസികമായിരുന്നു. തുടക്കത്തില്‍ ഇന്ത്യയില്‍ കോളനി വ്യാപിപ്പിക്കുന്നതിന് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രധാന ശക്തിയായി നിലകൊണ്ടത് ഹൈദരലിയും ടിപ്പുവുമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല ടിപ്പു നയങ്ങള്‍ രൂപപ്പെടുത്തിയത്. തങ്ങളുടെ മേഖലയില്‍ വിശ്വസ്തത നേടിയ ഹിന്ദു സാധ്വികള്‍ക്ക് രാഷ്ട്രീയ പരിഗണന നോക്കാതെ ഫണ്ട് അനുവദിച്ചയാളായിരുന്നു അദ്ദേഹം. ഇതാണ് സത്യമെന്നിരിക്കേ, ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ യുദ്ധം നയിച്ചതിനാലാണ് ടിപ്പു പൈശാചിക വ്യക്തിയാകാന്‍ പ്രധാന കാരണം.
ബ്രിട്ടീഷുകാരുടെ നുകത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് മറാത്തക്കാരുമായും ഹൈദരാബാദ് നിസാമുമായും അദ്ദേഹം കത്തിടപാട് നടത്തിയിരുന്നു. ഏറെ പ്രത്യേകതയുള്ളവരും രാജ്യത്തിന് വളരെ ആപത്ത് വരുത്തുന്നവരുമാണ് ബ്രിട്ടീഷുകാരെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഈ നയമാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ യുദ്ധം അദ്ദേഹത്തിന്റെ വീരമൃത്യുവിലാണ് അവസാനിച്ചത്. എന്നാല്‍ മരണമില്ലാത്ത ഓര്‍മ്മകളാണ് കര്‍ണാടക ജനതക്ക് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ അവദാനങ്ങള്‍ അവര്‍ പാടിപ്പുകഴ്ത്തുന്നു. കര്‍ണാടകയിലെ പ്രധാന വ്യക്തിത്വമായതിനാലാണ് ടിപ്പുവിനെ പൊതു പരിപാടിയിലൂടെ സ്മരിക്കാന്‍ ജനങ്ങള്‍ തയാറായത്.
പേര്‍ഷ്യന്‍ ഭാഷ അദ്ദേഹം ഉപയോഗിച്ചിരുന്നത് (കര്‍ണാടകക്കും മറാത്തിക്കുമൊപ്പം) ഉപഭൂഖണ്ഡത്തിലെ കോടതി ഭാഷ അക്കാലത്ത് പേര്‍ഷ്യനായതിനാലാണെന്ന് മനസിലാക്കാനാകും. ഇന്ന് ആളുകള്‍ പടച്ചുവിടുന്നപോലെ അദ്ദേഹമൊരു മത ഭ്രാന്തനായിരുന്നില്ല. ജഗദ്ഗുരുവെന്നാണ് ശങ്കരാചാര്യര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ മഠവുമായി ടിപ്പുവിന് നല്ല അടുപ്പമായിരുന്നു. വലിയ സംഭാവനകളും അദ്ദേഹം മഠത്തിന് നല്‍കുമായിരുന്നു. ഹൈന്ദവനായ രഘുനാഥ റാവു പട്വര്ദന്റെ മറാത്ത ആര്‍മി മൈസൂര്‍ ജില്ലയിലെ ബേടന്നൂരില്‍ പടയോട്ടം നടത്തിയപ്പോള്‍ ശൃംഗേരി മഠം കൊള്ളയടിച്ചിരുന്നു. മറാത്ത സൈന്യം മഠം അശുദ്ധമാക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ശങ്കരാചാര്യര്‍ ടിപ്പുവിനെഴുതി. അപ്പോള്‍ ടിപ്പു ആദരപൂര്‍വം സന്യാസിമഠം പുന:സ്ഥാപിക്കുകയാണ് ചെയ്തത്. ശ്രീരംഗപട്ടണം ക്ഷേത്രത്തിനും ടിപ്പു സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പത്ത് ദിവസത്തെ ദസറ ആഘോഷം മൈസൂരിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു. വൊഡയാര്‍ കുടുംബത്തിലെ ഒരംഗമായിരുന്നു ഈ ആഘോഷത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ടിപ്പുവിന്റെ വലംകൈയായ പൂര്‍ണയ്യ ബ്രാഹ്മണനായിരുന്നു.
മുഖ്യമന്ത്രി പൂര്‍ണയ്യക്കു പുറമെ ടിപ്പുവിന്റെ മന്ത്രിസഭയില്‍ നിരവധി മന്ത്രിമാര്‍ ബ്രാഹ്മണരായിരുന്നു. അദ്ദേഹം സഖ്യമുണ്ടാക്കിയിരുന്നത് മതത്തിന്റെ മാനദണ്ഡത്തിലായിരുന്നില്ല, ശക്തിയുടെ ബലത്തിലായിരുന്നു. ‘മാനിഫെസ്റ്റോ ഓഫ് ടിപ്പു സുല്‍ത്താന്‍’ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ച സര്‍ഫറാസ് ശൈഖിന്റെ സുല്‍ത്താനെ ഖുദദ് എന്ന പുസ്തകത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആരോടും വിവേചനം കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അവസാന ശ്വാസം വരെ തന്റെ സാമ്രാജ്യം സംരക്ഷിക്കുന്നതിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നതിലും ശ്രദ്ധാലുവായിരുന്നു ടിപ്പു. ചില വര്‍ഗീയ തല്പര കക്ഷികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നുവെന്നത് സത്യമാണ്. അദ്ദേഹത്തിന്റെത് മതപരമായ നയമായിരുന്നില്ല, മറിച്ച് ഒരു ശിക്ഷാ രീതിയായിരുന്നുവെന്നാണ് ടിപ്പുവിന്റെ നയങ്ങളെക്കുറിച്ച് ചരിത്രകാരനായ കെയ്ത് ബ്രിട്ട്ലിബാങ്ക് അഭിപ്രായപ്പെട്ടത്. രാജ്യത്തോട് കൂറില്ലാത്ത സമൂഹത്തെയാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്.
വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ അദ്ദേഹം ചില മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി കാണാം. അതിന് കാരണം മതപരമായിരുന്നില്ല. ഇത്തരം സമുദായങ്ങള്‍ ബ്രിട്ടീഷുകാരെ സഹായിക്കുന്നവരും ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളത്തില്‍ കുതിരച്ചേകവരായി ചേര്‍ന്നവരുമായിരുന്നു. മറ്റൊരു ചരിത്രകാരനായ സൂസണ്‍ ബെയ്ലി പറയുന്നത്, രാഷ്ട്രീയ കാരണങ്ങളാലാണ് തന്റെ സാമ്രാജ്യത്തിനു പുറത്തുള്ള ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിനു നേരെ ടിപ്പുവിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ്. അതേസമയം അദ്ദേഹത്തിന്റെ അധികാര പരിധിയില്‍പെട്ട മൈസൂരിലുള്ള ഇതേ സമുദായത്തോട് വളരെ അടുത്ത ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്.
ടിപ്പു സുല്‍ത്താന്‍ മുസ്ലിം മതമൗലികവാദിയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഏറെ താല്പര്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ക്രൂര ഭരണത്തില്‍ നിന്ന് അമുസ്ലിംകളെ രക്ഷിക്കാന്‍ തങ്ങള്‍ വരുമെന്ന പ്രചാരണം ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ടു. യുദ്ധത്തിലേക്കുള്ള അവരുടെ കുതന്ത്രമായിരുന്നു ഇത്. അന്ന് നിലവിലുണ്ടായിരുന്ന നാട്ടു രാജാക്കന്മാരില് നിന്നു വ്യത്യസ്തനായിരുന്നു ടിപ്പു. നിരവധി ഉപഭൂഖണ്ഡങ്ങളിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കടന്നുവരവ് അപകടകരമായാണ് ടിപ്പു കണ്ടത്. ആ അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജീവന് നല്കിയ ആദ്യ വ്യക്തിയാണ് ടിപ്പു. ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബഹുജന പങ്കാളിത്തത്തോടെ ക്രമേണയാണ് വളര്‍ന്നുവന്നത്. ടിപ്പുവിന്റെ ജീവത്യാഗം തിരിച്ചറിയപ്പെടേണ്ടതാണ്. ഹൈന്ദവ വര്‍ഗീയ വാദികള്‍ ശക്തി പ്രാപിച്ച വര്‍ത്തമാന കാലത്ത് ഇത്തരം ബിംബങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കും. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ സംഭാവനകള്‍ നശിപ്പിക്കപ്പെടാന്‍ അനുവദിക്കരുത്.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india24 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala23 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

