Connect with us

Video Stories

പാളിയ പ്രതിരോധ പദ്ധതി

Published

on

കമാല്‍ വരദൂര്‍

പ്രത്യാക്രമണമാണ് ഏറ്റവും നല്ല ആയുധമെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റനായ സമയത്ത് നാസര്‍ ഹുസൈന്‍ എന്ന ക്രിക്കറ്റര്‍. പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇപ്പോഴത്തെ നായകന്‍ അലിസ്റ്റര്‍ കുക്ക് വിശാഖപ്പട്ടണത്ത് തെരഞ്ഞെടുത്ത പ്രതിരോധ വഴി കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാക്കി എന്ന് പറഞ്ഞാല്‍ അതാണ് സത്യം. 402 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഒന്നര ദിവസമുണ്ടായിരുന്നു. പിച്ചില്‍ അത്തരത്തിലുളള സ്പിന്‍ ഭൂതവുമുണ്ടായിരുന്നില്ല. വ്യക്തമായ ആക്രമണ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ അവസാന ദിവസത്തില്‍ ആവേശം വിതറാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുമായിരുന്നു.

അശ്വിന്‍, ജഡേജ, ജയന്ത് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ്. പക്ഷേ അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട് തുടങ്ങിയവര്‍ സ്പിന്നിനെയും പേസിനെയും നേരിടാന്‍ കരുത്തരായതിനാല്‍ ഒരു പരീക്ഷണത്തിന് മുതിരാമായിരുന്നു. അതിന് പകരം രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ പന്ത് മുതല്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാനുളള ശ്രമത്തില്‍ കുക്കിലെ നായകന്‍ വിജയം ഇന്ത്യന്‍ ക്യാമ്പിലേക്ക് നല്‍കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇന്ത്യന്‍ ട്രാക്കില്‍ നേരിടുക എളുപ്പമല്ല. ഇന്നലെ കോലിയിലെ നായകന്‍ സ്വന്തം ഫീല്‍ഡര്‍മാരെ ബാറ്റ്‌സ്മാന്മാര്‍ക്ക് ചുറ്റും നിരത്തി ആക്രമിച്ചപ്പോള്‍ അതില്‍ നിന്നും മോചനം നേടാനുള്ള വഴി ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. ചുറ്റും നിന്ന് തോല്‍പ്പിക്കുക എന്ന പ്ലാന്‍ ഇന്ത്യ നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടും ക്രിസ് വിട്ട് പന്തിനെ പ്രഹരിക്കാനോ, പന്തിനെ ഗ്യാലറിയില്‍ എത്തിക്കാനോ ഒരു ഇംഗ്ലീഷുകാരും തയ്യാറായില്ല.

ആക്രമണം മാത്രം പരിചയമുള്ള ഡക്കറ്റ് പോലും. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ ആധിപത്യം നേടിയതിന്റെ ആത്മവിശ്വാസം അവര്‍ക്ക് പ്രകടിപ്പിക്കാമായിരുന്നു. ഇവിടെയാണ് വിരാത് കോലിയിലെ നായകന്‍ മാര്‍ക്ക് നേടുന്നത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ അദ്ദേഹം ശരിക്കും പഠിച്ചിരുന്നു. കുക്കിനെ വീഴ്ത്തിയാല്‍ പാതി ജയമായി. അതിനായി നാലാം ദിവസത്തെ അവസാന സെഷനില്‍ കോലി നടത്തീയ പരീക്ഷണങ്ങള്‍ രസകരമായിരുന്നു. അവസാനം പരീക്ഷണത്തിന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇരയായപ്പോള്‍ തന്നെ മല്‍സരം പകുതി നേടി. രവീന്ദു ജഡേജയിലെ ഇടം കൈയ്യന്‍ സ്പിന്നറെ ഭംഗിയായി ഉപയോഗപ്പെടുത്താന്‍ പുതിയ സ്പിന്നര്‍ ജയന്തിനെ അത്യാവശ്യ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനും ഷമിയിലെ സീമര്‍ക്ക് പുതിയ പന്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമെല്ലാം ക്യാപ്റ്റന് ധൈര്യം നല്‍കിയത് ഇംഗ്ലീഷുകാരുടെ പ്രതിരോധ അതി ജാഗ്രതയായിരുന്നു.

നിങ്ങള്‍ കടന്നാക്രമിക്കില്ല എന്ന് വ്യക്തമായി മനസ്സിലാവുമ്പോള്‍ ക്യാപ്റ്റന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ എളുപ്പമാണ്. ബൗളര്‍മാര്‍ക്ക് ഏത് തരം പന്തെറിയാനും അവസരമാണ്. അനില്‍ കുംബ്ലെയിലെ കോച്ചിന് ഇതെല്ലാം വളരെ വ്യക്തമായി അറിയാം. പരമ്പരയില്‍ ഇനിയും മൂന്ന് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കുന്നു. ഇന്ത്യ വിശാഖപ്പട്ടണത്തിലൂടെ നേടിയത് മാനസികാധിപത്യമാണ്. അത് തകര്‍ക്കാന്‍ ഇംഗ്ലണ്ടിന് മൊഹാലിയില്‍ കഴിഞ്ഞാല്‍ മാേ്രതമേ പരമ്പര ആവേശകരമാവു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending