Video Stories
പാളിയ പ്രതിരോധ പദ്ധതി

കമാല്‍ വരദൂര്‍
പ്രത്യാക്രമണമാണ് ഏറ്റവും നല്ല ആയുധമെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റനായ സമയത്ത് നാസര്‍ ഹുസൈന് എന്ന ക്രിക്കറ്റര്‍. പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇപ്പോഴത്തെ നായകന് അലിസ്റ്റര്‍ കുക്ക് വിശാഖപ്പട്ടണത്ത് തെരഞ്ഞെടുത്ത പ്രതിരോധ വഴി കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാക്കി എന്ന് പറഞ്ഞാല്‍ അതാണ് സത്യം. 402 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഒന്നര ദിവസമുണ്ടായിരുന്നു. പിച്ചില്‍ അത്തരത്തിലുളള സ്പിന്‍ ഭൂതവുമുണ്ടായിരുന്നില്ല. വ്യക്തമായ ആക്രമണ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെങ്കില് ഒരു പക്ഷേ അവസാന ദിവസത്തില്‍ ആവേശം വിതറാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുമായിരുന്നു.
അശ്വിന്, ജഡേജ, ജയന്ത് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ്. പക്ഷേ അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട് തുടങ്ങിയവര്‍ സ്പിന്നിനെയും പേസിനെയും നേരിടാന്‍ കരുത്തരായതിനാല്‍ ഒരു പരീക്ഷണത്തിന് മുതിരാമായിരുന്നു. അതിന് പകരം രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്ത് മുതല്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാനുളള ശ്രമത്തില്‍ കുക്കിലെ നായകന് വിജയം ഇന്ത്യന്‍ ക്യാമ്പിലേക്ക് നല്‍കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇന്ത്യന്‍ ട്രാക്കില്‍ നേരിടുക എളുപ്പമല്ല. ഇന്നലെ കോലിയിലെ നായകന് സ്വന്തം ഫീല്‍ഡര്‍മാരെ ബാറ്റ്സ്മാന്മാര്ക്ക് ചുറ്റും നിരത്തി ആക്രമിച്ചപ്പോള്‍ അതില്‍ നിന്നും മോചനം നേടാനുള്ള വഴി ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. ചുറ്റും നിന്ന് തോല്‍പ്പിക്കുക എന്ന പ്ലാന്‍ ഇന്ത്യ നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടും ക്രിസ് വിട്ട് പന്തിനെ പ്രഹരിക്കാനോ, പന്തിനെ ഗ്യാലറിയില്‍ എത്തിക്കാനോ ഒരു ഇംഗ്ലീഷുകാരും തയ്യാറായില്ല.
ആക്രമണം മാത്രം പരിചയമുള്ള ഡക്കറ്റ് പോലും. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ ആധിപത്യം നേടിയതിന്റെ ആത്മവിശ്വാസം അവര്‍ക്ക് പ്രകടിപ്പിക്കാമായിരുന്നു. ഇവിടെയാണ് വിരാത് കോലിയിലെ നായകന് മാര്‍ക്ക് നേടുന്നത്. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ അദ്ദേഹം ശരിക്കും പഠിച്ചിരുന്നു. കുക്കിനെ വീഴ്ത്തിയാല്‍ പാതി ജയമായി. അതിനായി നാലാം ദിവസത്തെ അവസാന സെഷനില്‍ കോലി നടത്തീയ പരീക്ഷണങ്ങള്‍ രസകരമായിരുന്നു. അവസാനം പരീക്ഷണത്തിന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇരയായപ്പോള്‍ തന്നെ മല്‍സരം പകുതി നേടി. രവീന്ദു ജഡേജയിലെ ഇടം കൈയ്യന്‍ സ്പിന്നറെ ഭംഗിയായി ഉപയോഗപ്പെടുത്താന്‍ പുതിയ സ്പിന്നര്‍ ജയന്തിനെ അത്യാവശ്യ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനും ഷമിയിലെ സീമര്‍ക്ക് പുതിയ പന്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമെല്ലാം ക്യാപ്റ്റന്‍ ധൈര്യം നല്‍കിയത് ഇംഗ്ലീഷുകാരുടെ പ്രതിരോധ അതി ജാഗ്രതയായിരുന്നു.
നിങ്ങള്‍ കടന്നാക്രമിക്കില്ല എന്ന് വ്യക്തമായി മനസ്സിലാവുമ്പോള്‍ ക്യാപ്റ്റന്‍ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ എളുപ്പമാണ്. ബൗളര്‍മാര്‍ക്ക് ഏത് തരം പന്തെറിയാനും അവസരമാണ്. അനില്‍ കുംബ്ലെയിലെ കോച്ചിന് ഇതെല്ലാം വളരെ വ്യക്തമായി അറിയാം. പരമ്പരയില്‍ ഇനിയും മൂന്ന് മല്‍സരങ്ങള്‍ ബാക്കിനില്ക്കുന്നു. ഇന്ത്യ വിശാഖപ്പട്ടണത്തിലൂടെ നേടിയത് മാനസികാധിപത്യമാണ്. അത് തകര്‍ക്കാന്‍ ഇംഗ്ലണ്ടിന് മൊഹാലിയില്‍ കഴിഞ്ഞാല്‍ മാേ്രതമേ പരമ്പര ആവേശകരമാവു.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ