Connect with us

Culture

ലോറി സമരം തുടരുന്നു; പച്ചക്കറി വരവ് കുറഞ്ഞു; റേഷന്‍ സംവിധാനത്തെയും പ്രതികൂലമായി ബാധിച്ചു

Published

on

കോഴിക്കോട്: ലോറിസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞു. എന്നാല്‍ ക്ഷാമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഗൂഡ്‌സ് വാഹനങ്ങളിലും മറ്റുമായാണ് പച്ചക്കറി ഇനങ്ങള്‍ എത്തുന്നത്. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ചെറുവാഹനങ്ങളില്‍ ചരക്ക് എത്തിക്കുന്നതിന് ചെലവ് കൂടും. വാടക കൂടുന്നതാണ് പ്രശ്‌നം. ചെലവ് വര്‍ധിക്കുന്നതിന്റെ ഭാഗമായി വിപണിയില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. തക്കാളിക്ക് 24 രൂപയായിരുന്നത് 29 മുതല്‍ 30 രൂപ വരെയാണ് റീട്ടെയില്‍ മാര്‍ക്കറ്റ് വില. വലിയഉള്ളിക്ക് നേരത്തെ 20 രൂപയായിരുന്നത് ഇന്നലെ 25 രൂപയായി. കാബേജ്, വെണ്ട, വഴുതന എന്നിവക്കും അഞ്ചുമുതല്‍ 15 രൂപവരെ വില കൂടി. വലിയങ്ങാടിയില്‍ ലോറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. നൂറിലധികം ലോറികള്‍ എത്തുന്ന വലിയങ്ങാടിയില്‍ ഇന്നലെ പതിനഞ്ച് ലോറികള്‍ മാത്രമാണ് എത്തിയത്. കോഴിക്കോട്ടേക്ക് പുറപ്പെട്ട പല ലോറികളും ഇതര സംസ്ഥാനകേന്ദ്രങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇതുകാരണം വലിയങ്ങാടിയില്‍ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്നു.

അരി, പരിപ്പ്, മുളക് എന്നിവക്ക് വില കൂടിയിട്ടില്ല. ഇവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, സമരം നീണ്ടുപോയാല്‍ അരിക്കും പഞ്ചസാരക്കും മറ്റും ക്ഷാമം അനുഭവപ്പെടും. അരി വാഗണുകളില്‍ എത്തുന്നതിനാല്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല. മൊത്തവിപണിയെ സമരം കാര്യമായി ബാധിക്കാന്‍ രണ്ടുദിവസം കൂടി കഴിയേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, ഉള്‍പ്രദേശങ്ങളില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി സൂചനയുണ്ട്. കോഴിക്കോട്ടെ മൊത്തവിപണിയെ ആശ്രയിക്കുന്ന നാട്ടിന്‍പുറങ്ങളിലെ വ്യാപാരികള്‍ ഏതായാലും പ്രതിസന്ധി നേരിടുകയാണ്. പച്ചക്കറി ഇനങ്ങളും പലവ്യഞ്ജനങ്ങളും നാട്ടിലെത്തിക്കാന്‍ മാര്‍ഗമില്ലാത്തതാണ് വ്യാപാരികളെ വിഷമത്തിലാക്കുന്നത്. ഇതുകാരണം ഉപഭോക്താക്കളും വലയുകയാണ്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് ഇടപെടണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് പി.വി നിധീഷ് ആവശ്യപ്പെട്ടു. ലോറി സമരം റേഷന്‍ വിതരണത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലേക്കുള്ള ചരക്ക്‌നീക്കം നിലച്ചു. മൊത്തവിതരണകേന്ദ്രങ്ങളില്‍ നിന്ന് റേഷന്‍കടകളിലേക്ക് കൊണ്ടുപോകാനും ലോറി കിട്ടാത്ത അവസ്ഥയാണ്. ജൂലൈ മാസം വിതരണത്തിനുള്ള അരിയും ഗോതമ്പും മറ്റും ഇതിനകം എത്തിച്ച കടകളില്‍ വലിയ പ്രതിസന്ധിയില്ല. എന്നാല്‍ അരി വേണ്ടത്ര എത്താത്ത കടക്കാര്‍ക്ക് സമരം തീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ റേഷന്‍കടകളിലൊന്നും സാധനങ്ങള്‍ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികള്‍ വെറുതെവന്നു മടങ്ങുകയാണ്. വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികളും പണിയില്ലാതെ വിഷമിക്കുകയാണ്.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending