Connect with us

More

മലപ്പുറത്തോട് കേന്ദ്രം അനീതി കാട്ടുന്നു; എ.കെ ആന്റണി

Published

on

 

ന്യൂഡല്‍ഹി : അനുകൂല സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും കോഴിക്കോട് വിമാനതാവളത്തോട് കാണിക്കുന്ന അവഗണന നീതികരിക്കാനാവില്ലെന്നും ഉടനടി തീരുമാനം വേണമെന്നതാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത് റെയില്‍വേ ഭൂപടത്തില്‍ നിന്ന് മലപ്പുറത്തെ മായ്ച്ചു കളയരുത് എന്നീ ആവശ്യങ്ങളുമായ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെല്ലാം മലപ്പുറത്തോട് വലിയ അനീതി കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിപ്പൂരിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു.പി.എ ഭരണകാലത്ത് ചില ഉദ്യോഗസ്ഥര്‍ കരിപ്പൂരിനെതിരായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെടുക്കുമ്പോള്‍ ഗവണ്‍മെന്റ് അതിനെ അവഗണിക്കുകയായിരുന്നു. ഇന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി എടുപ്പിക്കാലാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നഷ്ടങ്ങളുടെ കണക്ക് പറയുമ്പോഴും നിലവിലുള്ള റെയില്‍വേ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതെ ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബുള്ളറ്റ് ട്രയിന്‍ ഓടിക്കാനാണ് മോഡി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ചടങ്ങില്‍ പ്രസംഗിച്ച മുന്‍ വ്യോമയാന മന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് , എം.കെ.രാഘവന്‍, എം.ഐ.ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്‍.കെ.പ്രേമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്‌സ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ഹസന്‍ പൊന്നേത്ത്, പി. നിധീഷ്, പി.കെ.നൗഫല്‍ ബാബു, സി.കെ.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending