Connect with us

Culture

കേന്ദ്രസര്‍ക്കാറിനെ ജഡ്ജിമാര്‍ വിമര്‍ശിക്കുന്നു: പരാതിയുമായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ജഡ്ജിമാര്‍ വിമര്‍ശനമുന്നയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍. അതേ സമയം അറ്റോര്‍ണി ജനറലിന്റെ പരാതിക്ക് അതേ അര്‍ത്ഥത്തില്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ മറുപടിയും നല്‍കി. ഒരു ജഡ്ജിക്ക് എല്ലാ പ്രശ്‌നങ്ങളുടെയും എല്ലാ വശങ്ങളും അറിയില്ലായിരിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ ഉള്ള പൊതുതാല്‍പര്യ ഹര്‍ജി ജഡ്ജിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ അതിലെ അവകാശ ലംഘനം പരിശോധിക്കാനുള്ള അവസരം ജഡ്ജിക്ക് ഉപയോഗപ്പെടുത്താം, ഉത്തരവുകള്‍ ഇറക്കാം. എന്നാല്‍ ഈ ഉത്തരവുകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മനസിലാക്കണം.

മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ അതു ബാധിക്കാം. അതേപ്പറ്റി സര്‍ക്കാരിന് ആലോചിക്കേണ്ടി വരും. ഉദാഹരണത്തിന് 2ജി കേസില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ വന്‍ വിദേശ നിക്ഷേപം തുടച്ചുമാറ്റപ്പെട്ടു. ഹൈവേകളില്‍ മദ്യശാലകള്‍ നിരോധിച്ചപ്പോള്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. നിരവധി പേര്‍ക്ക് ഉപജീവനം നഷ്ടമായി. ദാരിദ്ര്യമടക്കം നിരവധി ഗൗരവമേറിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. ഒരുദിവസം നൂറു രൂപ പോലും വരുമാനം ഇല്ലാത്തവരുടെ കാര്യങ്ങളാണ് സര്‍ക്കാരിന് ആദ്യം നോക്കേണ്ടി വരിക. പൊതുതാല്പപര്യ ഹര്‍ജികളില്‍ കോടതി ചിന്തിച്ചുറപ്പിച്ചു സംതുലിത നിലപാട് മാത്രമേ കൈക്കൊള്ളാവൂവെന്നും അറ്റോര്‍ണി ജറല്‍ കോടതിയെ അറിയിച്ചു.

അതേസമയം അറ്റോര്‍ണി ജനറലിന്റെ വിമര്‍ശത്തിന് മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നും, ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നും പറഞ്ഞു. ഇവുടത്തെ പ്രശ്‌നങ്ങള്‍ ജഡ്ജിമാര്‍ക്ക് അറിയാം. ഞങ്ങള്‍ ജനങ്ങളുടെ അധികാരങ്ങള്‍ നടപ്പാക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 21 നല്‍കുന്ന അവകാശങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. കോടതി ഉത്തരവുകള്‍ കാരണമാണ് പല കാര്യങ്ങളും നടന്നത്. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം മതി. കോടതി വിധിയുടെ ഭാഗമായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഒരുലക്ഷം കോടി രൂപയുടെ തീരുവ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇക്കാലത്തെ ബജറ്റില്‍ ഈ പണം ഒന്നുമല്ലെന്നും, മാത്രമല്ല ഈ പണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ചിലവഴിക്കുന്നത്, സംസ്ഥാനങ്ങളും കൂടിയാണ്. സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്, അതുകൊണ്ട് കേന്ദ്രത്തിന് മാത്രം തീരുമാനിക്കാന്‍ ആകില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.

അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശത്തിന് വീണ്ടും മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ഈ പണം കൊണ്ട് ചെയ്യാന്‍ കഴിയുന്ന നിരവധി മികച്ച കാര്യങ്ങള്‍ ഉണ്ട്. ഷെല്‍ട്ടര്‍ ഹോമുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം. വിധവകളെ പുനരധിവസിപ്പിക്കാം. ജയിലുകളിലെ തിങ്ങിപ്പാര്‍ക്കല്‍ ഒഴിവാക്കാം തുടങ്ങി പലതും സാധ്യമാക്കാമെന്നും വ്യക്തമാക്കി. മാലിന്യ നിര്‍മാര്‍ജനം, അനധികൃത നിര്‍മ്മാണം, ബലാത്സംഗം, താജ് മഹല്‍ സംരക്ഷണം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജസ്റ്റിസ് മദന്‍ ലോകുറിന്റെ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറ്റോര്‍ണി പ്രതിഷേധമറിയിച്ചത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending