Culture
കേന്ദ്രസര്‍ക്കാറിനെ ജഡ്ജിമാര്‍ വിമര്‍ശിക്കുന്നു: പരാതിയുമായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ജഡ്ജിമാര്‍ വിമര്‍ശനമുന്നയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍. അതേ സമയം അറ്റോര്‍ണി ജനറലിന്റെ പരാതിക്ക് അതേ അര്‍ത്ഥത്തില്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ മറുപടിയും നല്കി. ഒരു ജഡ്ജിക്ക് എല്ലാ പ്രശ്നങ്ങളുടെയും എല്ലാ വശങ്ങളും അറിയില്ലായിരിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ ഉള്ള പൊതുതാല്പര്യ ഹര്‍ജി ജഡ്ജിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ അതിലെ അവകാശ ലംഘനം പരിശോധിക്കാനുള്ള അവസരം ജഡ്ജിക്ക് ഉപയോഗപ്പെടുത്താം, ഉത്തരവുകള്‍ ഇറക്കാം. എന്നാല്‍ ഈ ഉത്തരവുകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മനസിലാക്കണം.
മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ അതു ബാധിക്കാം. അതേപ്പറ്റി സര്‍ക്കാരിന് ആലോചിക്കേണ്ടി വരും. ഉദാഹരണത്തിന് 2ജി കേസില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ വന്‍ വിദേശ നിക്ഷേപം തുടച്ചുമാറ്റപ്പെട്ടു. ഹൈവേകളില്‍ മദ്യശാലകള്‍ നിരോധിച്ചപ്പോള്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. നിരവധി പേര്‍ക്ക് ഉപജീവനം നഷ്ടമായി. ദാരിദ്ര്യമടക്കം നിരവധി ഗൗരവമേറിയ പ്രശ്നങ്ങള്‍ രാജ്യത്തുണ്ട്. ഒരുദിവസം നൂറു രൂപ പോലും വരുമാനം ഇല്ലാത്തവരുടെ കാര്യങ്ങളാണ് സര്‍ക്കാരിന് ആദ്യം നോക്കേണ്ടി വരിക. പൊതുതാല്പപര്യ ഹര്‍ജികളില്‍ കോടതി ചിന്തിച്ചുറപ്പിച്ചു സംതുലിത നിലപാട് മാത്രമേ കൈക്കൊള്ളാവൂവെന്നും അറ്റോര്‍ണി ജറല്‍ കോടതിയെ അറിയിച്ചു.
അതേസമയം അറ്റോര്‍ണി ജനറലിന്റെ വിമര്‍ശത്തിന് മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നും, ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നും പറഞ്ഞു. ഇവുടത്തെ പ്രശ്നങ്ങള്‍ ജഡ്ജിമാര്‍ക്ക് അറിയാം. ഞങ്ങള്‍ ജനങ്ങളുടെ അധികാരങ്ങള്‍ നടപ്പാക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 21 നല്കുന്ന അവകാശങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. കോടതി ഉത്തരവുകള്‍ കാരണമാണ് പല കാര്യങ്ങളും നടന്നത്. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം മതി. കോടതി വിധിയുടെ ഭാഗമായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഒരുലക്ഷം കോടി രൂപയുടെ തീരുവ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇക്കാലത്തെ ബജറ്റില്‍ ഈ പണം ഒന്നുമല്ലെന്നും, മാത്രമല്ല ഈ പണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ചിലവഴിക്കുന്നത്, സംസ്ഥാനങ്ങളും കൂടിയാണ്. സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്, അതുകൊണ്ട് കേന്ദ്രത്തിന് മാത്രം തീരുമാനിക്കാന്‍ ആകില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.
അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശത്തിന് വീണ്ടും മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ഈ പണം കൊണ്ട് ചെയ്യാന്‍ കഴിയുന്ന നിരവധി മികച്ച കാര്യങ്ങള്‍ ഉണ്ട്. ഷെല്‍ട്ടര്‍ ഹോമുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം. വിധവകളെ പുനരധിവസിപ്പിക്കാം. ജയിലുകളിലെ തിങ്ങിപ്പാര്‍ക്കല്‍ ഒഴിവാക്കാം തുടങ്ങി പലതും സാധ്യമാക്കാമെന്നും വ്യക്തമാക്കി. മാലിന്യ നിര്‍മാര്‍ജനം, അനധികൃത നിര്‍മ്മാണം, ബലാത്സംഗം, താജ് മഹല്‍ സംരക്ഷണം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജസ്റ്റിസ് മദന്‍ ലോകുറിന്റെ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറ്റോര്‍ണി പ്രതിഷേധമറിയിച്ചത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india18 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

