kerala
മാതൃസ്നേഹത്തിന്റെ മഹാ വിളംബരം
EDITORIAL

വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾക്കൊണ്ട് മുഖരിതമാണ് ചുറ്റുപാടുകൾ. ലഹരിയുടെ അതി ഭീകരമായ വ്യാപനം, മാതാപിതാക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികളെന്നോ വ്യത്യാസമില്ലാതെ ഉറ്റവരിലേക്കും ഉടയവരിലേക്കും നീങ്ങുന്ന കൊ ലക്കത്തികൾ, കൗമാരത്തിൻ്റെ കൈവിട്ട് കളികൾ, സാമ്പത്തിക തട്ടിപ്പുകൾ, അനാരോഗ്യകരമായ മത്സരങ്ങൾ തീർക്കുന്ന കുടിപ്പകകൾ…. ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും അഭാവമാണ് ഈ കൈവിട്ടുപോകലിനു പിന്നി ലെന്ന നിരന്തര മുറവിളികൾ ഉയർന്നു കേൾക്കുമ്പോഴാ ണ് മാതൃ സ്നേഹത്തിൻ്റെ കണ്ണുനിറയിക്കുന്ന കാഴ്ച്ചക്ക് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യംവഹി ച്ചത്. മകന്റെ പരാക്രമത്തിന് ഇരയായി മുഖത്തും കൈ യ്യിലുമായി സ്വന്തം ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകൾ ഏറ്റുവാങ്ങിയ അമ്മയാണ് അതേ മകൻ ജയിലിൽ കഴി യുന്നത് കാണാൻ കഴിയാത്തതിൻ്റെ പേരിൽ മാത്യ സ് നേഹത്തിന്റെ ആഴവും പരപ്പും വരച്ചുകാണിച്ചത്.
പതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്ക് ഗു രുതരമായിരുന്നതിനാൽ വധശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതേ തുടർന്ന് ജയിലിലടക്കപ്പെട്ട പ്രതി ജനുവരി ഒന്നുമു തൽ തടവിലാണെന്ന് കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയത്. പരാതിയില്ലെന്ന് അമ്മ പറഞ്ഞാൽ മാത്രമേ ജാമ്യം അനുവദിക്കു എന്നായിരുന്നു കോടതിയുടെ ഭാഷ്യം. മകനിൽ നിന്നേറ്റ എല്ലാ മുറിവുകളും നീറ്റലായി നിൽക്കുമ്പോൾ തന്നെ മകന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് അമ്മ കോടതിയിൽ സത്യവാങ്മൂലം നൽ കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയോട് ആ അമ്മക്ക് ഇതുമാത്രമേ പറയാനുണ്ടായിരുന്നുള്ളു ‘എൻ്റെ മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’. ദൗർഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലർന്ന വാക്കുകളാണിതെന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ‘ഉണങ്ങാത്ത മുറിവുകളുടെ വേദന പോലും മാതൃസ്നേഹത്താൽ അവർ മറന്നിരിക്കാം. പനിനീർപുപോലെയാണ് അമ്മയുടെ സ്നേഹം. അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കും’. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
മാത്യ സ്നേഹത്തിൻ്റെ മഹാത്മ്യം തിരിച്ചറിയപ്പെടാതെയും വിലകൽപ്പിക്കപ്പെടാതെയും പോകുന്ന കാലത്ത് നീതി പീഠത്തിലരങ്ങേറിയ ഈ സംഭവ വികാസങ്ങൾ ഒരു ഓർമപ്പെടുത്തലാണ്. പറഞ്ഞുതീർക്കാൻ മാത്രമുള്ള പ്ര ശ്‌നങ്ങളുടെ പേരിൽ പരസ്‌പരം തല്ലിയും കൊന്നും തീർക്കുന്നവർ മറന്നുപോകുന്നത് അമ്മമാരുടെ സ്നേഹത്തി ന്റെയും കണ്ണീരിന്റയും വിലയാണ്. നൊന്തുപെറ്റ് കഷ്ടപ്പെട്ട് വളർത്തിയ പ്രിയപ്പെട്ട മക്കളിൽ നിന്നു തിക്താനുഭ വങ്ങളുണ്ടാകുമ്പോഴും തനിക്ക് താങ്ങും തണലുമാവേണ്ട പ്രിയപ്പെട്ട മക്കൾ ഇല്ലാതാക്കപ്പെടുകയും ചെയ്യുമ്പോൾ ആ ഹൃദയങ്ങൾ ഒരുപോലെ പരിതപിക്കുകയാ ണ്. മറ്റൊന്നുകൊണ്ടും ആ നഷ്‌ടങ്ങളുടെ കണക്കുതീർ ക്കാൻ കഴയില്ലെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രമാണ്. കൂട്ടുകാരന് നഷ്ടപ്പെടുന്നത് സുഹൃത്തിനെയാണെങ്കിൽ, പ്രസ്ഥാനത്തിന് നഷ്ട്‌ടപ്പെടുന്നത് ഒരു പ്രവർത്തകനെയാണെങ്കിൽ, സമൂഹത്തിന് നഷ്ടപ്പെടുന്നത് അവരിലൊരാ ളെയാണെങ്കിൽ, കുടുംബത്തിന് നഷ്‌ടപ്പെടുന്നത് ഒരംഗത്തെയാണെങ്കിൽ അമ്മക്ക് നഷ്‌ടപ്പെടുന്നത് സ്വന്തം ജി വന്റെ തുടിപ്പാണ്. കാലത്തിൻ്റെ കറക്കത്തിൽ ആര് ആരെ മറന്നാലും നഷ്‌ടപ്പെട്ടുപോയ മക്കൾ ഒരു നോവായി മാതാപിതാക്കളുടെ മനസിൽ മായാതെ കിടക്കുക തന്നെ ചെയ്യും. ഒരു മനുഷ്യൻ ജീവിതകാലത്ത് ചുമക്കേണ്ടിവരുന്ന ഏറ്റവും വലിയ ഭാരം സ്വന്തം മക്കളുടെ മൃതദേഹത്തിന്റെ ഭാരമാണെന്ന യാഥാർത്ഥ്യം ഇനിയും നമ്മുടെ സമൂഹം തിരിച്ചറിയാതിരുന്നുകൂടാ. മക്കൾ കാരണമായോ മക്കളുടെ കാരണത്താലോ ഇനിയൊരമ്മയും കണ്ണു നീരുകുടിക്കരുതെന്ന പ്രതിജ്ഞയാണ് കാലം ആവശ്യപ്പെടുന്നത്.
kerala
‘സി.എച്ച് മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ’: ശശി തരൂർ

കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.
തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.
സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.
മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.
അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം