വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾക്കൊണ്ട് മുഖരിതമാണ് ചുറ്റുപാടുകൾ. ലഹരിയുടെ അതി ഭീകരമായ വ്യാപനം, മാതാപിതാക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികളെന്നോ വ്യത്യാസമില്ലാതെ ഉറ്റവരിലേക്കും ഉടയവരിലേക്കും നീങ്ങുന്ന കൊ ലക്കത്തികൾ, കൗമാരത്തിൻ്റെ കൈവിട്ട് കളികൾ, സാമ്പത്തിക തട്ടിപ്പുകൾ, അനാരോഗ്യകരമായ മത്സരങ്ങൾ തീർക്കുന്ന കുടിപ്പകകൾ…. ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും അഭാവമാണ് ഈ കൈവിട്ടുപോകലിനു പിന്നി ലെന്ന നിരന്തര മുറവിളികൾ ഉയർന്നു കേൾക്കുമ്പോഴാ ണ് മാതൃ സ്നേഹത്തിൻ്റെ കണ്ണുനിറയിക്കുന്ന കാഴ്ച്ചക്ക് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യംവഹി ച്ചത്. മകന്റെ പരാക്രമത്തിന് ഇരയായി മുഖത്തും കൈ യ്യിലുമായി സ്വന്തം ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകൾ ഏറ്റുവാങ്ങിയ അമ്മയാണ് അതേ മകൻ ജയിലിൽ കഴി യുന്നത് കാണാൻ കഴിയാത്തതിൻ്റെ പേരിൽ മാത്യ സ് നേഹത്തിന്റെ ആഴവും പരപ്പും വരച്ചുകാണിച്ചത്.
പതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്ക് ഗു രുതരമായിരുന്നതിനാൽ വധശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതേ തുടർന്ന് ജയിലിലടക്കപ്പെട്ട പ്രതി ജനുവരി ഒന്നുമു തൽ തടവിലാണെന്ന് കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയത്. പരാതിയില്ലെന്ന് അമ്മ പറഞ്ഞാൽ മാത്രമേ ജാമ്യം അനുവദിക്കു എന്നായിരുന്നു കോടതിയുടെ ഭാഷ്യം. മകനിൽ നിന്നേറ്റ എല്ലാ മുറിവുകളും നീറ്റലായി നിൽക്കുമ്പോൾ തന്നെ മകന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് അമ്മ കോടതിയിൽ സത്യവാങ്മൂലം നൽ കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയോട് ആ അമ്മക്ക് ഇതുമാത്രമേ പറയാനുണ്ടായിരുന്നുള്ളു ‘എൻ്റെ മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’. ദൗർഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലർന്ന വാക്കുകളാണിതെന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ‘ഉണങ്ങാത്ത മുറിവുകളുടെ വേദന പോലും മാതൃസ്നേഹത്താൽ അവർ മറന്നിരിക്കാം. പനിനീർപുപോലെയാണ് അമ്മയുടെ സ്നേഹം. അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കും’. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
മാത്യ സ്നേഹത്തിൻ്റെ മഹാത്മ്യം തിരിച്ചറിയപ്പെടാതെയും വിലകൽപ്പിക്കപ്പെടാതെയും പോകുന്ന കാലത്ത് നീതി പീഠത്തിലരങ്ങേറിയ ഈ സംഭവ വികാസങ്ങൾ ഒരു ഓർമപ്പെടുത്തലാണ്. പറഞ്ഞുതീർക്കാൻ മാത്രമുള്ള പ്ര ശ്‌നങ്ങളുടെ പേരിൽ പരസ്‌പരം തല്ലിയും കൊന്നും തീർക്കുന്നവർ മറന്നുപോകുന്നത് അമ്മമാരുടെ സ്നേഹത്തി ന്റെയും കണ്ണീരിന്റയും വിലയാണ്. നൊന്തുപെറ്റ് കഷ്ടപ്പെട്ട് വളർത്തിയ പ്രിയപ്പെട്ട മക്കളിൽ നിന്നു തിക്താനുഭ വങ്ങളുണ്ടാകുമ്പോഴും തനിക്ക് താങ്ങും തണലുമാവേണ്ട പ്രിയപ്പെട്ട മക്കൾ ഇല്ലാതാക്കപ്പെടുകയും ചെയ്യുമ്പോൾ ആ ഹൃദയങ്ങൾ ഒരുപോലെ പരിതപിക്കുകയാ ണ്. മറ്റൊന്നുകൊണ്ടും ആ നഷ്‌ടങ്ങളുടെ കണക്കുതീർ ക്കാൻ കഴയില്ലെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രമാണ്. കൂട്ടുകാരന് നഷ്ടപ്പെടുന്നത് സുഹൃത്തിനെയാണെങ്കിൽ, പ്രസ്ഥാനത്തിന് നഷ്ട്‌ടപ്പെടുന്നത് ഒരു പ്രവർത്തകനെയാണെങ്കിൽ, സമൂഹത്തിന് നഷ്ടപ്പെടുന്നത് അവരിലൊരാ ളെയാണെങ്കിൽ, കുടുംബത്തിന് നഷ്‌ടപ്പെടുന്നത് ഒരംഗത്തെയാണെങ്കിൽ അമ്മക്ക് നഷ്‌ടപ്പെടുന്നത് സ്വന്തം ജി വന്റെ തുടിപ്പാണ്. കാലത്തിൻ്റെ കറക്കത്തിൽ ആര് ആരെ മറന്നാലും നഷ്‌ടപ്പെട്ടുപോയ മക്കൾ ഒരു നോവായി മാതാപിതാക്കളുടെ മനസിൽ മായാതെ കിടക്കുക തന്നെ ചെയ്യും. ഒരു മനുഷ്യൻ ജീവിതകാലത്ത് ചുമക്കേണ്ടിവരുന്ന ഏറ്റവും വലിയ ഭാരം സ്വന്തം മക്കളുടെ മൃതദേഹത്തിന്റെ ഭാരമാണെന്ന യാഥാർത്ഥ്യം ഇനിയും നമ്മുടെ സമൂഹം തിരിച്ചറിയാതിരുന്നുകൂടാ. മക്കൾ കാരണമായോ മക്കളുടെ കാരണത്താലോ ഇനിയൊരമ്മയും കണ്ണു നീരുകുടിക്കരുതെന്ന പ്രതിജ്ഞയാണ് കാലം ആവശ്യപ്പെടുന്നത്.