Connect with us

kerala

മാതൃസ്നേഹത്തിന്റെ മഹാ വിളംബരം

EDITORIAL

Published

on

വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾക്കൊണ്ട് മുഖരിതമാണ് ചുറ്റുപാടുകൾ. ലഹരിയുടെ അതി ഭീകരമായ വ്യാപനം, മാതാപിതാക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികളെന്നോ വ്യത്യാസമില്ലാതെ ഉറ്റവരിലേക്കും ഉടയവരിലേക്കും നീങ്ങുന്ന കൊ ലക്കത്തികൾ, കൗമാരത്തിൻ്റെ കൈവിട്ട് കളികൾ, സാമ്പത്തിക തട്ടിപ്പുകൾ, അനാരോഗ്യകരമായ മത്സരങ്ങൾ തീർക്കുന്ന കുടിപ്പകകൾ…. ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും അഭാവമാണ് ഈ കൈവിട്ടുപോകലിനു പിന്നി ലെന്ന നിരന്തര മുറവിളികൾ ഉയർന്നു കേൾക്കുമ്പോഴാ ണ് മാതൃ സ്നേഹത്തിൻ്റെ കണ്ണുനിറയിക്കുന്ന കാഴ്ച്ചക്ക് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യംവഹി ച്ചത്. മകന്റെ പരാക്രമത്തിന് ഇരയായി മുഖത്തും കൈ യ്യിലുമായി സ്വന്തം ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകൾ ഏറ്റുവാങ്ങിയ അമ്മയാണ് അതേ മകൻ ജയിലിൽ കഴി യുന്നത് കാണാൻ കഴിയാത്തതിൻ്റെ പേരിൽ മാത്യ സ് നേഹത്തിന്റെ ആഴവും പരപ്പും വരച്ചുകാണിച്ചത്.

പതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്ക് ഗു രുതരമായിരുന്നതിനാൽ വധശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതേ തുടർന്ന് ജയിലിലടക്കപ്പെട്ട പ്രതി ജനുവരി ഒന്നുമു തൽ തടവിലാണെന്ന് കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയത്. പരാതിയില്ലെന്ന് അമ്മ പറഞ്ഞാൽ മാത്രമേ ജാമ്യം അനുവദിക്കു എന്നായിരുന്നു കോടതിയുടെ ഭാഷ്യം. മകനിൽ നിന്നേറ്റ എല്ലാ മുറിവുകളും നീറ്റലായി നിൽക്കുമ്പോൾ തന്നെ മകന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് അമ്മ കോടതിയിൽ സത്യവാങ്മൂലം നൽ കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയോട് ആ അമ്മക്ക് ഇതുമാത്രമേ പറയാനുണ്ടായിരുന്നുള്ളു ‘എൻ്റെ മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’. ദൗർഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലർന്ന വാക്കുകളാണിതെന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ‘ഉണങ്ങാത്ത മുറിവുകളുടെ വേദന പോലും മാതൃസ്നേഹത്താൽ അവർ മറന്നിരിക്കാം. പനിനീർപുപോലെയാണ് അമ്മയുടെ സ്നേഹം. അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കും’. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

മാത്യ സ്നേഹത്തിൻ്റെ മഹാത്മ്യം തിരിച്ചറിയപ്പെടാതെയും വിലകൽപ്പിക്കപ്പെടാതെയും പോകുന്ന കാലത്ത് നീതി പീഠത്തിലരങ്ങേറിയ ഈ സംഭവ വികാസങ്ങൾ ഒരു ഓർമപ്പെടുത്തലാണ്. പറഞ്ഞുതീർക്കാൻ മാത്രമുള്ള പ്ര ശ്‌നങ്ങളുടെ പേരിൽ പരസ്‌പരം തല്ലിയും കൊന്നും തീർക്കുന്നവർ മറന്നുപോകുന്നത് അമ്മമാരുടെ സ്നേഹത്തി ന്റെയും കണ്ണീരിന്റയും വിലയാണ്. നൊന്തുപെറ്റ് കഷ്ടപ്പെട്ട് വളർത്തിയ പ്രിയപ്പെട്ട മക്കളിൽ നിന്നു തിക്താനുഭ വങ്ങളുണ്ടാകുമ്പോഴും തനിക്ക് താങ്ങും തണലുമാവേണ്ട പ്രിയപ്പെട്ട മക്കൾ ഇല്ലാതാക്കപ്പെടുകയും ചെയ്യുമ്പോൾ ആ ഹൃദയങ്ങൾ ഒരുപോലെ പരിതപിക്കുകയാ ണ്. മറ്റൊന്നുകൊണ്ടും ആ നഷ്‌ടങ്ങളുടെ കണക്കുതീർ ക്കാൻ കഴയില്ലെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രമാണ്. കൂട്ടുകാരന് നഷ്ട‌പ്പെടുന്നത് സുഹൃത്തിനെയാണെങ്കിൽ, പ്രസ്ഥാനത്തിന് നഷ്ട്‌ടപ്പെടുന്നത് ഒരു പ്രവർത്തകനെയാണെങ്കിൽ, സമൂഹത്തിന് നഷ്ടപ്പെടുന്നത് അവരിലൊരാ ളെയാണെങ്കിൽ, കുടുംബത്തിന് നഷ്‌ടപ്പെടുന്നത് ഒരംഗത്തെയാണെങ്കിൽ അമ്മക്ക് നഷ്‌ടപ്പെടുന്നത് സ്വന്തം ജി വന്റെ തുടിപ്പാണ്. കാലത്തിൻ്റെ കറക്കത്തിൽ ആര് ആരെ മറന്നാലും നഷ്‌ടപ്പെട്ടുപോയ മക്കൾ ഒരു നോവായി മാതാപിതാക്കളുടെ മനസിൽ മായാതെ കിടക്കുക തന്നെ ചെയ്യും. ഒരു മനുഷ്യൻ ജീവിതകാലത്ത് ചുമക്കേണ്ടിവരുന്ന ഏറ്റവും വലിയ ഭാരം സ്വന്തം മക്കളുടെ മൃതദേഹത്തിന്റെ ഭാരമാണെന്ന യാഥാർത്ഥ്യം ഇനിയും നമ്മുടെ സമൂഹം തിരിച്ചറിയാതിരുന്നുകൂടാ. മക്കൾ കാരണമായോ മക്കളുടെ കാരണത്താലോ ഇനിയൊരമ്മയും കണ്ണു നീരുകുടിക്കരുതെന്ന പ്രതിജ്ഞയാണ് കാലം ആവശ്യപ്പെടുന്നത്.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending