Connect with us

kerala

പി.ആര്‍ കസര്‍ത്തിന് ഒരു കരുതല്‍

Published

on

കേരള മുഖ്യന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ ഒന്നടങ്കം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കോടികള്‍ ചിലവിട്ട് ലക്ഷുറി ബസില്‍ കറങ്ങുന്ന സീറ്റുമായി നവകേരള യാത്ര എന്ന പേരില്‍ നടത്തിയ വെറുമൊരു യാത്രയുടെ ക്ഷീണം ഇതുവരെ സംസ്ഥാനത്തിന് തീര്‍ന്നിട്ടില്ല. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിറക്കിയ ബസ് കട്ടപ്പുറത്ത് അന്ത്യ വിശ്രമം ആരംഭിച്ചിട്ട് നാളുകളായി. നവകേരള യാത്ര കഴിഞ്ഞാല്‍ ബസ് കാണാന്‍ മ്യൂസിയത്തില്‍ ടിക്കറ്റെടുത്ത് ആളുകള്‍ ക്യൂ നില്‍ക്കുമെന്നൊക്കെ പറഞ്ഞിരുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ബാലനും കൂറ്റനാടു നിന്നും കെ റെയിലില്‍ അപ്പം വില്‍ക്കാന്‍ ആളുകളെ തിരഞ്ഞെടുത്ത പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനുമൊക്കെ ഇപ്പോള്‍ ഏതാണ്ട് നവകേരള ബസും അന്ന് നടത്തിയ യാത്രയുമൊക്കെ മറന്ന മട്ടാണ്. പോരാത്തതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പാര്‍ട്ടി വിഭാഗീയതയില്‍ മുങ്ങിത്താണ് ഒരു വിഭാഗം പിണറായി മഹത്വവും മറുവിഭാഗം ഇതിനെതിരെ കുറ്റപത്രവും തീര്‍ത്തു കൊണ്ടിരിക്കവെ ഇതില്‍ നിന്നും മോചനത്തിന് എന്തു വഴി എന്നന്വേഷിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കുബുദ്ധി ജീവികള്‍ മറ്റൊരു യാത്രക്ക് കൂടി തയ്യാറെടുപ്പിക്കുന്നത്. നവകേരള സദസ്സിന്റെ പുതിയ പതിപ്പ് അഥവാ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പേര് കരുതലും കൈത്താങ്ങും. സര്‍ക്കാറിന്റെ പദ്ധതികള്‍ ജനം അംഗീകരിക്കുന്നില്ലെന്നാണ് പോലും മുഖ്യന്റെ പരിഭവം. എങ്ങിനെ അംഗീകരിക്കും ഉപ്പ് മുതല്‍ കര്‍പ്പുരം വരെ വില കൂട്ടി, വെള്ളക്കരം, ഭൂമികരം, വെദ്യുതി ചാര്‍ജ്ജ് തുടങ്ങി സര്‍ക്കാറിന് കൂട്ടാവുന്നതൊക്കെ കുട്ടി ജനത്തിന്റെ നടുവൊടിച്ചിട്ടാണ് മുണ്ടുടുത്ത മോദിയുടെ പരിഭഛായ സര്‍ക്കാറിന്റെ പ്രതിച്ഛായ മാറ്റാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ പതിപ്പ് ‘കരുതലും കൈത്താങ്ങും’ അദാലത്ത് എന്ന പേരില്‍ വരികയാണ്.

ഇനി ഇതിനായി ഏത് വാഹനമാണാവോ പ്രത്യേകം ഡിസൈന്‍ ചെയ്ത് മ്യൂസിയത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത്. ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രുപ വീതമാണ്. അതൊരു വലിയ തുകയൊന്നുമല്ലെങ്കിലും ഈ പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുക? എന്നോന്നും ചോദിക്കരുത്. എല്ലാത്തിലും കയ്യിട്ടുവാരുന്നവരായതിനാല്‍ ഞങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. ഞങ്ങള്‍ പാര്‍ട്ടി പരിപാടി വേണ്ടി വന്നാല്‍ നടുറോഡിലും പന്തലിട്ടു നടത്തും. പക്ഷേ സര്‍ക്കാര്‍ പരിപാടി അങ്ങിനാണോ. കേരളത്തില്‍ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോള്‍ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ് വരാനുള്ളത്. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവര്‍ക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അതില്‍ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാല്‍ പോരേ? എന്നു ചോദിക്കരുത്. 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക്. സര്‍ക്കാറിനെ കുളിപ്പിച്ച് കുട്ടപ്പനാക്കാന്‍ പി.ആര്‍ വര്‍ക്ക് അല്ലാതെ ഇനി മറ്റൊരു വഴിയും ഇല്ല. പക്ഷേ സംഗതി ഇവ്വിതമാണെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ചില ലിസ്റ്റ് കണ്ടാലാണ് ഈ സര്‍ക്കാറിന്റെ പ്രയോരിറ്റി എന്താണെന്നും ഈ പരിപാടിക്കു പിന്നിലെ ഗിമ്മിക്ക് എന്താണെന്നും മനസിലാവുക. അദാലത്തില്‍ പാടുള്ളതിനേക്കാളും പാടില്ലാത്തവയുടെ ലിസ്റ്റാണ് കൂടുതല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല. വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ല. വിടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല. ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല. കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല. പൊലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല. ഭൂമിക്ക് പട്ടയം കിട്ടാത്തവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല. അര്‍ഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച് മിണ്ടാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു സഹായവും കിട്ടില്ല. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക് പോലും സഹായാഭ്യര്‍ത്ഥനയുമായി അദാലത്തിലേക്ക് ചെല്ലണ്ട. സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.

സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുന്നവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട. പിന്നെ എന്തിനാണാവോ ഈ പരിപാടി?. അങ്ങനൊന്നും ചോദിക്കരുത്. ഇവിടെ തിരുവായ്ക്ക് എതിര്‍വാ പാടില്ല. മുണ്ടുടുക്കാത്ത മോദിക്ക് പി.ആര്‍ കോര്‍ പറേറ്റുകളെങ്കില്‍ മുണ്ടുടുത്ത ഞങ്ങള്‍ക്കും കിട്ടണം പി.ആര്‍ അത്ര തന്നെ. ഇനിയിപ്പോള്‍ ആഗോളതാപനത്തെ കുറിച്ചോ, യുക്രെയ്നില്‍ യുദ്ധം നിര്‍ത്തുന്നതിനെ കുറിച്ചോ അമേരിക്ക കേരളത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സര്‍ക്കാറിനെ തളര്‍ത്താന്‍ ഫണ്ട് നല്‍കുന്നുവെന്ന കട്ടന്‍ചായ ഫെയിം മുന്‍മന്ത്രിയുടെ അഭിപ്രായത്തെ കുറിച്ചോ ആയിരിക്കും ചര്‍ച്ച എന്ന് അനുമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ആവശ്യവും അത്യാവശ്യവുമുള്ള കാര്യങ്ങളൊന്നും അദാലത്തില്‍ മിണ്ടാനോ ചോദിക്കാനോ പാടില്ലെന്നര്‍ത്ഥം!. പ്രജകള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചു രാജാവിനോടും മന്ത്രിമാരോടും പരാതിപ്പെടാനും പാടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

kerala

‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
Continue Reading

Trending