kerala
പി.ആര് കസര്‍ത്തിന് ഒരു കരുതല്‍

കേരള മുഖ്യന് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ ഒന്നടങ്കം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കോടികള്‍ ചിലവിട്ട് ലക്ഷുറി ബസില്‍ കറങ്ങുന്ന സീറ്റുമായി നവകേരള യാത്ര എന്ന പേരില്‍ നടത്തിയ വെറുമൊരു യാത്രയുടെ ക്ഷീണം ഇതുവരെ സംസ്ഥാനത്തിന് തീര്‍ന്നിട്ടില്ല. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്തിറക്കിയ ബസ് കട്ടപ്പുറത്ത് അന്ത്യ വിശ്രമം ആരംഭിച്ചിട്ട് നാളുകളായി. നവകേരള യാത്ര കഴിഞ്ഞാല്‍ ബസ് കാണാന്‍ മ്യൂസിയത്തില്‍ ടിക്കറ്റെടുത്ത് ആളുകള്‍ ക്യൂ നില്‍ക്കുമെന്നൊക്കെ പറഞ്ഞിരുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ബാലനും കൂറ്റനാടു നിന്നും കെ റെയിലില്‍ അപ്പം വില്ക്കാന് ആളുകളെ തിരഞ്ഞെടുത്ത പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനുമൊക്കെ ഇപ്പോള്‍ ഏതാണ്ട് നവകേരള ബസും അന്ന് നടത്തിയ യാത്രയുമൊക്കെ മറന്ന മട്ടാണ്. പോരാത്തതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പാര്‍ട്ടി വിഭാഗീയതയില്‍ മുങ്ങിത്താണ് ഒരു വിഭാഗം പിണറായി മഹത്വവും മറുവിഭാഗം ഇതിനെതിരെ കുറ്റപത്രവും തീര്‍ത്തു കൊണ്ടിരിക്കവെ ഇതില്‍ നിന്നും മോചനത്തിന് എന്തു വഴി എന്നന്വേഷിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കുബുദ്ധി ജീവികള്‍ മറ്റൊരു യാത്രക്ക് കൂടി തയ്യാറെടുപ്പിക്കുന്നത്. നവകേരള സദസ്സിന്റെ പുതിയ പതിപ്പ് അഥവാ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പേര് കരുതലും കൈത്താങ്ങും. സര്‍ക്കാറിന്റെ പദ്ധതികള്‍ ജനം അംഗീകരിക്കുന്നില്ലെന്നാണ് പോലും മുഖ്യന്റെ പരിഭവം. എങ്ങിനെ അംഗീകരിക്കും ഉപ്പ് മുതല്‍ കര്‍പ്പുരം വരെ വില കൂട്ടി, വെള്ളക്കരം, ഭൂമികരം, വെദ്യുതി ചാര്‍ജ്ജ് തുടങ്ങി സര്‍ക്കാറിന് കൂട്ടാവുന്നതൊക്കെ കുട്ടി ജനത്തിന്റെ നടുവൊടിച്ചിട്ടാണ് മുണ്ടുടുത്ത മോദിയുടെ പരിഭഛായ സര്‍ക്കാറിന്റെ പ്രതിച്ഛായ മാറ്റാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ പതിപ്പ് ‘കരുതലും കൈത്താങ്ങും’ അദാലത്ത് എന്ന പേരില്‍ വരികയാണ്.
ഇനി ഇതിനായി ഏത് വാഹനമാണാവോ പ്രത്യേകം ഡിസൈന്‍ ചെയ്ത് മ്യൂസിയത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത്. ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രുപ വീതമാണ്. അതൊരു വലിയ തുകയൊന്നുമല്ലെങ്കിലും ഈ പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുക? എന്നോന്നും ചോദിക്കരുത്. എല്ലാത്തിലും കയ്യിട്ടുവാരുന്നവരായതിനാല്‍ ഞങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. ഞങ്ങള്‍ പാര്‍ട്ടി പരിപാടി വേണ്ടി വന്നാല്‍ നടുറോഡിലും പന്തലിട്ടു നടത്തും. പക്ഷേ സര്‍ക്കാര്‍ പരിപാടി അങ്ങിനാണോ. കേരളത്തില്‍ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോള്‍ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ് വരാനുള്ളത്. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവര്‍ക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അതില്‍ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാല്‍ പോരേ? എന്നു ചോദിക്കരുത്. 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക്. സര്‍ക്കാറിനെ കുളിപ്പിച്ച് കുട്ടപ്പനാക്കാന്‍ പി.ആര് വര്‍ക്ക് അല്ലാതെ ഇനി മറ്റൊരു വഴിയും ഇല്ല. പക്ഷേ സംഗതി ഇവ്വിതമാണെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ചില ലിസ്റ്റ് കണ്ടാലാണ് ഈ സര്‍ക്കാറിന്റെ പ്രയോരിറ്റി എന്താണെന്നും ഈ പരിപാടിക്കു പിന്നിലെ ഗിമ്മിക്ക് എന്താണെന്നും മനസിലാവുക. അദാലത്തില്‍ പാടുള്ളതിനേക്കാളും പാടില്ലാത്തവയുടെ ലിസ്റ്റാണ് കൂടുതല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല. വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ല. വിടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല. ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല. കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല. പൊലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല. ഭൂമിക്ക് പട്ടയം കിട്ടാത്തവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല. അര്‍ഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച് മിണ്ടാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു സഹായവും കിട്ടില്ല. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക് പോലും സഹായാഭ്യര്‍ത്ഥനയുമായി അദാലത്തിലേക്ക് ചെല്ലണ്ട. സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.
സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുന്നവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട. പിന്നെ എന്തിനാണാവോ ഈ പരിപാടി?. അങ്ങനൊന്നും ചോദിക്കരുത്. ഇവിടെ തിരുവായ്ക്ക് എതിര്‍വാ പാടില്ല. മുണ്ടുടുക്കാത്ത മോദിക്ക് പി.ആര് കോര്‍ പറേറ്റുകളെങ്കില്‍ മുണ്ടുടുത്ത ഞങ്ങള്‍ക്കും കിട്ടണം പി.ആര് അത്ര തന്നെ. ഇനിയിപ്പോള്‍ ആഗോളതാപനത്തെ കുറിച്ചോ, യുക്രെയ്നില്‍ യുദ്ധം നിര്‍ത്തുന്നതിനെ കുറിച്ചോ അമേരിക്ക കേരളത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സര്‍ക്കാറിനെ തളര്‍ത്താന്‍ ഫണ്ട് നല്‍കുന്നുവെന്ന കട്ടന്‍ചായ ഫെയിം മുന്‍മന്ത്രിയുടെ അഭിപ്രായത്തെ കുറിച്ചോ ആയിരിക്കും ചര്‍ച്ച എന്ന് അനുമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ആവശ്യവും അത്യാവശ്യവുമുള്ള കാര്യങ്ങളൊന്നും അദാലത്തില്‍ മിണ്ടാനോ ചോദിക്കാനോ പാടില്ലെന്നര്‍ത്ഥം!. പ്രജകള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചു രാജാവിനോടും മന്ത്രിമാരോടും പരാതിപ്പെടാനും പാടില്ല.
kerala
മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.
മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്
kerala
റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.
മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര് വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.
kerala
മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു