Video Stories
എയര്‍സെല്‍-മാക്സിസ് കേസ് മാരന് സഹോദരന്മാരെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധിമാരന് ഉള്‍പ്പെടെ എല്ലാ പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു.
കേസില്‍ ദയാനിധി മാരനും സഹോദരന് കലാനിധി മാരനും ഉള്‍പ്പെടെയുള്ള എട്ടുപ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടുജി കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനിയുടെ നടപടി. സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്റ്ററേറ്റുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസില്‍ വിചാരണ വേണ്ടെന്നും ഡല്‍ഹി കോടതി വിധിച്ചു.
2006ല്‍ എയര്‍സെല്‍, മലേഷ്യന്‍ ടെലികോം സ്ഥാപനമായ മാക്സിസ് ഏറ്റെടുത്തതിലെ ക്രമക്കേട് ആണ് കേസിനാധാരം. മാരന് സഹോദരന്മാര് 700 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എയര്‍സെല്ലിലെ ഓഹരികള്‍ മലേഷ്യ ആസ്ഥാനമായ മാക്സിസിന് വില്‍ക്കുന്നതിന് ചെന്നൈയിലെ പ്രൊമോട്ടര്‍ സി. ശിവശങ്കരനുമേല്‍ 2004-2007 കാലയളവില്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന് സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനു പ്രത്യുപകാരമായി മാക്സിസ്, മാരന് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള സണ്‍നെറ്റ് വര്‍ക്ക് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു.
കേസില്‍ 2014 ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കുറ്റകരമായ ഗൂഢാലോചന, അഴിമതിനിരോധന നിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം. അതേ സമയം വ്യാഴാഴ്ചയിലെ കോടതി ഉത്തരവ് മലേഷ്യന്‍ പൗരന്മാരായ റാല്‍ഫ് മാര്‍ഷല്‍, ടി അനന്ത കൃഷ്ണന് എന്നിവര്‍ക്ക് ബാധകമാവില്ല. ഇരുവര്‍ക്കുമെതിരായ വിചാരണ കോടതി നേരത്തെ വേര്‍പെടുത്തിയിരുന്നു.
മാരന് സഹോദരന്മാര്ക്കു പുറമെ, റാല്‍ഫ് മാര്‍ഷല്‍, ടി അനന്ത കൃഷ്ണന്, സണ്‍ ഡയരക്റ്റ് ടി.വി പ്രൈവറ്റ് ലിമിറ്റഡ്, ആസ്ട്രോ ഓള് ഏഷ്യ നെറ്റ്വര്ക്സ്, മാക്സിസ് കമ്യൂണിക്കേഷന്‍സ് ബെര്‍ഹാദ്, മലേഷ്യ, സൗത്ത് ഏഷ്യ എന്റര്ടെയ്ന്മെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് മലേഷ്യ, മുന്‍ ടെലികോം സെക്രട്ടറി ജെ.എസ് ശര്‍മ എന്നിവര്‍ക്കെതിരെ കേസില്‍ സി. ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെ.എസ് ശര്‍മ വിചാരണക്കിടെ മരിച്ചിരുന്നു. പണാപഹരണ കേസില്‍ എന്‍ഫോഴ്സ്മെന്റ് മാരന് സഹോദരന്മാര്, കലാനിധി മാരന്റെ ഭാര്യ കാവേരി, എസ്.എ.എഫ്.എല്‍ എം.ഡി കെ ശണ്മുഖം, എസ്.എ.എഫ്.എല്‍, സണ്‍ ഡയരക്റ്റ് ടിവി പ്രൈവറ്റ് ലിമിറ്റഡ്, എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു