india
കൂറുമാറ്റം; എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി ബി.ജെ.പി
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പി ക്യാമ്പ് അതീവ ജാഗ്രതയില്‍.
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പി ക്യാമ്പ് അതീവ ജാഗ്രതയില്‍. എന്‍.ഡി. എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്റെ വിജയം ഉറപ്പാക്കാനെന്ന പേരില്‍ നേതൃത്വം കൈക്കൊള്ളുന്ന ഈ ‘അതിജാഗ്രത’ക്കു പിന്നില്‍ വോട്ടു ചോരുമെന്ന ഭയം കൂടിയുണ്ട്.
കര്‍ണാടകയിലെയും ബംഗാളിലെയും ബി. ജെ.പി എം.എല്‍.എമാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയതാണ് ഇതില്‍ പ്രധാനം. നിര്‍ണായക വോട്ടെടുപ്പില്‍ പാര്‍ട്ടി ബാങ്കില്‍ നിന്ന് ഒരു വോട്ടു പോലും ചോരരുതെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് നല്കിയ നിര്‍ദേശം. തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനായി ഹോട്ടലില്‍ നിന്ന് നേരിട്ട് വിധാന്സഭയിലെത്താനാണ് നിര്‍ദേശം. പാര്‍ട്ടി ഏര്‍പ്പെടുത്തുന്ന സംഘത്തിന്റെ അകമ്പടിയിലാവും എം.എല്‍.എമാര്‍ സഭയിലെത്തുക. ഹോട്ടലില്‍ മോക് പോളിങ് പരിശീലനവും നല്‍കുന്നുണ്ട്. വോട്ടു ചോരുമെന്ന ഭയമാണ് ബി. ജെ.പിയുടെ ഈ അതിജാഗ്രതക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അടല്‍ ബിഹാരിയും എല്‍.കെ അദ്വാനിയും അടക്കമുവള്ളവര് പാര്‍ട്ടി വാണ കാലത്ത് ബി.ജെ.പിയിലെ തലമുതിര്‍ന്ന നേതാവായിരുന്നു പ്രതിപക്ഷത്തിസ്ഥാനാര്ഥി യശ്വന്ത് സിന്‍ഹ.
മോദി – അമിത് ഷാ അച്ചുതണ്ട് പാര്‍ട്ടിയുടെ നിയന്ത്രണം കൈയടക്കിയതോടെ അദ്വാനി അടക്കമുള്ളവര്‍ അവഗണനയുടെ തുരുത്തില് നിതാന്ത മൗനത്തിലാണ്ടപ്പോള്‍ പാര്‍ട്ടിവിട്ട് പടിയിറങ്ങാനായിരുന്നു സിന്‍ഹയുടെ തീരുമാനം. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തി.ബി.ജെ.പിക്കുള്ളില്‍ ഒട്ടേറെ നേതാക്കളുമായി സിന്‍ഹക്ക് ഇപ്പോഴും വ്യക്തിബന്ധമുണ്ട്. ഗ്രൂപ്പ് വൈരം മൂത്തുനില്ക്കുന്ന കര്‍ണാടകയില്‍ മോദി – അമിത് ഷാ അച്ചുതണ്ടിന്റെ നിലപാടുകളില്‍ എതിര്‍പ്പുള്ളവര്‍ കൂറുമാറുമോ എന്ന ഭയവും സജീവമാണ്. രഹസ്യ ബാലറ്റായതിനാല്‍ വോട്ടു ചോര്‍ച്ചയുണ്ടായാല്‍ എവിടെനിന്നെന്ന് കണ്ടെത്താനും കഴിയില്ല.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

