Connect with us

Video Stories

ശക്തിപ്പെടുന്ന ദലിത് രാഷ്ട്രീയം

Published

on

ഉബൈദുല്ല കോണിക്കഴി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ ധ്രുവം ശക്തി പ്രാപിച്ചു വരികയാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ക്യാമ്പസുകളിലും അതോടൊപ്പം തന്നെ പൊതു മണ്ഡലങ്ങളിലും ദലിത് ബഹുജന്‍ രാഷ്ട്രീയം ഇടം കണ്ടെത്തുകയും പുതിയ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കു തിരി കൊളുത്തുകയും ചെയ്തിട്ടുണ്ട്. സവര്‍ണ-വലതു പക്ഷ രാഷ്ട്രീയത്തോടൊപ്പം തന്നെ ഇടതു പക്ഷ ധ്രുവങ്ങളെയും ഈ പുതിയ രാഷ്ട്രീയ ധാര ഉലക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എം ജി യൂണിവേഴ്സിറ്റിയില്‍ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനക്ക് നേതൃത്വം നല്‍കിയ വിവേക് കുമാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവമടക്കം ഇടതു- ദലിത് രാഷ്ട്രീയങ്ങളുടെ പൊരുത്തക്കേടുകളെ പുറത്തുകൊണ്ട് വരുന്ന നിരവധി സംഭവങ്ങള്‍ക്കു കഴിഞ്ഞ ഒരു വര്‍ഷത്തെ രാഷ്ട്രീയ മണ്ഡലം സാക്ഷിയായിട്ടുണ്ട്.ദലിത് രാഷ്ട്രീയത്തിനു പുതിയ തലങ്ങളും ധാരകളും രൂപപ്പെടുന്നത് രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെയാണ്.

ദലിത് പീഡനങ്ങളുടെ കഥകള്‍ അക്കാദമിക തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും സ്വത്വ രാഷ്ട്രീയം, സാമൂഹ്യ നീതി, ജാതി വ്യവസ്ഥ തുടങ്ങിയ പദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതാണ് കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ അനുഭവം. ദലിത് പ്രശ്‌നങ്ങളെ ഏറ്റെടുക്കാനുള്ള ഇടതു രാഷ്ട്രീയ സങ്കല്‍പങ്ങളുടെ അപര്യാപ്തതയും ഇക്കൂട്ടത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ദലിത് ബഹുജന്‍ വൃത്തങ്ങളില്‍ ഇന്ത്യന്‍ ഇടതു പക്ഷത്തെ ബ്രാഹ്മണിക്കല്‍ ഇടതു പക്ഷമെന്നു വിളിക്കപ്പെടാനും ആ അര്‍ത്ഥത്തില്‍ ദലിത് ബഹുജന്‍ മുന്നേറ്റങ്ങളുടെ ഊര്‍ജ്ജം വലതു പക്ഷ ബ്രാഹ്മണിസത്തോടൊപ്പം തന്നെ ഇടതു ബ്രാഹ്മണിസത്തെയും പ്രതിരോധിക്കാന്‍ ചെലവഴിക്കേണ്ടതായി വരുന്നതായി കാണാം.

കാലങ്ങളായി തുടരുന്ന ദലിത് സമൂഹങ്ങളുടെ ഇടത് വിധേയത്വത്തിനു ഉലച്ചിലുണ്ടാക്കുമെന്ന നിലയില്‍ ദലിത് സ്വത്വ വ്യവഹാരങ്ങളെ ഭീതിയോടെയാണ് ഇടത് വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. പലപ്പോഴും ദലിത് സംഘാടനങ്ങളെ കായികമായി നേരിടുന്നതിലേക്ക് വരെ ഈ ഭീതി നയിക്കുന്നു എന്നതിലേക്ക് ചിത്രലേഖയുടെയും വിവേക് കുമാരന്റെയുമടക്കും സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
സൈദ്ധാന്തികമായി തന്നെ ഇന്ത്യന്‍ ഇടതു പക്ഷം ദലിത് പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് മാര്‍ക്‌സിസ്റ്റ് അംബേദ്കറൈറ്റ് രാഷ്ട്രീയ ധാരകളെ നിര്‍മിക്കുന്നത്.

വര്‍ഗ സമരം പ്രത്യയ ശാസ്ത്ര അടിത്തറയായ മാര്‍ക്‌സിസവും സാമൂഹ്യ നീതി പ്രത്യയ ശാസ്ത്ര അടിത്തറയായ അംബേദ്കറിസവും എന്ന രണ്ടു ധാരകളായി തന്നെ ഇടത്-ദലിത് രാഷ്ട്രീയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ദലിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന അധീശത്വ മനോഭാവം ഇടത് സംഘടനകള്‍ തുടരുകയും ദലിത് ശബ്ദങ്ങളെ ജാതീയ വര്‍ഗീയ സംഘടനകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് വഴിയാണ് ഇത്തരം സംഘട്ടനങ്ങള്‍ക്കു വഴി തുറക്കുന്നത്. വര്‍ഗ സമരമാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ മൗലിക ആയുധം.

ഏക ജാതീയമായ പല സമൂഹങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞേക്കാവുന്ന വര്‍ഗ സമര സിദ്ധാന്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗൗരവപൂര്‍വം പിന്തുടരുന്നതില്‍വിജയിക്കാതിരിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന് ജാതി ബന്ധങ്ങളും നിരവധി സാമൂഹിക ഉള്‍പ്പിരിവുകളുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്നതിലെ സൈദ്ധാന്തിക പരിമിതി. രണ്ട് പ്രഗത്ഭ മതികളായ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതരുടെ ജാതി വര്‍ഗ താല്‍പര്യങ്ങള്‍.
ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാവു തന്നെ ജാതിയാണ്.

മനുഷ്യ ബന്ധങ്ങളുടെ നിര്‍മാണവും നില നില്‍പുമെല്ലാം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമാണ്. ഇവിടുത്തെ സാമൂഹിക തട്ടുകളും തൊഴില്‍ വ്യവസ്ഥിതികളും ഗ്രാമ, നഗര നിര്‍മിതികളുമെല്ലാം ചാതുവര്‍ണ്യത്തിന്റെ തറയില്‍ നിന്ന് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് മൂര്‍ത്തമായി വിശകലനം ചെയ്യാനും ഇടപെടാനും കഴിയാതെ പോയൊരു സാമൂഹ്യ പ്രതിഭാസമാണത് .വര്‍ഗ വിഭജനത്തിന്റെയും സംഘട്ടനത്തിന്റെയും ദര്‍പ്പണത്തിലൂടെയാണ് മാര്‍ക്‌സിസ്റ്റുകള്‍ ഇന്ത്യന്‍ സാമൂഹിക പ്രശ്‌നങ്ങളെ നോക്കിക്കണ്ടത്. ഇന്ത്യന്‍ വര്‍ഗ വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്നതാവട്ടെ ജാതിയിലും.

ആ നിലക്ക് അടിസ്ഥാനമായി അഭിമുഖീകരിക്കേണ്ടത് ജാതിയെ തന്നെയാണ്. വര്‍ഗ സമരത്തിലൂടെ ജാതിയും ഇല്ലാതാവും എന്ന മിഥ്യാ സങ്കല്‍പത്തിനപ്പുറം ഏതെങ്കിലും വര്‍ഗ ഗണത്തില്‍പെടാത്ത ജാതീയതയുടെ ഇരകളായ ദലിത് സമൂഹത്തിനു മുന്നില്‍വെക്കാന്‍ മാര്‍ക്‌സിസത്തിനു മറ്റൊന്നുമില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍, ഉള്ളവര്‍ ഇല്ലാത്തവര്‍ തുടങ്ങിയ വൈരുധ്യ ഇരട്ടകളില്‍ പരിമിതപ്പെട്ട വര്‍ഗ സമരം ഇവയെ ഭേദിച്ച് പോകുന്ന ജാതീയ രേഖകളെ അഭിമുഖീകരിക്കുകയോ പരിഹരിക്കുകയോ ചെയ്തില്ല എന്നിടത്താണ് മാര്‍ക്‌സിസം അംബേദ്കറിസത്തിനു മുന്നില്‍ പരാജയപ്പെടുന്നത്.

സാമൂഹ്യ നീതി അടിസ്ഥാനപ്പെടുത്തി ജാതിയുടെ സ്വത്വ ത്തില്‍ നിന്ന് കൊണ്ട് തന്നെ ജാതീയ പീഡനങ്ങളെയും വിവേചനങ്ങളെയും പ്രതിരോധിക്കുക എന്നതിലാണ് ദലിത് സ്വത്വ രാഷ്ട്രീയം വേരുറപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന മൗലിക തത്വങ്ങളില്‍ നിന്നുകൊണ്ട് സ്വത്വ ബോധവും ആത്മാഭിമാനവും വളര്‍ത്തുകയാണ് ദലിത് രാഷ്ട്രീയം ചെയ്യുന്നത്. ജാതീയ വ്യവസ്ഥിതിയുടെ ബലിയാടുകളായ ദലിത് പിന്നാക്ക സമൂഹങ്ങള്‍ക്ക് സംവരണമടക്കമുള്ള പ്രായോഗിക മാര്‍ഗങ്ങളിലൂടെ സാമൂഹിക പുരോഗതി സൃഷ്ടിക്കുന്നതടക്കം ദലിത് രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉള്‍പ്പിരിവുകള്‍ക്കു യോജിച്ച രാഷ്ട്രീയ സങ്കല്‍പങ്ങളാണ്.

എന്നാല്‍ ദലിത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാവാത്തതിന്റെ സൈദ്ധാന്തിക പരിമിതികളെ മനസിലാക്കുകയും സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിലേക്ക്ഇടതുപക്ഷം ഉയരുകയും ചെയ്യുന്നതിന് പകരം ദലിത് രാഷ്ട്രീയത്തെ അപഹസിക്കുകയോ കായിക മായി നേരിടുകയോ ചെയ്യുന്നതാണ് കാലങ്ങളായി ഇടത് ക്യാമ്പുകളില്‍ കണ്ടുവരുന്നത്. മുസ്‌ലിം ലീഗ് അടക്കമുള്ള മുസ്‌ലിം -ന്യൂനപക്ഷ രാഷ്ട്രീയങ്ങളോടും ഇടതു പക്ഷം പലപ്പോഴും ഈ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണ ഘടനാനുസൃതമായി തന്നെ സാമുദായിക സ്വത്വങ്ങള്‍ സംഘടിക്കുന്നത് ഇടതു പക്ഷത്തിനൊരിക്കലും ദഹിച്ചിരുന്നില്ല.

സംരക്ഷണ വേഷം കെട്ടിയ അവരാവട്ടെ പലപ്പോഴും ബ്രാഹ്മണ താല്‍പര്യങ്ങള്‍ക്കു കീഴടങ്ങുകയും വേറിട്ട അളവുകളില്‍ മര്‍ദകരുടെ പക്ഷം ചേരുകയും ചെയ്തിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ ബ്രാഹ്മണ സ്വഭാവത്തെക്കുറിച്ചും സവര്‍ണാധിപത്യത്തെ കുറിച്ചുമെല്ലാം പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികനും ദലിത് ചിന്തകനുമായ എസ്.കെ ബിശ്വാസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അത്തരം വസ്തുതകളൊക്കെ ദലിത് സമൂഹത്തിനു ഇടതു പക്ഷത്തോടുള്ള അവിശ്വാസ്യതക്ക് കാരണമാകുന്നുണ്ടെന്ന യാഥാര്‍ത്യം കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാനാഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ഇടതുപക്ഷം തിരിച്ചറിയേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending