Connect with us

Culture

തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഇപ്പോള്‍ പറയുന്നു തെളിവില്ല

Published

on

ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി മുഹമ്മദ് അഅ്സം അടക്കം അഞ്ചുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. യു.പിയിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി മറ്റ് ഒമ്പതുപേരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇവർ ഐ.എസ് ബന്ധമുള്ള ഹർകത്തുൽ ഹർബെ ഇസ്ലാം എന്ന സംഘടനയുടെ പ്രവർത്തകരാണെന്നായിരുന്നു എൻ.ഐ.എ വെളിപ്പെടുത്തിയത്.

12 പിസ്റ്റളുകൾ, മിസൈൽ വിക്ഷേപണ ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, 98 മൊബൈൽ ഫോണുകൾ, 25 കിലോഗ്രാം സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഇവരിൽനിന്ന് കണ്ടെടുത്തതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. ഐ.എസിന്റെ ഇന്ത്യൻ പതിപ്പ് സ്ഥാപിച്ച് ഇന്ത്യൻ സർക്കാറിനെതിരെ ജിഹാദ് നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കഴിഞ്ഞമാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻ.ഐ.എ ബോധിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അഅ്സമും സയ്ദ് മാലികും ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കുറ്റപത്രം. എന്നാൽ, ഇവരെ കുറ്റക്കാരാക്കുന്നതിന് വ്യക്തമായ തെളിവില്ലെന്നു പറഞ്ഞാണ് ഇപ്പോൾ എൻ.െഎ.എ മലക്കംമറിഞ്ഞത്. 

‘‘എന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ ആറു മാസമെന്നത് ദീർഘമായ കാലയളവാണ്. ഞാൻ ജീവിതത്തിൽ നേടിയെടുത്തതെല്ലാം തകർന്നടിഞ്ഞ അവസ്ഥ. ആറു വയസ്സായ മകൾ എന്നും ബാപ്പയെ ചോദിക്കും. മരുന്നു ഫാക്ടറിയിൽ ജോലിക്കു പോയതാണെന്ന് കള്ളം പറഞ്ഞാണ് അവളെ ബന്ധുക്കൾ സമാധാനിപ്പിച്ചത്. തിഹാർ ജയിലിൽ അവൾ എന്നെ കാണാൻ വരുേമ്പാൾ അത് താൻ ജോലി ചെയ്യുന്ന ഫാക്ടറിയാണെന്നും അവർ ധരിച്ചു’’ -ചൗഹാൻ ബങ്കറിൽ മെഡിക്കൽഷോപ് നടത്തുന്ന മുഹമ്മദ് അഅ്സം പറഞ്ഞു. വീട്ടിൽ തിരച്ചിൽ നടത്തി മകനെ പിടിച്ചുകൊണ്ടുപോകുേമ്പാൾ ചോദ്യം ചെയ്യാനാണെന്നായിരുന്നു പൊലീസുകാർ പറഞ്ഞതെന്നും അത് ആറുമാസം തടവാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അഅ്സമിെൻറ പിതാവ് അഹ്മദ് പറഞ്ഞു. 

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending