More
യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ന് അവസാനിക്കുന്നതോടെ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഏകദിന, ടി-20 പരമ്പരയിലേക്ക്. പുത്തന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ ഏകദിന-ടി 20 പരമ്പരക്കിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി തകര്‍ന്ന ലങ്കക്ക് തിരിച്ചുവരവിനുളള അവസരമാണ് പരമ്പരയെങ്കിലും വിരാത് കോലിക്ക് പകരം ഇന്ത്യന്‍ ടീമിന്റെ അമരത്ത് വരുന്ന രോഹിത് ശര്‍മയുടെ നിരയില്‍ യുവ ചാമ്പ്യന്മാരാണുള്ളത്.
കേരളത്തിന്റെ പുത്തന്‍ സീമര്‍ ബേസില്‍ തമ്പി, തമിഴ്‌നാടിന്റെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ബറോഡ ബാറ്റ്‌സ്മാന്‍ ദീപക് ഹുഡ, സൗരാഷ്ട്ര സീമര്‍ ജയദേവ് ഉത്കണ്ഠ്, ഹൈദരാബാദിന്റെ മുഹമ്മദ് സിറാജ്, ശ്രേയാസ് അയ്യര്‍ എന്നിവരുള്‍പ്പെട്ട ടീമിനെയാണ് കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കോലിയെ കൂടാതെ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെ.എല്‍ രാഹുലിനാണ് അവസരം നല്‍കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിച്ച ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിക്കുക.
ഐ.പി.എല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ലയണ്‍സിനായി നടത്തിയ മികച്ച പ്രകടനവും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നിരയില്‍ തുടരുന്ന മികവുമാണ് ബേസിലിന് അവസരം ഒരുക്കിയത്. ഏകദിന പരമ്പര ഞായറാഴ്ച്ച ധര്‍മശാലയിലാണ് ആരംഭിക്കുന്നത്. പകല്‍ രാത്രി പോരാട്ടത്തിന് ശേഷം രണ്ടാം മല്‍സരം 13ന് മൊഹാലിയില്‍ നടക്കും. ഇതും ഡേ നൈറ്റ് മല്‍സരമാണ്. അവസാന മല്‍സരം 17ന് വിശാഖപ്പട്ടണത്ത് നടക്കും. ടി-20 പരമ്പരയിലും മൂന്ന് മല്‍സരങ്ങളാണുള്ളത്. ആദ്യ മല്‍സരം 20ന് കട്ടക്കിലും രണ്ടാം മല്‍സരം 22ന് ഇന്‍ഡോറിലും അവസാന മല്‍സരം 24ന് മുംബൈയിലും നടക്കും.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി