Connect with us

Culture

ബുലന്ദ്ഷഹര്‍ കലാപം: സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാര്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടപ്പാക്കിയത്

Published

on

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേന ഒരു സംഘം അഴിച്ചുവിട്ട കലാപം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വകവരുത്താന്‍ വേണ്ടിയാണ് കലാപം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ഗോരക്ഷാ സംഘം തല്ലിക്കൊന്ന ഗൃഹനാഥന്‍ അഖ്‌ലാഖിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഓഫീസറാണ് സുബോധ് കുമാര്‍. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ലെന്നുള്ള വിവരം പുറത്തു കൊണ്ടുവന്നതും സംഘ്പരിവാര്‍ നേതാക്കളെ സംഭവത്തില്‍ അറസ്റ്റു ചെയ്തതും സുബോധ് കുമാര്‍ ആയിരുന്നു. ഇതോടെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സുബോധ് കുമാറിനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റുകയും പിന്നീട് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയുമായിരുന്നു. സുബോധ് കുമാറിനെ ഉന്നം വെച്ചാണ് ബുലന്ദ്ഷഹര്‍ തന്നെ കലാപത്തിനായി തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കലാപവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ബുലന്ദ്ഷഹറിനടുത്ത മഹവ് ഗ്രാമത്തില്‍ പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഗോവധമാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും സംഘര്‍ഷത്തിന് കോപ്പു കൂട്ടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത് പശുവിന്റെ ശരീര ഭാഗങ്ങള്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ച നിലയായിലായിരുന്നുവെന്നാണ്. ഗോവധം നിയമം മൂലം നിരോധിച്ച സംസ്ഥാനത്ത് പശുവിനെ അറുത്താല്‍ തന്നെ ശരീരഭാഗങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മാത്രമല്ല പശുവിനെ അറുത്തത് തങ്ങളാരും കണ്ടിട്ടില്ലെന്നാണ് ഗ്രാമവാസികള്‍ നല്‍കിയ മൊഴി. കലാപം ആസൂത്രണം ചെയ്തവര്‍ തന്നെ പശുവിനെ കൊന്ന് ശരീര ഭാഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചതായിരിക്കാമെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോധ് കുമാര്‍ സിങ് മറ്റു പൊലീസുകാരേയും കൂട്ടി സംഭവ സ്ഥലത്ത് എത്തുന്നത്. പ്രതിഷേധക്കാരുമായി സംസാരിക്കാനും അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിന് കൂട്ടാക്കാതെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റാണ് സുബോധ് കുമാര്‍ സിങ് മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീടാണ് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സംഘം പൊലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരിക്കെ, മറ്റൊരു പൊലീസുകാരനു പോലും പരിക്കേല്‍ക്കാതെ സുബോധ് കുമാര്‍ സിങിനു നേരെ മാത്രം എങ്ങനെ ആക്രമണമുണ്ടായി എന്നതും സംശയം ജനിപ്പിക്കുന്നു. കലാപം ആസൂത്രണം ചെയ്തവര്‍ക്ക് പൊലീസിന്റെ ഒത്താശ ലഭിച്ചതായാണ് സംശയം. സുബോധ് കുമാറിനെ ഒരു ഭാഗത്ത് തനിച്ചാക്കി മറ്റു പൊലീസുകാരെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മീററ്റ് എ.ഡി.ജി. പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
അക്രമികള്‍ തോക്കുമായാണ് വന്നതെന്ന് സുബോധ് കുമാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുരികത്തിനു നേരെ തുളച്ചുകയറിയ വെടിയുണ്ട തലയോട്ടി തകര്‍ത്തതാണ് മരണ കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുബോധ് കുമാര്‍ സിങിന്റെ മകന്റേയും സഹോദരിയുടേയും പ്രതികരണങ്ങളും കലാപം ആസൂത്രിതമായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ”ദാദ്രി കേസ് അന്വേഷിച്ചത് തന്റെ സഹോദരനാണ്. കൊലപാതകത്തിന് ദാദ്രി കേസുമായി ബന്ധമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയേയുള്ളൂ”- സഹോദരി സുനിതാ സിങ് ആരോപിച്ചു.

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending