Connect with us

kerala

‘ചന്ദ്രിക’ ഇന്ന് തൊണ്ണൂറാം വർഷത്തിലേക്ക്

കേരളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടിക്ക്‌ ആദ്യമായി പ്രതിഫലം നല്‍കിയത്‌ ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്‌

Published

on

ചന്ദ്രിക കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ജിഹ്വയായി പ്രസിദ്ധീകരണം ആരംഭിച്ചിട്ട്‌ ഇന്നേക്ക്‌ 89 വര്‍ഷം. 1934 മാര്‍ച്ച്‌ 26ന്‌ തലശേരിയില്‍ കല്ലച്ചില്‍ ആരംഭിച്ച മാസികയാണ്‌ ഇന്ന്‌ ദിനപത്രവും കടന്ന്‌ ഡിജിറ്റല്‍ രൂപത്തിലെത്തിനില്‍ക്കുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പുതന്നെ ഇവിടുത്തെ ന്യൂനപക്ഷ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക്‌ മാത്രമായൊരു പത്രം വേണമെന്ന്‌ തീരുമാനിച്ചത്‌ കെ.എം സീതിസാഹിബിനെയും സത്താര്‍സേട്ടിനെയും കുഞ്ഞിമായിന്‍ഹാജിയെയും പോലുള്ള മഹാന്മാരായിരുന്നു.

ദീപികയും മനോരമയും മാതൃഭൂമിയും അല്‍അമീനും മറ്റും നിറഞ്ഞുനിന്ന കാലത്താണ്‌ ചന്ദ്രിക മലയാളിയുടെ ധിഷണാമുകുരത്തിലേക്ക്‌ കസേരവലിച്ചിട്ട്‌ ഇരുന്നത്‌. ‘അഭിമാനകരമായ അസ്‌തിത്വം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിം ലീഗ്‌ രാജ്യത്ത്‌ രൂപം കൊള്ളുന്നതിനും ഒന്നരപതിറ്റാണ്ട്‌ മുമ്പേയായിരുന്നു കേരളത്തിലെ മാധ്യമലോകത്തെ ചന്ദ്രോദയം.

തൈലക്കണ്ടി മുഹമ്മദ്‌, കെ.കെ മുഹമ്മദ്‌ ഷാഫി, സി.പി മമ്മുക്കേയി തുടങ്ങിയവരായിരുന്നു ചന്ദ്രികയുടെ ആദ്യകാല സാരഥികള്‍. മുസ്‌്‌ലിം കൈരളിയുടെ നിറവാര്‍ന്ന പിന്തുണ ലഭിച്ചതോടെ മാസിക ദിനപത്രത്തിലേക്കും 1940കളില്‍ കോഴിക്കോട്ടേക്കും പരിണമിച്ചു. മുഖ്യമന്ത്രിയായിരുന്ന സി.എച്ചിന്റെ പത്രാധിപത്യവും അദ്ദേഹത്തിന്റെ പടവാളായ തൂലികയും രാഷ്ട്രീയരംഗത്ത്‌ കേരളത്തിലെ മുസ്‌്‌ലിംകളാദി സമൂഹത്തിന്‌ സ്വന്തമായൊരു ഇരിപ്പിടം സമ്മാനിച്ചു. കേന്ദ്രമന്ത്രിയായിരുന്ന ഇ.അഹമ്മദും ചന്ദ്രികക്ക്‌ വേണ്ടി തൂലിക ചലിപ്പിച്ചു.

കേരളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടിക്ക്‌ ആദ്യമായി പ്രതിഫലം നല്‍കിയത്‌ ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്‌. മറ്റ്‌ നിരവധി സാഹിത്യകലാ പ്രതിഭകള്‍ക്ക്‌ വഴിമരുന്നിട്ടും ചന്ദ്രികയുടെ താളുകളാണ്‌. ഇന്ന്‌  ഓണ്‍ലൈനും വാരികയും നിരവധി എഡിഷനുകളുമായി ലോകമാധ്യമരംഗത്ത്‌ നിസ്സീമമായ സാന്നിധ്യമാണ്‌ ചന്ദ്രിക. റമസാനോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിനാണ്‌ ചന്ദ്രിക ഇപ്പോള്‍ തുടക്കം കുറിക്കുന്നത്‌.

kerala

ഉയരെ 2023 : ഉന്നത വിജയം നേടിയവര്‍ക്ക് മസ്‌ക്കറ്റ് കൊടുവള്ളി കെഎംസിസിയുടെ ആദരം, കെഎംസിസി തുലനം ചെയ്യാനാവാത്ത പ്രസ്ഥാനം: യുസി രാമന്‍

Published

on

കൊടുവള്ളി : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. ഉയരം 2023 എന്ന ശീര്‍ശകത്തില്‍ നടത്തിയ പരിപാടി മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയ നിരവധി കുട്ടികള്‍ ആദരം ഏറ്റുവാങ്ങി. ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ കെഎംസിസി നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതും തുലനം ചെയ്യാനാവാത്തതുമാണെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യുസി രാമന്‍ വ്യക്തമാക്കി.

സൈനുദ്ധീന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് പിഎസ് മുഹമ്മദലി, യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സികെ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി എം നസീഫ്,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെടി റഊഫ്,എംഎസ്എഫ് മണ്ഡലം പ്രസഡന്റ് പ്രസിഡന്റ് റാഷിദ് സബാന്‍,മസ്‌കറ്റ് കെഎംസിസി മണ്ഡലം നേതാക്കളായ സികെപി അഹമ്മദ് കുട്ടി,സക്കരിയ നരിക്കുനി,കെടി ബഷീര്‍,ജാബിര്‍ നരിക്കുനിതുസാങ്ങിയവര്‍ സംസാരിച്ചു. ഷാഹിര്‍ കട്ടിപ്പാറ സ്വാഗതവും സലീം ഓമശ്ശേരി നന്ദിയുംപറഞ്ഞു.

Continue Reading

kerala

കരിപ്പൂർ വിമാനത്താവളം: റീ കാർപറ്റിങ് പൂർത്തിയായി

Published

on

കരിപ്പൂർ വിമാനത്താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടമൊഴിവാക്കുന്നതിനുള്ള മണ്ണുനിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.

2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജോലിയാണു പൂർത്തിയാക്കിയത്.കൃത്യമായി ആസൂത്രണത്തോടെ, പകൽസമയം റൺവേ അടച്ചിട്ടായിരുന്നു ജോലി. എല്ലാ പകൽ വിമാനങ്ങളും രാത്രിയിലേക്കു മാറ്റിയിരുന്നു.

റീ കാർപറ്റിങ് പൂർത്തിയായതോടെ വിമാന സമയം പുനഃക്രമീകരിക്കേണ്ടതുണ്ട്. വിമാന സമയങ്ങളിൽ മാറ്റം വരുത്തി നോട്ടാം (നോട്ടിസ് ടു എയർമാൻ) പ്രഖ്യാപനം തുടങ്ങി ഏതാനും സാങ്കേതിക നടപടികൾ അവശേഷിക്കുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയുമുണ്ടാകും. നടപടികൾ പൂർത്തിയാക്കി 24 മണിക്കൂർ വിമാന സർവീസ് പുനഃസ്ഥാപിക്കാൻ ഓഗസ്റ്റ് മാസത്തോടെ സാധ്യമാകുമെന്നാണു നിഗമനം. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണ് റീ കാർപറ്റിങ് ജോലികൾ നടത്തിയത്

Continue Reading

kerala

ചുറ്റുംനില്‍ക്കുന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല; വിവാദങ്ങളില്‍ പിണറായി

Published

on

തന്റെ ചുറ്റുംനില്‍ക്കുന്നവര്‍ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

സമ്മേളനത്തില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോണ്‍സര്‍ഷിപ് ആദ്യമായാണോ. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മേഖലാസമ്മേളനത്തെ സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

Trending