Connect with us

india

രാഹുല്‍ഗാന്ധിക്ക് അധികാരമോഹമില്ല, അതാണ് പരാജയകാരണം: കെ.വേണു

ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള്‍ ആവശ്യമാണ്.

Published

on

കെ.പി ജലീല്‍

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണെന്നും എന്നാല്‍ അധികാരമോഹമില്ലെന്നും പ്രമുഖസൈദ്ധാന്തികന്‍ കെ.വേണു. രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണ്. എന്നാല്‍ നല്ല നേതാവല്ല. അദ്ദേഹം തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനാകണമെങ്കില്‍ അധികാരമോഹംകൂടി ആവശ്യമാണ്. ഭാരത് ജോഡോ യാത്ര നടത്തിയതുകൊണ്ട് മാത്രം ഭരണം പിടിക്കാന്‍ കഴിയില്ല. ഗാന്ധിജിയും നെഹ്രുവും തമ്മിലുള്ള വ്യത്യാസം അതാണ്. അധികാരം പിടിക്കാനുള്ള വാഞ്ഛയാണ് പ്രധാനം. രാഹുലിന് അതില്ല. വേണു ചന്ദ്രിക ഓണ്‍ലൈനിനോട് വ്യക്തമാക്കി.

? ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കാണ് വീണ്ടും അനുകൂലമാകുന്നത്.

= അതിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. പാര്‍ട്ടിയുടെ നേതാക്കള്‍ വളരെകുറച്ചുതവണയേ അവിടെ ചെന്നുളളൂ.രാഹുല്‍ഗാന്ധി പോലും ഒരുതവണയാണ് പ്രചാരണത്തിന് ചെന്നത്. മറിച്ച് മോദി പോയത് 32തവണയാണ്. ഇത് ഗുജറാത്തികളില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കണം. മോദി പ്രയോഗിച്ചതാകട്ടെ ഗുജറാത്തിവാദമായിരുന്നു. വികസനം മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതിലൂടെ അവര്‍ മനുഷ്യരുടെ മനസ്സ് പിടിച്ചു.വര്‍ഗീയതക്ക് ഒരു പരിധിയുണ്ട്. അത് മാത്രം പറഞ്ഞാല്‍ പോരെന്ന് അവര്‍ മനസ്സിലാക്കി. ഗുജറാത്തികളുടേതാണ് ബി.ജെ.പി എന്ന് വരുത്താന്‍ മോദിയും ഷായും പരമാവധി പരിശ്രമിച്ചു.


? എങ്ങനെയാണ് ഈ അവസ്ഥയില്‍ 2024നെ കാണുന്നത്.

= പ്രചാരണം ജനങ്ങളിലേക്കെത്തിക്കുക തന്നെയാണ ്പ്രധാനം.

ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള്‍ ആവശ്യമാണ്. മോര്‍ബി പാലം തകര്‍ന്ന് ആളുകള്‍ മരിച്ചിട്ടും ബി.ജെ.പിയിലേക്ക് ആളുകള്‍ പോയതിന് കാരണം അവരിലാണ് അവരുടെ പ്രതീക്ഷ എന്നതുകൊണ്ടാണ്. അത് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയണം.

? വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെക്കാമോ.
= അതാണ ്ഞാന്‍ പറഞ്ഞത്, വേണമെങ്കില്‍ എല്ലാ കഴിയും. ശശിതരൂര്‍ നടത്തുന്നതുപോലെ പ്രായോഗികരാഷ്ട്രീയംകളിക്കണം. രാഹുലിന് അതറിയില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പരാജയം. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന ്അദ്ദേഹം തെളിയിച്ചു.

? മതേതരത്വം എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട.

= അതില്‍ വെള്ളംചേര്‍ക്കാന്‍ പാടില്ല. അത് അബദ്ധമാകും. ആം ആദ്മിക്ക് ഗുജറാത്തില്‍ പറ്റിയത്അതാണ്. കോണ്‍ഗ്രസ് അതിന്റെ നയവുമായിതന്നെ മുന്നോട്ടുപോകണം. പക്ഷേ പ്രായോഗികരാഷ്ട്രീയവും കൂടി അതിന്റെ നേതാക്കള്‍ക്ക് വേണം. അതിനായിരിക്കണം ഇനിയത്തെ ഊന്നല്‍.

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending