india
രാഹുല്‍ഗാന്ധിക്ക് അധികാരമോഹമില്ല, അതാണ് പരാജയകാരണം: കെ.വേണു
ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള് ആവശ്യമാണ്.
കെ.പി ജലീല്‍
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണെന്നും എന്നാല്‍ അധികാരമോഹമില്ലെന്നും പ്രമുഖസൈദ്ധാന്തികന് കെ.വേണു. രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണ്. എന്നാല്‍ നല്ല നേതാവല്ല. അദ്ദേഹം തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനാകണമെങ്കില്‍ അധികാരമോഹംകൂടി ആവശ്യമാണ്. ഭാരത് ജോഡോ യാത്ര നടത്തിയതുകൊണ്ട് മാത്രം ഭരണം പിടിക്കാന്‍ കഴിയില്ല. ഗാന്ധിജിയും നെഹ്രുവും തമ്മിലുള്ള വ്യത്യാസം അതാണ്. അധികാരം പിടിക്കാനുള്ള വാഞ്ഛയാണ് പ്രധാനം. രാഹുലിന് അതില്ല. വേണു ചന്ദ്രിക ഓണ്‍ലൈനിനോട് വ്യക്തമാക്കി.
? ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കാണ് വീണ്ടും അനുകൂലമാകുന്നത്.
= അതിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. പാര്‍ട്ടിയുടെ നേതാക്കള്‍ വളരെകുറച്ചുതവണയേ അവിടെ ചെന്നുളളൂ.രാഹുല്‍ഗാന്ധി പോലും ഒരുതവണയാണ് പ്രചാരണത്തിന് ചെന്നത്. മറിച്ച് മോദി പോയത് 32തവണയാണ്. ഇത് ഗുജറാത്തികളില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കണം. മോദി പ്രയോഗിച്ചതാകട്ടെ ഗുജറാത്തിവാദമായിരുന്നു. വികസനം മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതിലൂടെ അവര്‍ മനുഷ്യരുടെ മനസ്സ് പിടിച്ചു.വര്‍ഗീയതക്ക് ഒരു പരിധിയുണ്ട്. അത് മാത്രം പറഞ്ഞാല്‍ പോരെന്ന് അവര്‍ മനസ്സിലാക്കി. ഗുജറാത്തികളുടേതാണ് ബി.ജെ.പി എന്ന് വരുത്താന്‍ മോദിയും ഷായും പരമാവധി പരിശ്രമിച്ചു.

? എങ്ങനെയാണ് ഈ അവസ്ഥയില്‍ 2024നെ കാണുന്നത്.
= പ്രചാരണം ജനങ്ങളിലേക്കെത്തിക്കുക തന്നെയാണ ്പ്രധാനം.
ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള് ആവശ്യമാണ്. മോര്‍ബി പാലം തകര്‍ന്ന് ആളുകള്‍ മരിച്ചിട്ടും ബി.ജെ.പിയിലേക്ക് ആളുകള്‍ പോയതിന് കാരണം അവരിലാണ് അവരുടെ പ്രതീക്ഷ എന്നതുകൊണ്ടാണ്. അത് നല്കാന് പാര്‍ട്ടികള്‍ക്ക് കഴിയണം.
? വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെക്കാമോ.
= അതാണ ്ഞാന് പറഞ്ഞത്, വേണമെങ്കില്‍ എല്ലാ കഴിയും. ശശിതരൂര്‍ നടത്തുന്നതുപോലെ പ്രായോഗികരാഷ്ട്രീയംകളിക്കണം. രാഹുലിന് അതറിയില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പരാജയം. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന ്അദ്ദേഹം തെളിയിച്ചു.
? മതേതരത്വം എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട.
= അതില്‍ വെള്ളംചേര്‍ക്കാന്‍ പാടില്ല. അത് അബദ്ധമാകും. ആം ആദ്മിക്ക് ഗുജറാത്തില്‍ പറ്റിയത്അതാണ്. കോണ്‍ഗ്രസ് അതിന്റെ നയവുമായിതന്നെ മുന്നോട്ടുപോകണം. പക്ഷേ പ്രായോഗികരാഷ്ട്രീയവും കൂടി അതിന്റെ നേതാക്കള്‍ക്ക് വേണം. അതിനായിരിക്കണം ഇനിയത്തെ ഊന്നല്‍.
india
പ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.
പ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്വാള് 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില് കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; മഴ തുടരും, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും.
ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.തമിഴ്നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറിയത്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. തമിഴ്നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയം, ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്പറേഷന് ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
india
വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന് ആത്മഹത്യ ചെയ്തു
വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന് ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

