Connect with us

More

മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായി പൊലീസ്; സ്ഥിരം നാടകമെന്ന് കോണ്‍ഗ്രസ്

Published

on

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് രാജീവ് വധം മോഡലില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതിന്റെ രേഖ ലഭിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍, പൊലീസ് വെളിപ്പെടുത്തലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. മോദിയുടെ ജനപിന്തുണ കുറയുമ്പോള്‍ ‘വധശ്രമ’ വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇതാദ്യമായല്ലെന്നും പൊലീസ് വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ും സഞ്ജയ് നിരുപം പറഞ്ഞു.

‘ഇത് (വെളിപ്പെടുത്തല്‍) പൂര്‍ണമായും അസത്യമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ഇത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ പയറ്റുന്ന തന്ത്രമാണ്. മോദിയുടെ ജനപ്രീതി കുറയുമ്പോഴൊക്കെ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ വാര്‍ത്തകളും പൊങ്ങിവരും. ഇത്തവണ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം അന്വേഷണം നടത്തി കണ്ടുപിടിക്കണം.’ മുംബൈ കോണ്‍ഗ്രസ് പ്രസിഡണ്ടും മുന്‍ എം.പിയുമായ നിരുപം പറഞ്ഞു.

അതേസമയം, മാവോയിസ്റ്റ് പദ്ധതിയെപ്പറ്റിയുള്ള പൊലീസ് വെളിപ്പെടുത്തലില്‍ അഭിപ്രായം പറയാനില്ലെന്നും സുരക്ഷാ സേനയും കോടതിയുമാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘രാജ്യത്തിന് സുരക്ഷാസൈനികരും കോടതികളുമുണ്ട്. ഇക്കാര്യം അവരാണ് നോക്കേണ്ടത്. ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ സുരക്ഷ നോക്കുന്നത് സുരക്ഷാസേനയാണ്. മോദിയെ വധിക്കാന്‍ പദ്ധതിയുണ്ടെന്നോ ഇല്ലെന്നോ പറയാനില്ല.’ യെച്ചൂരി പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുഫാസിസം ആദിവാസികള്‍ അടക്കമുള്ളവരുടെ ജീവിതം തകര്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും 15ഓളം സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയെന്നും ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പൊലീസ് ‘കണ്ടെടുത്ത’ മാവോയിസ്റ്റ് കത്തില്‍ പറയുന്നത്. മോദി രാജ് അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതു പോലുള്ള നീക്കങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും മോദിയെ വധിക്കാനുള്ള ഉദ്യമത്തില്‍ പരാജയപ്പെട്ടേക്കാമെന്നും കത്തില്‍ പറയുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending