Connect with us

kerala

കോവിഡ് മൂലം മരിക്കുന്നവരെ കുളിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം: കെ.പി.എ മജീദ്

ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്കു പറയുന്നില്ല

Published

on

കോഴിക്കോട്: കോവിഡ് മൂലം മരിക്കുന്നവരെ മതാചാര പ്രകാരം ഖബറടക്കുന്നതിന് കുളിപ്പിക്കാന്‍ നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്കു പറയുന്നില്ല. നേരത്തെ കേരളത്തില്‍ മാത്രം കോവിഡ് മൂലം മരിക്കുന്നവരുടെ മയ്യിത്തുകള്‍ വൃത്തിയാക്കുക പോലും ചെയ്യാതെ കവറിലേക്കിട്ട് ആഴത്തില്‍ കുഴിവെട്ടി മൂടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ചുമതപ്പെടുത്തിയതു പ്രകാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി വിശ്വാസികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും മരണാനന്തരമുള്ള അനാദരവും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവമ്പര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മതാചാര പ്രകാരം മരണാനന്തര ചടങ്ങിന് അനുമതി നല്‍കുകയും മയ്യിത്തിനെ സ്്രേപ ചെയ്യാനും അനുമതി നല്‍കിയിരുന്നു.
എന്നാല്‍, കുളിപ്പിക്കാതെ കബറടക്കുന്നത് ആചാരപരമായ പൂര്‍ണ്ണതയില്ലാ്ത്തതാണെന്ന് തുടര്‍ന്നും വിശ്വാസികള്‍ മുന്നോട്ടു വെച്ചിരുന്നു. ആസ്പത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മയ്യിത്തുകള്‍ ബന്ധുക്കള്‍ കുളിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ കബറടക്കുകയും ചെയ്‌തെന്ന പേരില്‍ പൊലീസ് കേസ്സ് എടുക്കുന്നത് പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്ല്യമാണ്. ഇത്തരം കേസ്സുകള്‍ പിന്‍വലിച്ച് യാഥാര്‍്ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം.
മയ്യിത്ത് വൃത്തിയാക്കി കുളിപ്പിച്ച ശേഷം നമസ്‌കാരം നിര്‍വ്വഹിക്കണമെന്നാണ് ജീവിതകാലമത്രയും ഇസ്്്‌ലാം മത പ്രകാരം ജീവിക്കുന്നവരുടെ ആഗ്രഹം. ആരോഗ്യപരമായതോ രോഗപരമായതോ ആയ ഒരു കാരണവുമില്ലാതെ ഇതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മയ്യിത്തുകള്‍ ഏറ്റുവാങ്ങുന്ന ബന്ധുക്കള്‍ക്ക് കുളിപ്പിക്കാനും മതപരമായ ചടങ്ങുകള്‍ പാലിച്ച് മറമാടാനും പ്രോട്ടോക്കോള്‍ പാലിച്ചു സാധ്യമാണ്. ഇക്കാര്യത്തില്‍ വ്യക്തവും ആശങ്കകള്‍ അവസാനിപ്പിക്കുന്നതുമായ ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

Trending