Connect with us

india

പറയുന്നത് അഴിമതി, വസ്തുത മറ്റൊന്ന്. സി.പി.എം നേതാക്കളുടെ കുടിപ്പക പാര്‍ട്ടിയെ വിഴുങ്ങുമോ ?

പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം.

Published

on

കെ.പി ജലീല്‍

സി.പി.എമ്മിലെ അഴിമതി വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കെ എവിടേക്കാണ ്‌സി.പി.എം പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ ചോദ്യം ഉയര്‍ത്തുന്നു. രാജ്യത്ത് സി.പി.എം അവശേഷിക്കുന്ന ഏകസംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന വന്‍സാമ്പത്തിക ഇടപാടുകളുടെകൂടി ഫലമാണ് ഈ വിവാദം. കമ്യൂണിസത്തില്‍നിന്ന് വഴിപിരിഞ്ഞ് സി.പി.എംനേതാക്കള്‍ സമ്പത്തിന്റെ പിന്നില്‍ പാഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. സാമ്പത്തികഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും ലളിതജീവിതമാകണം പാര്‍ട്ടിക്കാരുടെ ശൈലിയെന്നുമാണ് കമ്യൂണിസത്തിന്റെ ആദര്‍ശം. അത് ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പ്രമുഖപാര്‍ട്ടിയായ സി.പി.എം കയ്യൊഴിഞ്ഞിട്ട് അധികകാലമായി. പിണറായി വിജയനെയാണ് ജനം ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.പി.എം സമ്പത്തിന്റെ കുന്നുകൂട്ടല്‍ നടത്തിയത്. 16 വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകുകയും പാര്‍ട്ടിയെയും മുന്നണിയെയും ബംഗാള്‍ മോഡലില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചതും പിണറായിക്ക് വലിയകയ്യടി നേടിക്കൊടുത്തിരുന്നു.

എന്നാല്‍ അതെല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇതല്ല പാര്‍ട്ടിനയമെന്നും മുന്‍മുഖ്യമന്ത്രികൂടിയായ സി.പി.എംനേതാവ് വി.എസ് അച്യുതാനന്ദന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഡാങ്കേയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്ന് പറഞ്ഞ വി.എസ് ഇതിനായി പാര്‍ട്ടിക്കകത്ത് വലിയപോരാട്ടം നടത്തുകയും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് കേരളം കണ്ടതാണ്. ഇതിന്റെ പരിണിതഫലമാണ ്പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പ്രതിരോധത്തിലാകുന്നതും. കണ്ണൂരിലെ സ്വകാര്യ റീസോര്‍ട്ട് കുന്നിടിച്ചാണെന്നും ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ ്ഇതിന്റെ ഡയറക്ടര്‍മാരുമാണെന്നാണ് പി.ജയരാജന്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് ഇതാണ് കാരണമെന്ന് പറഞ്ഞാലും ഇ.പിയും പി.യും തമ്മിലുള്ള പോരിലേക്ക് എത്തിയത് കണ്ണൂരിലെ വ്യക്തിപരമായ അധികാര പോരാട്ടമാണ്. പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം. കോടിയേരിയുടെ സഹായത്തോടെയാണ് പിണറായി ഇതെല്ലാംചെയ്തത്. ഇതിന് ഒരുപകരംവീട്ടലാണ് പി.ജയരാജന്‍ ഉന്നമിടുന്നത്. ഇ.പിയും പിണറായിയും തമ്മില്‍ ഇടയാന്‍ കാത്തിരുന്നുവെന്ന് മാത്രം.

എം.വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിക്കിയതാണ് പിണറായിയുമായി ഇ.പിയെ ഇടയാന്‍ ഇടയാക്കിയത്. തെറ്റുതിരുത്തല്‍ രേഖ പാസാക്കിയാണ് കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി പിരിഞ്ഞത്. ഇത് പ്രാദേശികനേതാക്കള്‍ക്കുവേണ്ടിയാണെന്ന് കരുതിയെങ്കിലും അതല്ല ഇ.പിയുടെ കാര്യത്തിലാണ് എന്നാണ ്‌വ്യക്തമായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പിണറായിയെക്കൂടി പ്രതിക്കൂട്ടിലാക്കലാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നത്. ഒരുവെടിക്ക് രണ്ടുപക്ഷികള്‍ ! ‘പി.ജെ.ആര്‍മി’ യുടെ പേരില്‍ പാര്‍ട്ടിയുടെ ശാസന കേട്ടയാളാണ് പി.ജയരാജന്‍. ആണ തക്കത്തിന് പി.യെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ പ്രതീക്ഷിക്കാത്ത തോല്‍വി നേരിടുകയും ചെയ്തു. ഇതാണ് പി.ജയരാജനിലെ പക വര്‍ധിപ്പിച്ചത്.

സി.പി.എം മാത്രമല്ല, ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രംതന്നെ നേതാക്കളുടെ പകയുടെയും നിഷ്‌കാസനത്തിന്റെയും കൂട്ടക്കൊലയുടെയുമൊക്കെയാണ്. കുടിപ്പകയുടെ കൂടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. സ്റ്റാലിന്‍മുതല്‍ ക്രൂഷ്‌ചേവും ബ്ര്ഷ്‌നേവുമെല്ലാം ഇത് നടത്തിയവരാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത് കണ്ടതാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി..എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ഇ.പി ജയരാജന്റെ വാക്കുകള്‍ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേടിയെങ്കിലും അതിന്റെമറവില്‍ പണം കുന്നുകൂട്ടുകയും അഴിമതി വ്യാപകമാക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസുകളെല്ലാം എ.സി മണിമന്ദിരങ്ങളായത് പിണറായിയുടെ കാലത്താണ്. കൈരളി ചാനലിന്റെ പേരില്‍ കുത്തകകളുമായി ചങ്ങാത്തംകൂടി. അധികാരത്തിന് പണം അനിവാര്യമാണെന്ന നയമാണ് ഔദ്യോഗികപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിന്നയാളാണ് പിണറായിയും ഇ.പിയും കോടിയേരിയുമെല്ലാം. കോടിയേരിയുടെ മക്കള്‍ അഴിമതിക്ക് വിധേയരായപ്പോള്‍ ഇത് വ്യക്തമായിരുന്നു. പിണറായിയുടെ മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതും ഇതിന്റെ ലക്ഷണമായിരുന്നു. അന്ന് അതിനെയെല്ലാം ന്യായീകരി്ക്കുന്ന രീതിയാണ് പിണറായിയുടെ നേതൃത്വത്തിലെ ഔദ്യോഗികഗ്രൂപ്പ് സ്വീകരിച്ചത്. അന്തരിച്ച സി.പി.എംനേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇക്കാര്യം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.

അന്തരിച്ച സൈദ്ധാന്തികന്‍ എം.എന്‍ വിജയനും ഇതുതന്നെ ആവര്‍ത്തിച്ചു. 2106ലെ നോട്ടുനിരോധനത്തിന് തൊട്ടുമുമ്പ് 3.54 കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ കള്ളപ്പണമായി സി.പി.എം സൂക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞദിവസമാണ് സി.പി.എമ്മിന്റെ പ്രധാനധനസ്രോതസ്സ് ക്രഷര്‍മാഫിയയാണെന്ന് വ്യക്തമായി. എന്നിട്ടും മാറ്റത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ സാമ്പത്തികശക്തിയാകുന്ന കാഴ്ചയാണ് സി.പി.എമ്മില്‍ കണ്ടത്. ഏതായാലും അഴിമതിയും സാമ്പത്തികഇടപാടും പരിസ്ഥിതിനാശവുമൊക്കെയാണ് സി.പി.എമ്മിനെതിരെ കേള്‍ക്കുന്നതെങ്കിലും, അവയെല്ലാം പുറംമോടി മാത്രമാണെന്നും തികഞ്ഞ കുടിപ്പകയാണ് സി.പി.എമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമെന്നും വ്യക്തമാണ്. വിവാദം തുടരുമ്പോള്‍ അനിവാര്യമായ അന്ത്യത്തിലേക്കായിരിക്കും കേരളത്തിലെ സി.പി.എം സാക്ഷ്യംവഹിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

india

വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി

ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Published

on

വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രിം കോടതി . വിവിപാറ്റ് മെഷീനിലെ കണ്‍ട്രോളിംഗ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് കോടതി ചോദിച്ചു. വിവി പാറ്റില്‍ ഫ്‌ലാഷ് മെമ്മറി ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. ഇതില്‍ ഒരു വ്യക്തത വേണം. ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

അഞ്ചു സംശയങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

 

Continue Reading

india

മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വര്‍ധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ എന്ത് ചെയ്തു? കേരളത്തില്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂര്‍ പാര്‍ട്ടിയുടെ ശക്തിയാണ്. അടൂര്‍ പ്രകാശ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Continue Reading

Trending