Connect with us

Video Stories

നികുതി വെട്ടിപ്പ്: ക്രിസ്റ്റ്യാനോ ജയിലിലേക്ക്

Published

on

മാഡ്രിഡ് : ടാക്‌സ് വെട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ജയിലിലേക്കോ…? ടാക്‌സ് വെട്ടിപ്പു നടത്തിയെന്നാരോപിച്ച്
പോര്‍ച്ചുഗീസ് താരത്തെ ജയിലിലടക്കണമെന്ന് സ്പാനിഷ് ടാക്‌സ് ഏജന്‍സിയുടെ കുറ്റകൃത്യ വിഭാഗം തലവന്‍ ഗോമസ് മൗറേലോ സ്പാനിഷ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഏകദേശം 13 ദശലക്ഷം പൗണ്ടിന്റെ നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുകയാണ് റൊണാള്‍ഡോ. 2011 മുതല്‍ 2014 വരെയുള്ള കാലയളവിലായാണ് നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വെട്ടിപ്പ് നടത്തിയതായി ടാക്‌സ് ഏജന്‍സിയുടെ വാദം. നേരത്തെ ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതി റൊണാള്‍ഡോയുടെ വാദം കേട്ടിരുന്നു.സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോയാണ് റയല്‍ മാഡ്രിഡ് താരത്തെ ജയിലിലടക്കണമെന്ന മൗറേലയുടെ അഭ്യര്‍ത്ഥന പുറത്തു വിട്ടത്. സ്‌പെയിനില്‍ ഒരു ലക്ഷം പൗണ്ട് വെട്ടിച്ചവര്‍ ജയിലില്‍ കഴിയുമ്പോള്‍ റൊണാള്‍ഡോ പുറത്തിറങ്ങി നടക്കുന്നത് നീതികരിക്കാനാവില്ലെന്നും മൗറലോ വാദിച്ചു.

 

നിവലില്‍ ഔദ്യോഗികമായി ക്രിസ്റ്റ്യാനോയുടെ പേരില്‍ കുറ്റം ചുമത്തപ്പെടാത്തതു കാരണം പ്രാഥമികാന്വേഷണത്തിനു ശേഷം താരം കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാത്രമേ മജിസ്‌ട്രേറ്റ് കേസില്‍ നടപടി സ്വീകരിക്കൂ.

ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്‍മെസ്സി, മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ ജോസ് മൗറിഞ്ഞോ തുടങ്ങി പ്രമുഖര്‍ സ്‌പെയനില്‍ നികുതി വെട്ടിപ്പുവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. നേരത്തെ കേസില്‍ ക്ലബിന്റെ ഭാഗത്തു നിന്നു കാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നാരോപിച്ച് റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പരക്കെ വാര്‍ത്ത പരന്നിരുന്നു. അതേസമയം ഗോമസ് മൗറേലോയുടെ ആരോപണത്തിന് ക്രിസ്റ്റ്യാനോയും റയല്‍ മാഡ്രിഡും ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് തെളീക്കപ്പെട്ടാല്‍ താരത്തിന്റെ കരയറിന് വലിയ തിരിച്ചടിയാവും. അഞ്ചാം തവണയും ഫിഫ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്തോടെ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ റൊണാള്‍ഡോ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending