Connect with us

Culture

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സംഭവം; മുഖ്യമന്ത്രിക്ക് വേണ്ടി വാര്‍ത്ത തിരുത്തി പാര്‍ട്ടി മുഖപത്രം

Published

on

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി എത്തിയിരിക്കുന്നത്.

ഈ മാസം ആഗസ്റ്റ് 14, 15 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ വെള്ളപൊക്കം രൂക്ഷമാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതാണെന്ന് നിരവധി തവണ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കാന്‍ മുന്നറിയിപ്പിന്റെ ആവശ്യമില്ലെന്നും, ഡാം തുറന്നത് മൂലം നാശനഷ്ടങ്ങളുണ്ടായി എന്നത് തെറ്റാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ഇന്നലെത്തെ പത്രത്തില്‍ തിരുത്തുമായി മുഖപത്രമെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 14നും, 15നും ശേഷം ആഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച മറുകര തേടി ഒറ്റപ്പെട്ട തീരത്തില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നു. ”ജൂലൈ രണ്ടാംവാരം മഴ കനത്തപ്പോള്‍ വെള്ളം പൊങ്ങി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 110 സെ.മീ ഉയര്‍ത്തിയപ്പോള്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ അല്‍പ്പം ശമിച്ചെങ്കിലും വെള്ളം ഒഴിഞ്ഞുപോയില്ല. തുടര്‍ന്ന് ബോട്ടുകളിലാണ് പ്രദേശവാസികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്.

കാലവര്‍ഷം കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 290 സെ.മ ീ കൂടി ഉയര്‍ത്തിയപ്പോഴാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
ഇപ്പോള്‍ ഷട്ടറുകള്‍ 30 സെ.മീ മാത്രം തുറന്നിട്ടും വെള്ളം ഒഴിഞ്ഞുപോയില്ല.” ഇതാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത.

 

 

 

 

 

ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോഴെല്ലാം തന്നെ വെള്ളപൊക്കം രൂക്ഷമായെന്ന് ഇത്തരത്തില്‍ പലവട്ടമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതാണ് സംഭവം വിവാദമായപ്പോള്‍ തിരുത്തിയിരിക്കുന്നത്. നേര് പറഞ്ഞ് തുടങ്ങിയ മുഖപത്രം നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍ നുണയുമായി എത്തിയിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് 24ലെ പത്രത്തില്‍ ”ജില്ലയിലെ വെള്ളപൊക്കം ബാണാസുര സാഗര്‍ ഡാമിന്റെ സൃഷ്ടിയാണെന്ന വാദം പൊളിയുന്നു” എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ നേരത്തെ പറഞ്ഞതെല്ലാം ഒന്നൊന്നായി മാറ്റിപറയുകയാണ് പാര്‍ട്ടിപത്രം.അതേസമയം, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മൂലം പുതുശ്ശേരിക്കടവ്, കുറുമണി, പനമരം, പടിഞ്ഞാറത്തറ, വെണ്ണിയോട്, കോട്ടത്തറയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളപൊക്കം രൂക്ഷമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയ യാതൊരു സംവിധാനവുമായി കൂടിയാലോചിക്കാതെ കെ. എസ്. ഇ. ബി. അധികൃതര്‍ നിരുത്തര വാദപരമായി രാത്രിയില്‍ ഷട്ടര്‍ തുറന്ന് വിട്ട് ഡാമിന്റെ താഴ്വാരം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും, ഇതിന് ഉത്തരവാദികളായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് വാരാമ്പറ്റ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നിരുന്നു. ഇത് ഉദ്ഘാടനം ചെയ്തത് സി കെ ശശീന്ദ്രന്‍ എം എല്‍ എയായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം എല്‍ എ തന്നെ യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തില്‍ കനത്ത പേമാരിയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍തുറന്നത് മൂലം സംഭവിച്ചിട്ടുള്ള നഷ്ട്ടം കെ.എസ്.ഇ.ബിയും, ഹൈഡല്‍ ടൂറിസവും നല്‍കണമെന്നായിരുന്നു പടിഞ്ഞാറത്തറ പഞ്ചായത്ത് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടത്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ വെള്ളം കയറുന്നത്.
നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകരുകയും വെള്ളംകയറി ഭാഗികമായി തകര്‍ന്ന വീടുകളില്‍ ലക്ഷക്കണക്കിന് രുപയുടെ സാധനങ്ങളും കോടിക്കണക്കിന് രുപയുടെ കൃഷികളും നശിച്ചിട്ടുണ്ട്.
ഈ നഷ്ടങ്ങളൊന്നും റവന്യുവകുപ്പില്‍ നിന്നു ലഭിക്കുകയില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് രുപയുടെ വരുമാനമാണ് കെ.എസ്.ഇ.ബിക്കും ഹൈഡല്‍ ടൂറിസത്തിനും ലഭിക്കുന്നത്. ഇതില്‍ നിന്നും നിശ്ചിതശതമാനം തുക ഇതുമൂലമുണ്ടായ നഷടപരിഹാരത്തിന് മാറ്റിവെക്കണമെന്നും സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending