Connect with us

kerala

പാലക്കാട് ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിറ്റി കൂടിവരുന്നതായി കണ്ടെത്തല്‍

ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍. ഒന്നാം വിളക്ക് മുന്നോടിയായി നടത്തിയ മണ്ണ് പരിശോധനയിലാണ് പി.എച്ച് നിരക്ക് കൂടുന്നതായി കണ്ടെത്തിയത്. എന്നാല്‍ വെട്ടുകല്‍ മണ്ണുള്ള നെല്‍കൃഷി കൂടുതലുള്ള പാലക്കാടിന്റെ മറ്റു ഭാഗങ്ങളില്‍ അമ്ലത്വം കൂടി വരുന്ന പ്രവണതയാണ് പരിശോധനയില്‍ കണ്ടെത്തിയത്. കറുത്ത മണ്ണുള്ള ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് പി.എച്ച് നിരക്ക് താരതമ്യേന കുറഞ്ഞ് നിരക്കില്‍ കാണുന്നത്. ഇവിടെയും പ്രളയത്തോടെ അസിഡിക് സ്വഭാവം മണ്ണിന് കണ്ടിരുന്നെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പിന്നീടുള്ള പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നാം വിളവിന് മുന്നോടിയായി പലക്കാട് മൊബൈല്‍ മണ്ണ് പരിശോധനാ ലാബില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പി.എച്ച് നിരക്ക് കൂടുന്നതും അമ്ലസ്വഭാവത്തിലേക്ക് മാറുന്നതും കണ്ടെത്തിയത്. കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ ക്യാമ്പില്‍ 1600 ഓളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് 6.5 ന് മുകളില്‍ പി.എച്ച് നിരക്കുള്ളത് (ക്ഷാരഗുണം) പാലക്കാടിന്റെ ഭാഗങ്ങളിലെ സാമ്പിളുകളില്‍ 60 ശതമാനവും അമ്ലസ്വഭവമാണ് കാണിക്കുന്നത്. 40 ശതമാനം നേരിയ അമ്ല സ്വഭാവവുമാണുള്ളത്. തത്തമംഗലം, എലപ്പുള്ളി, കണ്ണംപാറ, വലിയകുളം, ഒറ്റപ്പാലം, പിരിയാരി, പാലക്കാട്, മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍, മങ്കര, പറളി, കേരളശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിന് കൂടുതലും അമ്ലസ്വഭാവമാണുള്ളത്.

അമ്ലത്വം കൃഷിയെ ബാധിക്കും

പി.എച്ച് നിരക്ക് 6.5 താഴെ വരുന്നത് മണ്ണിന് അമ്ല സ്വഭാവം (പുളിപ്പ് രസം) ഉണ്ടാക്കും. മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടും ഇതോടെ നെല്‍കൃഷിക്കടക്കം നല്‍കുന്ന വളം സ്വാംശീകരിക്കാന്‍ ചെടികള്‍ക്ക് സാധിക്കാതെ വരും. നല്‍കുന്ന വളം ചെടികള്‍ വലിച്ചെടുക്കാതെ വരുന്നതോടെ കൂടുതല്‍ വിഷാംശകരമാവുകയും സൂക്ഷ്മ ജീവികളുടെ ആക്രമണത്തിന് ഇടയാക്കുകയും ചെയ്യും. ഒപ്പം ഓല കരിച്ചിലടക്കമുള്ള രോഗബാധയും വരുന്നതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും. ചെമ്പാട കെട്ടലടക്കമുള്ള ലക്ഷണങ്ങള്‍ നോക്കിയും മണ്ണ് പരിശോധയിലൂടെയും സ്വഭാവം മനസ്സിലാക്കാം

കുമ്മായം തന്നെ പരിഹാരം

മണ്ണിന്റെ പി.എച്ച് കൂടുന്നതിനും അമ്ലസ്വഭാവം വരുന്നതിനും പരിഹാരം കുമ്മാവും ഡോളോമൈറ്റും ചേര്‍ത്ത് പരിഹാരം കാണാം. പി.എച്ച് നിരക്ക് മനസ്സിലാക്കി എത്രകണ്ട് ഇവ മണ്ണില്‍ ചേര്‍ക്കണമെന്ന് കൃഷി ഓഫീസര്‍മാരുടെയും കെമിസ്റ്റുകളുടെയും നിര്‍ദേശം തേടണം.

പരിശോധന നിര്‍ബന്ധം

വിളകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്പാദനത്തിനും മണ്ണിന്റെ സ്വഭാവം അറിഞ്ഞേ മതിയാകു. മണ്ണ് പരിശോധന മാത്രമാണ് ഇതിനുള്ളവവഴി. ഈ പരിശോധനയിലൂടെ മണ്ണിന്റെ ക്ഷാര- അമ്ല സ്വഭാവം മനസ്സിലാക്കി ഇവയ്ക്കുള്ള പരിഹാരവും ചെയ്തെങ്കില്‍ മാത്രമേ മികച്ച വിളവിലൂടെ കൃഷി ലാഭകരമാക്കാന്‍ സാധിക്കു. പി.എച്ച് നിരക്ക്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടയങ്ങിയിരിക്കുന്നു, കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഫെറസ് എന്നിവ എന്തുമാത്രം ്അടങ്ങിയട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും പരിശോധന ആവശ്യമാണ്.

രണ്ടാം വിള: പരിശോധനാ കാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും

രണ്ടാം വിളക്ക് മുന്നോടിയായി ജില്ലയിലെ ബ്ലോക്കടിസ്ഥാനത്തില്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ കാമ്പയിന്‍ നടത്തും. ഒന്നിന് ബ്ലോക്കിലാണ് തുടക്കം കുറിക്കുക. പിന്നീട് മുഴുവന്‍ ബ്ലോക്കുകളിലും പരിശോധന നടത്തും. കൃഷി ഭവനുകളില്‍ കര്‍ഷകരുടെ മേല്‍വിലാസത്തോടെ എത്തിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് അന്ന്് തന്നെ ഫലവും നിര്‍ദേശങ്ങളും നല്‍കും. മണ്ണിന്റെ പി.എച്ച്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്രമാത്രമുണ്ടെന്നാണ് പരിശോധിക്കുക. ഇതിനസുരിച്ച് എത്രമാത്രം കുമ്മായം, യൂറിയ, പോട്ടാഷ്, ഫോസ്ഫറസ് എന്നിവ മണ്ണില്‍ ചേര്‍ക്കേണ്ട അനുപാതവും നിര്‍ദേശമായി നല്‍കും.

 

 

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending