Connect with us

kerala

പാലക്കാട് ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിറ്റി കൂടിവരുന്നതായി കണ്ടെത്തല്‍

ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍. ഒന്നാം വിളക്ക് മുന്നോടിയായി നടത്തിയ മണ്ണ് പരിശോധനയിലാണ് പി.എച്ച് നിരക്ക് കൂടുന്നതായി കണ്ടെത്തിയത്. എന്നാല്‍ വെട്ടുകല്‍ മണ്ണുള്ള നെല്‍കൃഷി കൂടുതലുള്ള പാലക്കാടിന്റെ മറ്റു ഭാഗങ്ങളില്‍ അമ്ലത്വം കൂടി വരുന്ന പ്രവണതയാണ് പരിശോധനയില്‍ കണ്ടെത്തിയത്. കറുത്ത മണ്ണുള്ള ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് പി.എച്ച് നിരക്ക് താരതമ്യേന കുറഞ്ഞ് നിരക്കില്‍ കാണുന്നത്. ഇവിടെയും പ്രളയത്തോടെ അസിഡിക് സ്വഭാവം മണ്ണിന് കണ്ടിരുന്നെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പിന്നീടുള്ള പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നാം വിളവിന് മുന്നോടിയായി പലക്കാട് മൊബൈല്‍ മണ്ണ് പരിശോധനാ ലാബില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പി.എച്ച് നിരക്ക് കൂടുന്നതും അമ്ലസ്വഭാവത്തിലേക്ക് മാറുന്നതും കണ്ടെത്തിയത്. കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ ക്യാമ്പില്‍ 1600 ഓളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് 6.5 ന് മുകളില്‍ പി.എച്ച് നിരക്കുള്ളത് (ക്ഷാരഗുണം) പാലക്കാടിന്റെ ഭാഗങ്ങളിലെ സാമ്പിളുകളില്‍ 60 ശതമാനവും അമ്ലസ്വഭവമാണ് കാണിക്കുന്നത്. 40 ശതമാനം നേരിയ അമ്ല സ്വഭാവവുമാണുള്ളത്. തത്തമംഗലം, എലപ്പുള്ളി, കണ്ണംപാറ, വലിയകുളം, ഒറ്റപ്പാലം, പിരിയാരി, പാലക്കാട്, മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍, മങ്കര, പറളി, കേരളശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിന് കൂടുതലും അമ്ലസ്വഭാവമാണുള്ളത്.

അമ്ലത്വം കൃഷിയെ ബാധിക്കും

പി.എച്ച് നിരക്ക് 6.5 താഴെ വരുന്നത് മണ്ണിന് അമ്ല സ്വഭാവം (പുളിപ്പ് രസം) ഉണ്ടാക്കും. മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടും ഇതോടെ നെല്‍കൃഷിക്കടക്കം നല്‍കുന്ന വളം സ്വാംശീകരിക്കാന്‍ ചെടികള്‍ക്ക് സാധിക്കാതെ വരും. നല്‍കുന്ന വളം ചെടികള്‍ വലിച്ചെടുക്കാതെ വരുന്നതോടെ കൂടുതല്‍ വിഷാംശകരമാവുകയും സൂക്ഷ്മ ജീവികളുടെ ആക്രമണത്തിന് ഇടയാക്കുകയും ചെയ്യും. ഒപ്പം ഓല കരിച്ചിലടക്കമുള്ള രോഗബാധയും വരുന്നതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും. ചെമ്പാട കെട്ടലടക്കമുള്ള ലക്ഷണങ്ങള്‍ നോക്കിയും മണ്ണ് പരിശോധയിലൂടെയും സ്വഭാവം മനസ്സിലാക്കാം

കുമ്മായം തന്നെ പരിഹാരം

മണ്ണിന്റെ പി.എച്ച് കൂടുന്നതിനും അമ്ലസ്വഭാവം വരുന്നതിനും പരിഹാരം കുമ്മാവും ഡോളോമൈറ്റും ചേര്‍ത്ത് പരിഹാരം കാണാം. പി.എച്ച് നിരക്ക് മനസ്സിലാക്കി എത്രകണ്ട് ഇവ മണ്ണില്‍ ചേര്‍ക്കണമെന്ന് കൃഷി ഓഫീസര്‍മാരുടെയും കെമിസ്റ്റുകളുടെയും നിര്‍ദേശം തേടണം.

പരിശോധന നിര്‍ബന്ധം

വിളകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്പാദനത്തിനും മണ്ണിന്റെ സ്വഭാവം അറിഞ്ഞേ മതിയാകു. മണ്ണ് പരിശോധന മാത്രമാണ് ഇതിനുള്ളവവഴി. ഈ പരിശോധനയിലൂടെ മണ്ണിന്റെ ക്ഷാര- അമ്ല സ്വഭാവം മനസ്സിലാക്കി ഇവയ്ക്കുള്ള പരിഹാരവും ചെയ്തെങ്കില്‍ മാത്രമേ മികച്ച വിളവിലൂടെ കൃഷി ലാഭകരമാക്കാന്‍ സാധിക്കു. പി.എച്ച് നിരക്ക്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടയങ്ങിയിരിക്കുന്നു, കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഫെറസ് എന്നിവ എന്തുമാത്രം ്അടങ്ങിയട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും പരിശോധന ആവശ്യമാണ്.

രണ്ടാം വിള: പരിശോധനാ കാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും

രണ്ടാം വിളക്ക് മുന്നോടിയായി ജില്ലയിലെ ബ്ലോക്കടിസ്ഥാനത്തില്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ കാമ്പയിന്‍ നടത്തും. ഒന്നിന് ബ്ലോക്കിലാണ് തുടക്കം കുറിക്കുക. പിന്നീട് മുഴുവന്‍ ബ്ലോക്കുകളിലും പരിശോധന നടത്തും. കൃഷി ഭവനുകളില്‍ കര്‍ഷകരുടെ മേല്‍വിലാസത്തോടെ എത്തിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് അന്ന്് തന്നെ ഫലവും നിര്‍ദേശങ്ങളും നല്‍കും. മണ്ണിന്റെ പി.എച്ച്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്രമാത്രമുണ്ടെന്നാണ് പരിശോധിക്കുക. ഇതിനസുരിച്ച് എത്രമാത്രം കുമ്മായം, യൂറിയ, പോട്ടാഷ്, ഫോസ്ഫറസ് എന്നിവ മണ്ണില്‍ ചേര്‍ക്കേണ്ട അനുപാതവും നിര്‍ദേശമായി നല്‍കും.

 

 

 

kerala

അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍

മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്.

Published

on

മലപ്പുറത്ത് അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു.

ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ട്. ഓരോ വോട്ടര്‍മാരുടെയും മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ആദ്യം പറഞ്ഞത് എന്യൂമറേഷന്‍ ഫോമിന്റെ വിതരണവും സമാഹരണവും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂര്‍ണമായും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പ്രയാസമുണ്ടെന്നും ബിഎല്‍ഒമാര്‍ സങ്കട ഹരജിയില്‍ പറഞ്ഞു.

Continue Reading

kerala

ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

Published

on

പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്‌പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.

അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending