kerala
പാലക്കാട് ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിറ്റി കൂടിവരുന്നതായി കണ്ടെത്തല്‍
ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍.

അനീഷ് ചാലിയാര്‍
പാലക്കാട്: ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍. ഒന്നാം വിളക്ക് മുന്നോടിയായി നടത്തിയ മണ്ണ് പരിശോധനയിലാണ് പി.എച്ച് നിരക്ക് കൂടുന്നതായി കണ്ടെത്തിയത്. എന്നാല്‍ വെട്ടുകല്‍ മണ്ണുള്ള നെല്‍കൃഷി കൂടുതലുള്ള പാലക്കാടിന്റെ മറ്റു ഭാഗങ്ങളില്‍ അമ്ലത്വം കൂടി വരുന്ന പ്രവണതയാണ് പരിശോധനയില്‍ കണ്ടെത്തിയത്. കറുത്ത മണ്ണുള്ള ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് പി.എച്ച് നിരക്ക് താരതമ്യേന കുറഞ്ഞ് നിരക്കില്‍ കാണുന്നത്. ഇവിടെയും പ്രളയത്തോടെ അസിഡിക് സ്വഭാവം മണ്ണിന് കണ്ടിരുന്നെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പിന്നീടുള്ള പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വിളവിന് മുന്നോടിയായി പലക്കാട് മൊബൈല്‍ മണ്ണ് പരിശോധനാ ലാബില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പി.എച്ച് നിരക്ക് കൂടുന്നതും അമ്ലസ്വഭാവത്തിലേക്ക് മാറുന്നതും കണ്ടെത്തിയത്. കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ ക്യാമ്പില്‍ 1600 ഓളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് 6.5 ന് മുകളില്‍ പി.എച്ച് നിരക്കുള്ളത് (ക്ഷാരഗുണം) പാലക്കാടിന്റെ ഭാഗങ്ങളിലെ സാമ്പിളുകളില്‍ 60 ശതമാനവും അമ്ലസ്വഭവമാണ് കാണിക്കുന്നത്. 40 ശതമാനം നേരിയ അമ്ല സ്വഭാവവുമാണുള്ളത്. തത്തമംഗലം, എലപ്പുള്ളി, കണ്ണംപാറ, വലിയകുളം, ഒറ്റപ്പാലം, പിരിയാരി, പാലക്കാട്, മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍, മങ്കര, പറളി, കേരളശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിന് കൂടുതലും അമ്ലസ്വഭാവമാണുള്ളത്.
അമ്ലത്വം കൃഷിയെ ബാധിക്കും
പി.എച്ച് നിരക്ക് 6.5 താഴെ വരുന്നത് മണ്ണിന് അമ്ല സ്വഭാവം (പുളിപ്പ് രസം) ഉണ്ടാക്കും. മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടും ഇതോടെ നെല്‍കൃഷിക്കടക്കം നല്കുന്ന വളം സ്വാംശീകരിക്കാന്‍ ചെടികള്‍ക്ക് സാധിക്കാതെ വരും. നല്കുന്ന വളം ചെടികള്‍ വലിച്ചെടുക്കാതെ വരുന്നതോടെ കൂടുതല്‍ വിഷാംശകരമാവുകയും സൂക്ഷ്മ ജീവികളുടെ ആക്രമണത്തിന് ഇടയാക്കുകയും ചെയ്യും. ഒപ്പം ഓല കരിച്ചിലടക്കമുള്ള രോഗബാധയും വരുന്നതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും. ചെമ്പാട കെട്ടലടക്കമുള്ള ലക്ഷണങ്ങള്‍ നോക്കിയും മണ്ണ് പരിശോധയിലൂടെയും സ്വഭാവം മനസ്സിലാക്കാം
കുമ്മായം തന്നെ പരിഹാരം
മണ്ണിന്റെ പി.എച്ച് കൂടുന്നതിനും അമ്ലസ്വഭാവം വരുന്നതിനും പരിഹാരം കുമ്മാവും ഡോളോമൈറ്റും ചേര്‍ത്ത് പരിഹാരം കാണാം. പി.എച്ച് നിരക്ക് മനസ്സിലാക്കി എത്രകണ്ട് ഇവ മണ്ണില്‍ ചേര്‍ക്കണമെന്ന് കൃഷി ഓഫീസര്‍മാരുടെയും കെമിസ്റ്റുകളുടെയും നിര്‍ദേശം തേടണം.
പരിശോധന നിര്‍ബന്ധം
വിളകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്പാദനത്തിനും മണ്ണിന്റെ സ്വഭാവം അറിഞ്ഞേ മതിയാകു. മണ്ണ് പരിശോധന മാത്രമാണ് ഇതിനുള്ളവവഴി. ഈ പരിശോധനയിലൂടെ മണ്ണിന്റെ ക്ഷാര- അമ്ല സ്വഭാവം മനസ്സിലാക്കി ഇവയ്ക്കുള്ള പരിഹാരവും ചെയ്തെങ്കില്‍ മാത്രമേ മികച്ച വിളവിലൂടെ കൃഷി ലാഭകരമാക്കാന്‍ സാധിക്കു. പി.എച്ച് നിരക്ക്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടയങ്ങിയിരിക്കുന്നു, കാല്‍സ്യം, സോഡിയം, മഗ്നീഷ്യം, ഫെറസ് എന്നിവ എന്തുമാത്രം ്അടങ്ങിയട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും പരിശോധന ആവശ്യമാണ്.
രണ്ടാം വിള: പരിശോധനാ കാമ്പയിന് നവംബര്‍ ഒന്നിന് തുടങ്ങും
രണ്ടാം വിളക്ക് മുന്നോടിയായി ജില്ലയിലെ ബ്ലോക്കടിസ്ഥാനത്തില്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ കാമ്പയിന് നടത്തും. ഒന്നിന് ബ്ലോക്കിലാണ് തുടക്കം കുറിക്കുക. പിന്നീട് മുഴുവന്‍ ബ്ലോക്കുകളിലും പരിശോധന നടത്തും. കൃഷി ഭവനുകളില്‍ കര്‍ഷകരുടെ മേല്‍വിലാസത്തോടെ എത്തിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് അന്ന്് തന്നെ ഫലവും നിര്‍ദേശങ്ങളും നല്‍കും. മണ്ണിന്റെ പി.എച്ച്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്രമാത്രമുണ്ടെന്നാണ് പരിശോധിക്കുക. ഇതിനസുരിച്ച് എത്രമാത്രം കുമ്മായം, യൂറിയ, പോട്ടാഷ്, ഫോസ്ഫറസ് എന്നിവ മണ്ണില്‍ ചേര്‍ക്കേണ്ട അനുപാതവും നിര്‍ദേശമായി നല്‍കും.
kerala
തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു
ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.
ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
kerala
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍
മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന് (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
kerala
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്
ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന് (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.
ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News11 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
india3 days ago
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
-
News2 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
News2 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
More2 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്