Connect with us

Video Stories

ഡിജിറ്റല്‍ വാദക്കാരുടെ മുഖത്തേറ്റ അടി

Published

on

ആധുനിക സാങ്കേതിക വിദ്യയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊപ്പിച്ച് ജനങ്ങള്‍ ജീവിതശൈലി മാറ്റണമെന്നും ആവശ്യപ്പെടുകയാണ് പലരും. മനുഷ്യന്റെ ജിവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്ന് ധരിക്കുമ്പോള്‍ തന്നെയാണ് അതേ സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുന്നതായി പലപ്പോഴും ബോധ്യപ്പെടുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസ് സൈബര്‍ ആക്രമണം. അന്യരുടെ കമ്പ്യൂട്ടറുകളിലേക്ക് ഇന്റര്‍നെറ്റ് വഴി നുഴഞ്ഞുകയറി വിലപ്പെട്ട രേഖകളും വിവരങ്ങളും നശിപ്പിക്കുന്ന രീതിയാണ് ഹാക്കിങ്. ഇത്തരത്തിലെ ലോകൈകമായ അതിബൃഹത്തായ ഒന്നാണ് വാനാക്രൈ. ഫയലുകള്‍ കൈക്കലാക്കുകയും അവ തിരിച്ചുനല്‍കണമെങ്കില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ നൂറ്റമ്പതോളം രാജ്യങ്ങളിലായി നടന്ന സൈബര്‍ ആക്രമണം രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിക്കുകയും 2500 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ഏകദേശ കണക്ക്. ബാങ്കുകള്‍, റെയില്‍വെ, വിമാനത്താവളങ്ങള്‍, ഓഹരി വിപണികള്‍ എന്നിവയില്‍ കനത്ത ഭീഷണിയാണ് നിലനില്‍ക്കുന്നത്.
മാല്‍വെയറുകളെ (ദുര്‍പ്രോഗ്രാമുകളെ) തുറന്നുവിട്ടാണ് കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ 2.0 വൈറസ് കയറ്റിവിടുന്നത്. ഇതോടെ കമ്പ്യൂട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയാണ്. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഇത് ബാധിച്ചതെങ്കില്‍ വൈകാതെ ഇന്ത്യയിലും കേരളത്തിലും വരെ ഈ നീരാളി വന്നെത്തി. ബ്രിട്ടനില്‍ നിരവധി സര്‍ക്കാര്‍ ആസ്പത്രികളുടെ ഫയലുകളാണ് തകരാറിലായത്. ഇന്ത്യയില്‍ കേരളം, ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ബാധിച്ചതായി പറയുന്നതെങ്കിലും പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പാലക്കാട് റെയില്‍വെ ഡിവിഷനിലെ 23 കമ്പ്യൂട്ടറുകള്‍ തകരാറിലായി. ഉച്ചയൂണ് കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥരാണ് വാനാക്രൈ സിഗ്നലുകള്‍ കമ്പ്യൂട്ടറുകളില്‍ കണ്ടത്. വയനാട്ടിലടക്കം ഏതാനും ഗ്രാമ പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍ സംവിധാനവും ആക്രമണത്തിനിരയായി. ബാങ്കിങ് രംഗത്തേക്കും വാനാക്രൈ ആക്രമണം നടക്കുന്നുവെന്നാണ് വിവരങ്ങള്‍. മലപ്പുറത്ത് കനറാബാങ്കില്‍ ചെക്ക് മാറ്റം തടസ്സപ്പെട്ടതായും വാര്‍ത്തയുണ്ട്. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആക്രമണം ഉണ്ടായാല്‍ അത് നിരവധി ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കും. രാജ്യത്തെ രണ്ടര ലക്ഷം എ.ടി.എമ്മുകള്‍ അടച്ചിടേണ്ടിവരുമെന്നാണ് ഒരു റിപ്പോര്‍ട്ട്. പഴയ ഓപ്പറേറ്റിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളുടെ കമ്പ്യൂട്ടറുകള്‍ തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ വാര്‍ത്ത സാധാരണക്കാരായ ബാങ്ക് ഇടപാടുകാരില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഡിജിറ്റല്‍- മൊബൈല്‍ ബാങ്കിങിനെയും സംഭവം ഗുരുതരമായി ബാധിച്ചിരിക്കയാണ്.
ഉത്തര കൊറിയയാണ് വാനാക്രൈയുടെ ഉറവിടമെന്നാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്ത. ബ്യൂറോ 121 എന്ന ആ രാജ്യത്തിന്റെ സൈബര്‍ സംവിധാനത്തെയാണ് അമേരിക്കയും മറ്റും ഉറ്റുനോക്കുന്നത്. ലോകത്ത് വേണ്ടിവന്നാല്‍ സൈബര്‍ ആക്രമണം നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടുന്ന ആന്റിവൈറസുകള്‍ ഉത്പാദിപ്പിക്കുന്നവര്‍ തന്നെ ഈ വൈറസ് ആക്രമണത്തിന് പിന്നിലുണ്ടാകില്ലേ എന്ന സംശയവും ഉയരുന്നുണ്ട്. ഔഷധ രംഗത്ത് മരുന്നുവഴി രോഗം വിതറുന്ന കച്ചവട തന്ത്രം ഇപ്പോള്‍തന്നെ നിലവിലുണ്ട്. ഇത്തരം ശക്തികള്‍ ഇക്കാര്യത്തിലുമുണ്ടായിക്കൂടെന്നില്ല. അതേസമയം പഴയ കമ്പ്യൂട്ടര്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയറുകള്‍ മാറ്റി പുതിയ മൈക്രോസോഫ്റ്റ് ഘടിപ്പിക്കണമെന്ന സൈബര്‍ഡോം അധികൃതരുടെ മുന്നറിയിപ്പും കച്ചവട ലോബികളുടെ തന്ത്രമായി സന്ദേഹിക്കപ്പെടുന്നുണ്ട്.
2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ പ്രഖ്യാപിച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് മാറണമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ എണ്‍പത്തഞ്ചു ശതമാനം നോട്ടുകളുടെ നിരോധന നടപടി രാജ്യത്തെ ജനങ്ങളെ എത്ര ക്രൂരമായാണ് ബാധിച്ചതെന്ന് ആവര്‍ത്തിക്കേണ്ടതില്ല. അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരത്തിന്റെ കുറഞ്ഞ നോട്ടുകള്‍ ഇറക്കുകയും ചെയ്തതിന്റെ തിക്ത ഫലം ഇന്നും ജനങ്ങള്‍ അനുഭവിച്ചുവരികയാണ്. പാവപ്പെട്ട തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് ഈ കാടന്‍ നടപടിയിലൂടെ ദുരിതത്തിലായത്. കള്ളപ്പണം ഇല്ലാതാക്കുമെന്ന വാദമാകട്ടെ പിന്‍വലിച്ചവയില്‍ ഏതാണ്ടെല്ലാ കറന്‍സികളും തിരിച്ചെത്തിയതോടെ വെള്ളത്തില്‍വരച്ച വരയാകുകയും ചെയ്തു. ഇന്ത്യയെ പോലെ എഴുപതു ശതമാനം പേരും ഗ്രാമീണരായ ഒരു രാജ്യത്ത് സാമ്പത്തിക ഇടപാടുകളെല്ലാം കമ്പ്യൂട്ടറും മൊബൈലും വഴി ഡിജിറ്റലാക്കുക എന്ന വാദമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇതൊന്നും അംഗീകരിച്ച് നടപ്പാക്കാന്‍ പക്ഷേ ജനത ഇതുവരെയും തയ്യാറായിട്ടില്ല. ഇതിന്റെ ലാഭം കൊയ്യുന്നത് വന്‍കിട ബാങ്കുകളും സ്വകാര്യ മൊബൈല്‍ കമ്പനികളുമൊക്കെയാണെന്നതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന ബാങ്കിങ് സേവനഫീസുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുപയോഗത്തിന് നല്‍കേണ്ടിവരുന്ന അധിക നിരക്കുകളും. തങ്ങളുടെ വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിവെക്കുന്ന പണം ബാങ്കിനോ സര്‍ക്കാരിനോ നല്‍കിയാല്‍ അതെത്രകണ്ട് സുരക്ഷിതമായിരിക്കും എന്നതിന് ഒരുറപ്പുമില്ലെന്നാണ് വാനാക്രൈ പോലുള്ള സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. സൈബര്‍ ഹാക്കിങ് ബാങ്കിങ് മേഖലയെയാണ് ബാധിക്കുന്നതെങ്കില്‍ എന്തായിരിക്കും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ? ഇനി ആണവോര്‍ജ നിലയങ്ങളോ മറ്റോ ആണ് ക്രിമിനലുകളുടെ ലക്ഷ്യമെങ്കില്‍ അതിന്റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല.
മനുഷ്യജീവിതം എല്ലാതരത്തിലും സാങ്കേതികതക്ക് പിന്നാലെ പായുമ്പോള്‍ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ക്ക് അവയൊന്നും പരിപൂര്‍ണ പരിഹാരം തരുന്നില്ലെന്നാണ് ഇതൊക്കെ നല്‍കുന്ന ഉത്തരം. വസ്തുവിന്റെ അണുവിസ്‌ഫോടനസിദ്ധാന്തം പ്രയോഗിക്കപ്പെട്ടപ്പോള്‍ വൈകാതെതന്നെ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ജനലക്ഷങ്ങളെ ചുട്ടുകരിച്ച അണുബോംബുകളായാണ് അവ പരിണമിച്ചത്. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മഹത്വത്തെ വാഴ്ത്തുമ്പോള്‍ തന്നെ ഇന്ത്യയെപോലെ കാര്‍ഷികാധിഷ്ഠിതമായ രാജ്യത്ത് അമിതമായി ഇത്തരം ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് വീണ്ടുവിചാരത്തിനുള്ള അവസരംകൂടിയാണ് വാനാക്രൈ ഉയര്‍ത്തിവിട്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending