Connect with us

News

ഫേസ്ബുക്ക് ഉപയോഗിച്ച് പുതിയ തട്ടിപ്പ്; ഇരകള്‍ ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍

Published

on

ഒക്ടോബറില്‍ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ജാഗ്രതയോടെയിരിക്കണം. നിലവില്‍ തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും സമാന തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്‌കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ അസ്ഡയുടെ പേരിലാണ് ഈ തട്ടിപ്പ് യൂറോപ്പിലെങ്ങും വ്യാപിച്ചിരിക്കുന്നത്.

അവരുടെ പേരില്‍ ഫേസ്ബുക്കില്‍ സ്‌കാമര്‍മാര്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു. ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍ക്ക് അസ്ഡയുടെ ഗിഫ്റ്റ് കാര്‍ഡ് എന്ന പേരിലാണ് തട്ടിപ്പുകാര്‍ ഇവരെ ലക്ഷ്യമിടുന്നത്. 1,000 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ് ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ ബാങ്ക് വിശദാംശങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ ഫിഷിംഗ് കുംഭകോണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അസ്ഡ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ ആരെങ്കിലും കെണിയില്‍ അകപ്പെട്ടോ എന്ന് അറിയില്ല.

ബ്രാന്‍ഡ് അവബോധം വളര്‍ത്തുന്നതിനായി രാജ്യത്തുടനീളം 1000 ഡോളര്‍ അസ്ഡ ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുകയാണെന്ന് തലക്കെട്ട് നല്‍കിയാണ് സ്‌കാമര്‍മാര്‍ സ്ത്രീകളെ ലക്ഷ്യം വെക്കുന്നത്. നിങ്ങള്‍ക്ക് അത് ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് മനസിലാക്കാന്‍ ചുവടെ ഒരു ഹ്രസ്വ സര്‍വേ പൂര്‍ത്തിയാക്കുക എന്നാണ് തുടര്‍വാചകം.കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം ആളുകളും ഇപ്പോഴും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇത് മുതലാക്കി ഇതിനോടകം തന്നെ നിരവധി തട്ടിപ്പുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Trending