Culture
അഭിമാനമാണെങ്കില്‍ ‘പിണറായി സര്‍ക്കാര്‍’, അല്ലാത്ത നേരത്ത് ‘ഉദ്യോഗസ്ഥ അനാസ്ഥ’; പിണറായിയെ വെള്ള പൂശുന്നവര്‍ ഇത് വായിക്കണം
പ്രിവിലേജുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എത്ര ഗുരുതരമായ വീഴ്ചയായാലും തേനില്‍ ചാലിച്ച ‘ബഹുമാനപ്പെട്ടതും’ ‘പ്രിയപ്പെട്ടതുമായ’ വിമര്‍ശനങ്ങളും സാരോപദേശങ്ങളും മാത്രം ലഭിക്കുന്ന മുഖ്യമന്ത്രി.
രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍ രക്ഷപ്പെട്ടാലും, പൊലീസ് മന്ത്രിയായ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമില്ല; ‘നിവേദനങ്ങളും’ ‘അപേക്ഷകളുമാണ്’. അതല്ലെങ്കില്‍ ഹൃദയപക്ഷത്തിന്റെ ‘ഓര്‍മപ്പെടുത്തല്‍’. പഴിയും വിമര്‍ശനങ്ങളും പൊലീസിനും മറ്റു മന്ത്രിമാര്‍ക്കുമൊക്കെയായാണ്. അതല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാനമാക്കിയാണ്. പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച അതേ വക്കീലിനെ തന്നെ സര്‍ക്കാര്‍ ശിശു സംരക്ഷണ സമിതിയുടെ അധ്യക്ഷനാക്കിയാലും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് പങ്കില്ല. അദ്ദേഹം തെറ്റൊന്നും ചെയ്യില്ല.
പൊലീസുമായുള്ള ‘ഏറ്റുമുട്ടലില്‍’ കാര്യമായ തെളിവോ സാഹചര്യങ്ങളോ ഇല്ലാതെ ‘മാവോയിസ്റ്റുകള്‍’ കൊല്ലപ്പെട്ടാലും അത് പൊലീസിന്റെ മാത്രം അനാസ്ഥയാണ്. ‘കരുണാകരന്റെ പൊലീസും’ ‘ആന്റണിയുടെ പൊലീസും’ ‘ഉമ്മന്‍ചാണ്ടിയുടെ പൊലീസും’ പിണറായിയുടെ കാലത്ത് അനാസ്ഥയും അക്രമവുമുണ്ടാവുമ്പോള്‍ ‘വെറും പൊലീസാണ്’. ഒന്നും രണ്ടും മൂന്നും വട്ടം ‘ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍’ അരങ്ങേറിയാലും അതെല്ലാം സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് പെട്ടെന്ന് മറക്കാന്‍ പാകത്തിലുള്ളതാണ്.
പ്രളയദുരിതാശ്വാസഫണ്ട് ചിലവിടുന്നതുമായി ബന്ധപ്പെട്ട മറുചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ പാടില്ലാത്ത അത്രയും ‘ശുദ്ധമായ ഭരണകാലത്ത്’ സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങളും നിയമന വിവാദങ്ങളും മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ബാബുവും മാണിയും പറഞ്ഞതും ചെയ്തതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്വമായ പോലെയല്ല, മണിയും ജലീലും ചെയ്യുന്നതിനും പറയുന്നതിനുമൊന്നും പിണറായിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.
ഇനിയഥവാ എത്ര ഗുരുതരമായ തെറ്റ് സംഭവിച്ചാലും, തിരുത്തലിന്റെ ദിശയിലുള്ള ഒരു നീക്കം മതി. അതോടെ അങ്ങനെയൊരു തെറ്റ് സംഭവിച്ചിട്ടേയില്ലെന്ന മട്ടില്‍, ‘കണ്ടില്ലേ നേതാവിനെ’, ‘ഭരണമികവ്’ എന്ന വാഴ്ത്തലുകളും അഭിമാനപൂരിത പ്രശംസകളും പൊതിഞ്ഞോളും. ഇല്ലെങ്കില്‍ പൊടിക്ക് നവോത്ഥാനം ചേര്‍ത്ത് ‘വിരട്ടലൊന്നും വേണ്ട’ എന്ന മട്ടിലുള്ള കവലപ്രസംഗം മതി; അതോടെ പൂര്‍വകാലമടക്കം എല്ലാം ക്ലീന്‍.
നെറിയായാലും നെറികേടായാലും എല്ലാ നേരത്തും ‘ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെങ്കില്’!, പിണറായി കാലത്ത് സൗകര്യപൂര്‍വം ചേര്‍ക്കാനും ഒഴിവാക്കാനും കഴിയുന്നതാണ് മുഖ്യമന്ത്രിയുടെ പേരും പങ്കും. ചില നേരത്തത് ‘അഭിമാനകരമായ പിണറായി സര്‍ക്കാരാവും’. നീതിനിഷേധത്തിന്റെയും അനാസ്ഥയുടെയും നേരത്ത് വെറും സര്‍ക്കാരാകും, അല്ലെങ്കില്‍ ‘ഉദ്യോഗസ്ഥ അനാസ്ഥയാകും’.
ഇങ്ങനെ, എത്ര തെറ്റുകള്‍ ആവര്‍ത്തിച്ചാലും നവോത്ഥാന പട്ടവും മികച്ച ഭരണ പ്രശംസയും ചാര്‍ത്തപ്പെടുമെന്നത് തന്നെയാണ് ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും പ്രിവിലേജ്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india8 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

