More
‘എന്റെ മകന് ചെയ്ത തെറ്റെന്ത്?’; ഫൈസലിന്റെ മാതാവ് മീനാക്ഷി ചോദിക്കുന്നു
കൊടിഞ്ഞി: മലപ്പുറത്തെ ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ അറിയാവുന്നവരാണെന്ന് ഫൈസലിന്റെ മാതാവ് മീനാക്ഷി. ഭാര്യയുടെ പിതാവിനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നത് അറിയാവുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന് മീനാക്ഷി പറഞ്ഞു. വെട്ടിനുറുക്കാന്‍ മാത്രം തന്റെ മകന് ചെയ്തകുറ്റമെന്താണെന്ന് മീനാക്ഷി ചോദിക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ടി ദര്‍ശനത്തിന് വെച്ചപ്പോഴായിരുന്നു മീനാക്ഷിയുടെ ഈ ചോദ്യം. കൊടിഞ്ഞിയില്‍ ശനിയാഴ്ച്ചയാണ് ഫൈസല്‍ കൊല്ലപ്പെടുന്നത്.
ഞായറാഴ്ച ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു ഫൈസല്‍. തലേദിവസം ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്നാണ് ഫൈസലിന്റെ സുഹൃത്തുക്കളും സംശയിക്കുന്നുണ്ട്. മതംമാറിയതിന് തനിക്ക് ബന്ധുക്കളില്‍ നിന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ ഭീഷണിയുള്ളതായി ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബന്ധുക്കളടക്കം നാല് പേര് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് ഫൈസല്‍ ഗള്‍ഫിള്‍ വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും കഴിഞ്ഞ ദിവസം ഭാര്യയെയും കുട്ടികളെയും മുസ്ലിമാക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഇതിലെ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ നാല് പേര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഫൈസല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തെങ്കിലും അത് വക വെക്കാതെ ഫൈസല്‍ മുന്നോട്ട് പോയി. മാത്രമല്ല ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയെയും കുട്ടികളെയും ഇസ്ലാം മതത്തിലേക്ക് കൊണ്ട് വന്നു. ഇതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അത് കൂട്ടാക്കാതെ വന്നതോടെ ബന്ധു ഒരു തീവ്ര ഹിന്ദു സംഘടനയുടെ സഹായം തേടി.
ഇവരുടെ യോഗത്തിലടക്കം വിഷയം ചര്‍ച്ചയായി. ഈ സംഘടനക്കാര്‍ ഫൈസലിന്റെ വീട്ടിലെത്തി ഭാര്യയോട് മതം മാറരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവരും ഈയിടെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതോടെ ഈ തീവ്ര ഹിന്ദു സംഘടനയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അതിലേക്കെത്തിക്കുന്ന വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നത്തോടെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
More
മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
kerala
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരന് കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന് ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്കാരം.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india14 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
More2 days agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

