Connect with us

kerala

കോഴിക്കോട് ഹെന്ന ചെയ്യാനെത്തിയ യുവതി; ബ്യൂട്ടീഷന്റെ അഞ്ചു പവനും അറുപതിനായിരം രൂപയുമായി കടന്നു

ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്. ലോക്കറില്‍നിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. എന്‍.ഐ.ടി.യില്‍ അഡ്മിഷന്‍ കിട്ടിയ മകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്.

Published

on

കോഴിക്കോട്: മുടി ഹെന്ന ചെയ്യാനെത്തിയ ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതി ബ്യൂട്ടീഷന്റെ വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങി. കോഴിക്കോട് ജില്ലയിലെ കക്കോടില്‍ ‘സഹേലി’ ബ്യൂട്ടിപാര്‍ലറിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം

ജീന്‍സും ടോപ്പുമിട്ട 25 വയസ്സ് തോന്നിക്കുന്ന യുവതി മുടി കളര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബ്യൂട്ടിപാര്‍ലറിലെത്തിയത്. പാര്‍ലര്‍ നടത്തുന്ന ബ്യൂട്ടീഷ്യനായ രഹനയോട് മുടിയിലെ താരന്‍ പോക്കുന്നതിനും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബ്യൂട്ടീഷ്യന്‍ ജോലി ആരംഭിച്ചതിന് പിന്നാലെ യുവതി, വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ് രഹനയെ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുവിടുകയായിരുന്നു.

ഈ സമയത്ത് രഹന മാത്രമായിരുന്നു സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അള്‍സറാണെന്ന് പറഞ്ഞ യുവതിയോട് ബിസ്‌ക്കറ്റ് വാങ്ങിച്ചുവരാമെന്ന് പറഞ്ഞ് രഹന ബാഗില്‍നിന്നും പണം എടുത്തു പോയി. പാര്‍ലറിനു തൊട്ടുതാഴെയുള്ള ബേക്കറിയില്‍ പോയി ബിസ്‌കറ്റ് വാങ്ങി വന്നെപ്പോയേക്കും വയറുവേദന മാറിയ യുവതി പോവാന്‍ ധൃതികാണിക്കുകയായിരുന്നു. മുടി ഉണക്കാന്‍ പോലും സമ്മതിക്കാതെ കല്യാണത്തിന് പോവാനുണ്ടെന്ന് ഭാവത്തില്‍ പെട്ടന്ന് പോവുകയും ചെയ്തു.

തുടര്‍ന്ന് രഹന ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്. ലോക്കറില്‍നിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. എന്‍.ഐ.ടി.യില്‍ അഡ്മിഷന്‍ കിട്ടിയ മകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്. വിരലടയാള വിദഗ്ധരും ചേവായൂര്‍ പോലീസും ബ്യൂട്ടിപാര്‍ലറിലെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് ബാലുശ്ശേരി റോഡ് വരെ പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending