Connect with us

Culture

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്ക് 100-ാം സ്ഥാനം

Published

on

ന്യൂഡല്‍ഹി: അന്താരഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2017ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഇറാഖിനും ഉത്തരകൊറിയക്കും താഴെ. മൊത്തം 119 രാഷ്ട്രങ്ങളില്‍ നൂറാമതാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യയില്‍ പാകിസ്താന്‍ മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. റാങ്കിങ് ഇപ്രകാരം;

കുറഞ്ഞു വരുന്ന സൂചിക

മറ്റുരാഷ്ട്രങ്ങളില്‍ നിന്നു ഭിന്നമായി പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ താഴോട്ടാണ്. 25 വര്‍ഷം മുമ്പ് ഇതിനും മികച്ച രീതിയില്‍ ഇന്ത്യ വിശപ്പിന്റെ വെല്ലുവിളിയോട് പ്രതികരിച്ചിരുന്നു. 1992ല്‍ 46.2 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 2017ല്‍ ഇത് താഴ്ന്ന് 31.4 ആയി. രണ്ടായിരത്തില്‍ ആഗോള പട്ടിണിയുടെ അനുപാതം 27 ശതമാനം താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ അതിനനുസൃതമായി 18 ശതമാനം മാത്രമാണ് താഴ്ന്നത്.

അയല്‍രാജ്യങ്ങളെ കണ്ടുപഠിക്കണം

1991ലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷം ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ്. എന്നാല്‍ ദക്ഷിണേഷ്യയിലെ മറ്റു രാഷ്ട്രങ്ങളുടെ വികസനവുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി മെച്ചമല്ല. വേണ്ടത്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാധ്യമാകാത്ത നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ പോലും അടിസ്ഥാന വികസന വെല്ലുവിളിയായ പട്ടിണി കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

പിന്നോട്ടു പോകുന്ന വികസനം

1992ല്‍ പട്ടിണിക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ രാജ്യം മ്യാന്മര്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ക്ക് മുമ്പിലായിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ ഈ രാഷ്ട്രങ്ങള്‍ ഇന്ത്യയേക്കാള്‍ കരുത്തു നേടി. ഇന്ത്യയ്ക്കാരേക്കാള്‍ നന്നായി ബംഗ്ലാദേശികളും ബര്‍മക്കാരും ഭക്ഷണം കഴിക്കുന്നുണ്ടെന്നര്‍ത്ഥം. 1992ല്‍ ഇന്ത്യയേക്കാള്‍ സ്‌കോറുണ്ടായിരുന്ന പാകിസ്താന്‍ ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് പിറകിലേക്ക് വീഴുകയും ചെയ്തു.

തൂക്കമില്ലാത്ത കുഞ്ഞുങ്ങള്‍

ഇന്ത്യയിലെ 21 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്ത തൂക്കമില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഇന്ത്യയേക്കാള്‍ മുകളില്‍ മൂന്ന് രാഷ്ട്രങ്ങള്‍ മാത്രമേയുള്ളൂ. 1992 ല്‍ ഇന്ത്യയില്‍ ഇരുപത് ശതമാനം കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നു. 2017ലെത്തുമ്പോള്‍ അത് ഒരു ശതമാനം വര്‍ധിച്ച് 21 ആയി. ഇക്കാര്യത്തില്‍ മറ്റു ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ മുന്നിലാണ്. രാഷ്ട്രങ്ങളുടെ കണക്ക് ഇപ്രകാരം. ചൈന (1.8), മ്യാന്മര്‍ (7), പാകിസ്താന്‍ (10.5), നേപ്പാള്‍ (11.3), ബംഗ്ലാദേശ് (14.3), ഇന്ത്യ (21), ശ്രീലങ്ക (21.4)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending