Connect with us

More

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു

Published

on

ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മത്സരത്തിനു ശേഷമാണ് ജിഎം പിന്‍വാങ്ങുന്നത്. ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന ജി.എമ്മിനാണ് നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജി.എമ്മിനു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം. വില്‍പ്പന നിര്‍ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്നു പൂര്‍ണമായും ജി.എം പിന്‍മാറില്ല. ബംഗളൂരുവിലെ ടെക്‌നിക്കല്‍ യൂണിറ്റ് കമ്പനി നിലനിര്‍ത്തും. നിര്‍മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്റുകള്‍ ഉണ്ടായിരിക്കും. ഹലോലിലെ പ്ലാന്റ് ചൈനീസ് സംയുക്ത സംരംഭമായ സയ്ക് മോട്ടോര്‍ കോര്‍പിന് വില്‍ക്കുന്നതിനും പദ്ധതിയുണ്ട്. മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജി.എം ഇന്ത്യയില്‍ നിന്നു കയറ്റുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ 70969 വാഹനങ്ങളാണ് കയറ്റി അയച്ചത്. ടെലഗോണ്‍ പ്ലാന്റിന് പ്രതിവര്‍ഷം 130,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 1995ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയത്. പുതുതലമുറ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രചാരണവുമുണ്ടായി.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending