Connect with us

More

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു

Published

on

ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മത്സരത്തിനു ശേഷമാണ് ജിഎം പിന്‍വാങ്ങുന്നത്. ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന ജി.എമ്മിനാണ് നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജി.എമ്മിനു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം. വില്‍പ്പന നിര്‍ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്നു പൂര്‍ണമായും ജി.എം പിന്‍മാറില്ല. ബംഗളൂരുവിലെ ടെക്‌നിക്കല്‍ യൂണിറ്റ് കമ്പനി നിലനിര്‍ത്തും. നിര്‍മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്റുകള്‍ ഉണ്ടായിരിക്കും. ഹലോലിലെ പ്ലാന്റ് ചൈനീസ് സംയുക്ത സംരംഭമായ സയ്ക് മോട്ടോര്‍ കോര്‍പിന് വില്‍ക്കുന്നതിനും പദ്ധതിയുണ്ട്. മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജി.എം ഇന്ത്യയില്‍ നിന്നു കയറ്റുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ 70969 വാഹനങ്ങളാണ് കയറ്റി അയച്ചത്. ടെലഗോണ്‍ പ്ലാന്റിന് പ്രതിവര്‍ഷം 130,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 1995ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയത്. പുതുതലമുറ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രചാരണവുമുണ്ടായി.

kerala

‘മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം’; കടുവയെ നരഭോജിയായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് ഡിഎഫ്ഒ

വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്

Published

on

കല്പറ്റ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

സ്ഥിതി വിവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യവ്യക്തികളായ ഭൂവുടമകൾക്ക് നിർദേശം നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു.

പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ പ്രജീഷിന് നേരെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

‘പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത’; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

Published

on

തലസ്ഥാനത്തെ പൊലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോഗ് സ്‌ക്വാഡ് എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. നവംബര്‍ 20നായിരുന്നു ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി എന്ന നായ ചത്തത്. നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ‘കല്യാണി’യെന്ന നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊര്‍ജിതമാക്കും.

Continue Reading

india

ഭൂമി കൈമാറ്റ തർക്കം; യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്

Published

on

ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

Continue Reading

Trending