Connect with us

kerala

ഹദിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; 31ന് ഹദിയ വിജയ ദിനം

ഹദിയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടത്താനും ഈ മാസം 31 ന് ഹദിയ വിജയ ദിനമായി ആചരിക്കാനും മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

Published

on

മലപ്പറം: ഹദിയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടത്താനും ഈ മാസം 31 ന് ഹദിയ വിജയ ദിനമായി ആചരിക്കാനും മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി സമ്പൂര്‍ണമായ ഗൃഹസന്ദര്‍ശനം ഉള്‍പ്പടെയുള്ള പ്രചാരണ പരിപാടികള്‍ നടത്തും. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 31 ലെ ഹദിയ വിജയദിനാചരണത്തിന് വാര്‍ഡുതലത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഓരോ വാര്‍ഡിലെയും പരമാവധി ആളുകളെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കും.

ഓരോ വാര്‍ഡിലെയും മുഴുവന്‍ ആളുകളെയും ഹദിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. ജനപ്രതിനിധികള്‍, പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍, സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ അവരവരുടെ ഓഹരികള്‍ 25നകം ഹദിയയിലേക്ക് കൈമാറും.

ഏപ്രില്‍ മൂന്നിനാണ് ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ തുടങ്ങിയത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളിലെ നിരീക്ഷകര്‍ വിലയിരുത്തി. ഇനിയുള്ള ദിവസങ്ങളില്‍ പരമാവധി ആളുകളെ കാണാനും ക്വാട്ട പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി മണ്ഡലം , പഞ്ചായത്ത് കമ്മിറ്റികള്‍ ചേരും. സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയുള്ള ധനസമാഹരണത്തില്‍ ഇതുവരെ ഏഴു കോടിയോളം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ എത്തി. പ്രത്യേക ആപ്പുവഴി അപ്പപ്പോള്‍ തന്നെ റസിപ്റ്റ് ലഭ്യമാക്കാന്‍ സൗകര്യമുള്ള പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതായി മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു.

ഹദിയ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, സംസ്ഥാന ഭാരവാഹികളും വിവിധ ജില്ലകളിലെ നിരീക്ഷകരുമായ എം.സി മായിന്‍ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപള്ളി റഷീദ്, കെ.എസ് ഹംസ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഹദിയ കോ-ഓര്‍ഡിനേറ്റര്‍ പി.എം.എ സമീര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending