Culture
ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഹാദിയയെ പിതാവിന്റെ സംരക്ഷണ തടങ്കലില്‍ നിന്ന് മോചിപ്പിച്ചതിന്റെ ആശ്വാസമാണ് മിക്ക ട്വീറ്റുകളിലും തെളിഞ്ഞു നിന്നത്. മാധ്യമ പ്രവര്‍ത്തകരായ റാണാ അയ്യൂബ്, ഉത്കര്‍ഷ് ആനന്ദ്, ശ്രുതിസാഗര്‍ യമുനന്‍, സ്വാതി ചതുര്‍വേദി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രുചി ഗുപ്ത, സി.പി.ഐ (എം.എല്‍) പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്, കോണ്‍ഗ്രസ് നേതാവ് ഷഹ്സാദ് പൂനാവാല തുടങ്ങി ആയിരക്കണക്കിനാളുകളാണ് ‘ഹാദിയ’ ഹാഷ് ടാഗില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്വന്തം കുടുംബത്തിന്റെയും ഭരണകൂടത്തിന്റെയും എന്‍.ഐ.യുടെയും വലതുപക്ഷത്തിന്റെയും തീവ്രദേശീയ വാര്‍ത്താ ചാനലുകളുടെയും സമ്മര്‍ദം അതിജീവിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന ഹാദിയ ധീര വനിതയാണെന്ന് ‘ഗുജറാത്ത് ഫയല്‍സി’ന്റെ രചയിതാവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയുമായ റാണ അയ്യൂബ് കുറിച്ചു.
God bless this brave woman. Intimidated by her family, by the state, the NIA, the right wing, the patriarchs, by nationalist news channels but continues to hold her ground. #Hadiya showed the mirror to a country which prides itself on being a democracy.
— Rana Ayyub (@RanaAyyub) November 27, 2017
ഹാദിയയില്‍ തെറ്റായ വിശ്വാസം കുത്തിവെച്ചതാണെന്ന സംഘപരിവാര്‍ വാദത്തെ എന്‍.എസ്.യുവിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രുചി ഗുപ്ത പരിഹസിച്ചു. മാനസിക സ്വാധീനം മുതിര്‍ന്ന പൗരന്റെ മൗലികാവകാശം കവരാനുള്ളതാണെന്ന യുക്തി ‘ഭക്തര്‍’ക്കും ബാധകമാണോ എന്ന് രുചി ഗുപ്ത ചോദിച്ചു.
Alleged indoctrination apparently justification to take away an adult’s right to choose. Does this logic also hold true for bhakts? #Hadiya
— Ruchi Gupta (@guptar) November 27, 2017
മുസ്ലിംകള്ക്കെതിരായ വെറുപ്പ് കുത്തിവെക്കപ്പെട്ട സംഘ് പരിവാര്‍ അണികളെ ‘മോചിപ്പിക്കാന്‍’ കോടതി ഇടപെടണമെന്ന് എന്‍.ഡി.ടി.വി കോളമിസ്റ്റ് സ്വാതി ചതുര്‍വേദി പരിഹസിച്ചു.
Will the SC intervene & get help for adult Bhakts they’ve also been allegedly indoctrinated with hate for Muslims? #Hadiya
— Swati Chaturvedi (@bainjal) November 27, 2017
ഹാദിയയെ കോളേജ് ഡീനിന്റെ സംരക്ഷണയില്‍ വിടാനുള്ള കോടതി തീരുമാനം കവിതാ കൃഷ്ണന് ചോദ്യം ചെയ്തു. ഭര്‍ത്താവ് ഭാര്യയുടെ ചുമതലക്കാരന് അല്ലെന്നു വ്യക്തമാക്കിയ കോടതി, ഡീന്‍ വിദ്യാര്‍ത്ഥിയുടെ ചുമതലക്കാരനാണെന്ന് കരുതുന്നത് എന്തുകൊണ്ടെന്നായിരുന്നു കവിതയുടെ ചോദ്യം.
A question. Hon Justice Chandrachud tells Hadiya ‘Husband is not guardian of wife, I’m not my wife’s guardian.’ Bravo for feminism judge saab. But don’t you know Dean isn’t student’s guardian, why are you appointing guardians for an adult woman demanding her freedom? #Hadiya
— Kavita Krishnan (@kavita_krishnan) November 27, 2017
മുതിര്‍ന്ന ഒരാള്‍ക്ക് രക്ഷിതാവിനെ നിയോഗിക്കാന്‍ കോടതിക്ക് അവകാശമുണ്ടോ എന്നാണ് സംരംഭകനും കോളമിസ്റ്റുമായ തഹ്സീന് പൂനാവാല ട്വിറ്ററില്‍ കുറിച്ചത്.
With no disrespect who is any court to appoint a guardian for an adult woman. She wants to be with her husband .. She should be allowed to . What is taking so long in this ridiculous #HadiyaCase ? Kudos #Hadiya more power to u.
— Tehseen Poonawalla (@tehseenp) November 27, 2017
അതേസമയം, അശോകന്റെ പിടിയില്‍ നിന്ന് ഹാദിയയെ കോടതി മോചിപ്പിച്ച വാര്‍ത്ത സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ഈ വാര്‍ത്ത നല്കിയ മാധ്യമങ്ങളെ അധിക്ഷേപിക്കാനാണ് സംഘ് പരിവാര്‍ അനുകൂലികള്‍ മുതിര്‍ന്നത്. ന്യൂനപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പേരുകേട്ട മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല, ഹാദിയ വാര്‍ത്ത നല്കിയ മാധ്യമങ്ങളുടെ രീതിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.
Notice how Leftist media outlets like @ndtv @the_hindu @Outlookindia are doing all they can to assert that #Hadiya is Happy being a #Muslim and wants to go back to stay with her Muslim husband
India media has become an Absolute Joke. Media houses bringing Ideology into Reporting pic.twitter.com/aR7QP8q9bt
— Jagrati Shukla (@JagratiShukla29) November 25, 2017
കേരളത്തില്‍ 89 ലവ് ജിഹാദ് കേസുകളുണ്ടെന്നും അതില്‍ ഹാദിയ കേസ് മാത്രമാണ് എന്‍.ഐ.എ അന്വേഷിച്ചത് എന്നുമായിരുന്നു മറ്റൊരു സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്ത്തകന് അന്‍ഷുല്‍ സക്സേനയുടെ ട്വീറ്റ്
1) There are more than 89 cases of Love Jihad in Kerala, NIA selected only #Hadiya case. Some of the cases linked with PFI. NIA only finds common mentor in Kerala love jihad cases. Mentor who persuaded Hindu girls to embrace Islam is woman associated with group PFI.
— Anshul Saxena (@AskAnshul) November 27, 2017
ഹാദിയയുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയ ട്വീറ്റുകള്‍:
yes, Not just TV; pretty much everyone forgot that when denying her the fundamental agency, autonomy and right to choose. #Hadiya https://t.co/n2delaWylo
— barkha dutt (@BDUTT) November 27, 2017
Just two words required.
#Hadiya Zindabad!
— Saba Naqvi (@_sabanaqvi) November 27, 2017
In 2017, a major educated lady has to stand before the CJI and ask for her freedom and right to be treated as a human. Two faiths and a republic nation ought to bow down in shame. #Hadiya #HadiyaCase
— SuhailR (@suhailrbhat) November 27, 2017
#Hadiya is 24 year old, she has right to choose her religion, her husband, everything in life . Neither govt nor court have any right to violate her fundamental rights .
— Md Asif Khan (@imMAK02) November 27, 2017
News channels are wrong. The D-day is not for #Hadiya, it is for the Indian democracy
— Dhrubo Jyoti (@dhrubo127) November 27, 2017
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

