Connect with us

gulf

ജ്വലിക്കുന്ന ഓർമ്മകൾക്ക് ഏഴര പതിറ്റാണ്ട്; സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു

ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു. തത്സഥാന നഗരിയിലെ എംബസ്സി ആസ്ഥാനത്ത് രാവിലെ നടന്ന ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തി. ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പതാക ഉയർത്തി. ആസാദി ക അമൃത് മഹോത്സവ് എന്ന് ആലേഖനം ചെയ്‌ത ആഘോഷ പരിപാടിയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്കാരുടെ ക്ഷേമത്തിനും സഊദി ഭരണകൂടം സജീവ പരിഗണന നൽകുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. 24 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി സർവ സൗകര്യങ്ങളും ഒരുക്കി തരുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയുടെ കടപ്പാട് അംബാസഡർ രേഖപ്പെടുത്തി.

ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ രാജ്യത്തുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുകയും ഈ രാജ്യത്തെ നിയമങ്ങൾ അക്ഷരം പ്രതി പാലിക്കുകയും ചെയ്യണമെന്ന് അംബാസഡർ ഇന്ത്യൻ സമൂഹത്തോട് ഉണർത്തി. കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളെ സഊദിയിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഊദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നേരിട്ടുള്ള വിമാന സർവീസിന് ശ്രമം തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യാ രാജ്യത്തിൻറെ അഖണ്ഡതക്കും സുരക്ഷക്കുമായി ധീരമായി പോരാടി വീരമൃത്യു വരിച്ച ജവാന്മാർക്ക് അംബാസ്സഡർ ആദരാഞ്ജലി അർപ്പിച്ചു.

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിഅലുംനി അസോസിയേഷൻ അംഗങ്ങൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പും അംബാസഡർ ഉദ്ഘാടനം ചെയ്തു. എംബസ്സി ജീവനക്കാരുടെയും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും വിവിധ സാംസ്കാരിക പരിപാടികൾ നടന്നു . ചടങ്ങിൽ വെച്ച് ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അർഹനായ ഡോ. സിദ്ദീഖ് അഹമ്മദിന് അംബാസഡർ അവാർഡും രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റും സമ്മാനിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ആഗസ്റ്റ് 11 മുതൽ 16 വരെ ഇന്ത്യ-സഊദി ഉത്സവം നടത്തി വരുന്നുണ്ട് . കഴിഞ്ഞ ദിവസം ഫെസ്റ്റിവൽ അംബാസഡർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ലുലുവിൽ പ്രദർശനത്തിനെത്തിയ ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപഭോക്തൃ ഉൽപ്പന്നങ്ങളും പഴങ്ങളും പച്ചക്കറികളും ഇന്ത്യൻ തുണിത്തരങ്ങളും വിലക്കിഴിവിൽ നൽകുന്നുണ്ട്. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരാഴ്ചയായി നടക്കുന്ന ഉത്സവം തിങ്കളാഴ്ച്ച അവസാനിക്കും. ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിൽ നിന്ന് പരിമിതമായ പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എംബസിയിലും കോൺസുലേറ്റിലും പതിവ് പോലെയുള്ള ജനക്കൂട്ടമുണ്ടായില്ല.

മഹാമാരിക്കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജിദ്ദ കോൺസുലേറ്റും ഇന്ത്യൻ സമൂഹത്തിനുള്ള സേവനങ്ങൾ നൽകുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇന്ത്യൻ ഇൻ ജിദ്ദ എന്ന ആപ്പ് വഴി നിരവധി സേവനങ്ങൾ ഇന്ത്യൻ സമൂഹത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നുണ്ട്. മക്കയിലും ജിസാനിലും എംബസ്സി സേവനകേന്ദ്രങ്ങളായ വി എഫ് എസ് സെന്ററുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. സഊദിയുടെ ഉൾഭാഗങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ സെന്ററുകൾ തുറക്കാൻ പദ്ധതിയുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. സഊദിയിലുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തിൻറെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കണമെന്നും നിയമ വിധേയമായി തൊഴിലെടുക്കുകയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്യണമെന്നും മുഹമ്മദ് ഷാഹിദ് ആലം പ്രവാസികളെ ഉണർത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending