Connect with us

gulf

ജ്വലിക്കുന്ന ഓർമ്മകൾക്ക് ഏഴര പതിറ്റാണ്ട്; സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു

ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു. തത്സഥാന നഗരിയിലെ എംബസ്സി ആസ്ഥാനത്ത് രാവിലെ നടന്ന ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തി. ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പതാക ഉയർത്തി. ആസാദി ക അമൃത് മഹോത്സവ് എന്ന് ആലേഖനം ചെയ്‌ത ആഘോഷ പരിപാടിയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്കാരുടെ ക്ഷേമത്തിനും സഊദി ഭരണകൂടം സജീവ പരിഗണന നൽകുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. 24 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി സർവ സൗകര്യങ്ങളും ഒരുക്കി തരുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയുടെ കടപ്പാട് അംബാസഡർ രേഖപ്പെടുത്തി.

ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ രാജ്യത്തുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുകയും ഈ രാജ്യത്തെ നിയമങ്ങൾ അക്ഷരം പ്രതി പാലിക്കുകയും ചെയ്യണമെന്ന് അംബാസഡർ ഇന്ത്യൻ സമൂഹത്തോട് ഉണർത്തി. കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളെ സഊദിയിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഊദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നേരിട്ടുള്ള വിമാന സർവീസിന് ശ്രമം തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യാ രാജ്യത്തിൻറെ അഖണ്ഡതക്കും സുരക്ഷക്കുമായി ധീരമായി പോരാടി വീരമൃത്യു വരിച്ച ജവാന്മാർക്ക് അംബാസ്സഡർ ആദരാഞ്ജലി അർപ്പിച്ചു.

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിഅലുംനി അസോസിയേഷൻ അംഗങ്ങൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പും അംബാസഡർ ഉദ്ഘാടനം ചെയ്തു. എംബസ്സി ജീവനക്കാരുടെയും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും വിവിധ സാംസ്കാരിക പരിപാടികൾ നടന്നു . ചടങ്ങിൽ വെച്ച് ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അർഹനായ ഡോ. സിദ്ദീഖ് അഹമ്മദിന് അംബാസഡർ അവാർഡും രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റും സമ്മാനിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ആഗസ്റ്റ് 11 മുതൽ 16 വരെ ഇന്ത്യ-സഊദി ഉത്സവം നടത്തി വരുന്നുണ്ട് . കഴിഞ്ഞ ദിവസം ഫെസ്റ്റിവൽ അംബാസഡർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ലുലുവിൽ പ്രദർശനത്തിനെത്തിയ ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപഭോക്തൃ ഉൽപ്പന്നങ്ങളും പഴങ്ങളും പച്ചക്കറികളും ഇന്ത്യൻ തുണിത്തരങ്ങളും വിലക്കിഴിവിൽ നൽകുന്നുണ്ട്. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരാഴ്ചയായി നടക്കുന്ന ഉത്സവം തിങ്കളാഴ്ച്ച അവസാനിക്കും. ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിൽ നിന്ന് പരിമിതമായ പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എംബസിയിലും കോൺസുലേറ്റിലും പതിവ് പോലെയുള്ള ജനക്കൂട്ടമുണ്ടായില്ല.

മഹാമാരിക്കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജിദ്ദ കോൺസുലേറ്റും ഇന്ത്യൻ സമൂഹത്തിനുള്ള സേവനങ്ങൾ നൽകുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇന്ത്യൻ ഇൻ ജിദ്ദ എന്ന ആപ്പ് വഴി നിരവധി സേവനങ്ങൾ ഇന്ത്യൻ സമൂഹത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നുണ്ട്. മക്കയിലും ജിസാനിലും എംബസ്സി സേവനകേന്ദ്രങ്ങളായ വി എഫ് എസ് സെന്ററുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. സഊദിയുടെ ഉൾഭാഗങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ സെന്ററുകൾ തുറക്കാൻ പദ്ധതിയുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. സഊദിയിലുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തിൻറെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കണമെന്നും നിയമ വിധേയമായി തൊഴിലെടുക്കുകയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്യണമെന്നും മുഹമ്മദ് ഷാഹിദ് ആലം പ്രവാസികളെ ഉണർത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി

ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

Published

on

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

gulf

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്

. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.

Published

on

അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.

സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.

വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.

 

 

Continue Reading

gulf

പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു

പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.

Published

on

ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.

പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 

Continue Reading

Trending