Connect with us

india

ഇന്ത്യ ബലാത്സംഗികളുടെ ഭൂമിയായെന്ന് കോടതിയും; വിമര്‍ശനം 22 കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസില്‍

നേരത്തെ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ശരിവക്കുന്നതായി ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

Published

on

ചെന്നൈ: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. വിശുദ്ധ നാടായ ഇന്ത്യ ബലാത്സംഗികളുടെ തലസ്ഥാനമായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍. കൃപാകരന്‍ വിമര്‍ശിച്ചു. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും വിമര്‍ശിച്ചു. തിരുപ്പൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയായ 22 കാരി ബലാത്സംഗം ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

നേരത്തെ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ശരിവക്കുന്നതായി ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ബലാത്സംഗ കേസുകളെ കുറിച്ചും മദ്രാസ് ഹൈക്കോടതി നിരീക്ഷണം നടത്തി. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഓരോ പതിനഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഈ സ്ഥിതി ദൗര്‍ഭാഗ്യകരമാണ്. ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാത്സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആസാമില്‍നിന്നുള്ള 22-കാരിയായ യുവതിയാണ് തിരൂപ്പുര്‍ ജില്ലയിലെ പല്ലടത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തുര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക എ.പി സുര്യ പ്രകാശമാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് എന്‍. കൃപാകരന് പുറമെ പി.വേല്‍മുരുകന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച്, പെണ്‍കുട്ടിക്ക് സൗജന്യ ചികില്‍സയും, ഭക്ഷണവും, താമസസ്ഥലവും ഒരുക്കി നല്‍കാന്‍ ഉത്തരവിട്ടു. കോയമ്പത്തൂര്‍ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending