Connect with us

News

വരുമോ സ്വപ്ന ഫൈനല്‍…?

സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്‍സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നത്.

Published

on

മെല്‍ബണ്‍: ഓര്‍മയില്ലേ ആ മല്‍സരം. എം.സി.ജിയില്‍ ഇന്ത്യയും പാക്കിസ്താനും മുഖാമുഖം. ഈ ലോകകപ്പിന്റെ തുടക്കത്തില്‍. അന്ന് വിരാത് കോലിയുടെ അതിഗംഭീര ഇന്നിംഗ്‌സില്‍ ഇന്ത്യ അവസാന പന്തില്‍ നേടിയ നാല് വിക്കറ്റ് വിജയം ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. അതേ എം.സി.ജിയില്‍ വീണ്ടും അയല്‍ക്കാര്‍ വരുമോ…? ടി-20 ലോകകപ്പ് സെമി ഫൈനലുകള്‍ നാളെ ആരംഭിക്കുമ്പോല്‍ ഇന്ത്യ-പാക്കിസ്താന്‍ സ്വപ്‌ന ഫൈനലിന് വ്യക്തമായ സാധ്യതയുണ്ട്.

നാളെ ആദ്യ സെമിയില്‍ പാക്കിസ്താന്‍ ന്യുസിലന്‍ഡുമായി കളിക്കുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍ന്ന ശേഷം അവസാന മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാണ് പാക്കിസ്താന്‍ സെമിയിലെത്തിയിരിക്കുന്നത്. അവരുടെ മധ്യനിര കരുത്ത് കാണിക്കുമ്പോള്‍ കിവീസ് മികവ് അവരുടെ പേസ് അറ്റാക്കാണ്. ഇന്ത്യ ബുധനാഴച്ച ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ശക്തമായ സംഘമാണ് ജോസ് ബട്‌ലറുടേത്. പക്ഷേ വിരാത് കോലിയും സൂര്യകുമാര്‍ യാദവുമെല്ലാം ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ സെമി അതിജയിക്കാനാണ് വ്യക്തമായ സാധ്യത. സെമിയില്‍ ഇന്ത്യയും പാക്കിസ്താനും കടന്നു കയറിയാല്‍ ഞായറാഴ്ച്ച നടക്കാന്‍ പോവുന്നത് സുന്ദരമായ കലാശമായിരിക്കും.

സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്‍സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നത്. ഏറ്റവുമധികം ആളുകള്‍ കണ്ട മല്‍സരം. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പോരാട്ടം. വിവാദങ്ങള്‍ കത്തിയപ്പോഴും രണ്ട് ടീമുകളും സമാധാനത്തോടെ പിരിഞ്ഞ മല്‍സരം. പാക്കിസ്താന്‍ നിരയില്‍ നായകന്‍ ബബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ ഫോമിലേക്ക് വന്നിട്ടില്ല. ഇന്ത്യയാവട്ടെ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ്. അസാമാന്യ മികവില്‍ കളിക്കുന്ന മധ്യനിരക്കാരനും വിരാത് കോലിയും ചേരുമ്പോള്‍ മധ്യനിരയാണ് ഇന്ത്യന്‍ പ്ലസ്. മെല്‍ബണിലെ വലിയ വേദിയില്‍ സുര്യകുമാറും കോലിയും മിന്നി നില്‍ക്കുമ്പോള്‍ ഇന്ത്യ-പാക് ഫൈനല്‍ എം.സി.ജിയെ മാത്രമല്ല നിറക്കുക ക്രിക്കറ്റ് മനസുകളെയും ആനന്ദ തീരത്ത് എത്തിക്കും.

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending