Connect with us

india

ഒന്നര ലക്ഷം രൂപയുടെ ഐഫോണിന്റെ പുതിയ വില ഏഴര ലക്ഷം; കാരണമിതാണ്

2000 ഡോളറില്‍ താഴെ വിലയുള്ള ഉപയോഗിച്ച ഐഫോണ്‍ ടെന്‍ ഫോണുകള്‍ 10,000 ഡോളര്‍ വരെ വിലയ്ക്കാണ് ആളുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

Published

on

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് എപ്പിക് ഗെയിംസിന്റെ ഏറ്റവും ജനപ്രിയമായ ഫോര്‍ട്ട്നൈറ്റ് എന്ന ഗെയിം നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ സംഭവം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.

നിരോധിക്കപ്പെട്ട ഫോര്‍ട്ട് നൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ഐഫോണുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. 2000 ഡോളറില്‍ താഴെ വിലയുള്ള ഉപയോഗിച്ച ഐഫോണ്‍ ടെന്‍ ഫോണുകള്‍ 10,000 ഡോളര്‍ വരെ വിലയ്ക്കാണ് ആളുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഗൂഗിളിന്റേയും ആപ്പിളിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം പേമെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കുകയും അതുവഴി ഇന്‍-ആപ്പ് ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് എപിക് ഗെയിംസ് നേരിട്ട് പണം വാങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്നുമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും എപിക് ഗെയിംസിന്റെ ഫോര്‍ട്ട് നൈറ്റ് ഗെയിം നീക്കം ചെയ്തത്.

ആപ്പ് സ്റ്റോറില്‍ നിന്നും ഫോര്‍ട്ട് നൈറ്റ് നീക്കം ചെയ്തതിനാല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നേരത്തെ തന്നെ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ നിന്നും അവ നീക്കം ചെയ്യപ്പെട്ടില്ല. അത് തുടര്‍ന്നും ഉപയോഗിക്കാനും സാധിക്കും.

ഈ അവസരം മുതലെടുത്ത് ചില ഉപയോക്താക്കള്‍ ഫോര്‍ട്ട്നൈറ്റ് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അവരുടെ പഴയ ഐഫോണുകള്‍ വില്‍പനയ്ക്ക് വെച്ചു. അതില്‍ ഒരാള്‍ 10000 ഡോളറിനാണ് (7,50,000 രൂപ) തന്റെ ഐഫോണ്‍ ടെന്‍ വില്‍പനയ്ക്ക് വെച്ചത്. അതേസമയം മറ്റൊരാള്‍ തന്നെ ഐഫോണ്‍ 8 വില്‍പനയ്ക്ക് വെച്ചത് 3000 ഡോളറിനാണ് ( 2,25,000 രൂപ).

ഈ സാഹചര്യത്തില്‍ എപിക് ഗെയിംസിന്റെ ഡെവലപ്പര്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍ എന്നാണ് വിവരം. ആപ്പിളിന്റെ ഈ നീക്കം തടയാന്‍ എപിക് ഗെയിംസ് കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഗെയിം തിരികെ കൊണ്ടുവരുന്നതിന് തടസമില്ലെന്നാണ് ആപ്പിളിന്റെ നിലപാട്.

 

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

india

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ

ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

india

കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു.

Published

on

ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.

വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.

Continue Reading

Trending