Connect with us

News

ഫലസ്തീനികളെ ജയിലുകള്‍ നിറച്ച് ഇസ്രാഈല്‍; പതിനായിരം കവിഞ്ഞു

ഈ മാസം ഏഴിന് അക്രമങ്ങള്‍ പൊട്ടിപ്പെടുന്നതിന് മുമ്പ് 5200 ഫലസ്തീനികളാണ് ഇസ്രാഈയില്‍ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനായിരം കവിഞ്ഞിരിക്കുകയാണ്.

Published

on

റാമല്ല: ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നതോടൊപ്പം ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി ജയിലുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് ഇസ്രാഈല്‍. ഈ മാസം ഏഴിന് അക്രമങ്ങള്‍ പൊട്ടിപ്പെടുന്നതിന് മുമ്പ് 5200 ഫലസ്തീനികളാണ് ഇസ്രാഈയില്‍ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനായിരം കവിഞ്ഞിരിക്കുകയാണ്.

രണ്ടാഴ്ചക്കിടെ ഗസ്സയില്‍നിന്നുള്ള നാലായിരത്തോളം ഫലസ്തീന്‍ തൊഴിലാളികളെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തു. ഇവരെ സൈനിക താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിനുപുറമെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്നും കിഴക്കന്‍ ജറൂസലമില്‍നിന്നും 1070 പേരെയും ഇസ്രാഈല്‍ സേന തട്ടിക്കൊണ്ടുപോയി. ഏത് നിമിഷവും ഇസ്രാഈല്‍ സേനയില്‍നിന്ന് ആക്രമണം പ്രതീക്ഷിക്കാമെന്നതുകൊണ്ട് ഫലസ്തീനികള്‍ ഭീതിയിലാണ്. വളരെ മോശപ്പെട്ട രീതിയിലാണ് സൈനികര്‍ തടവുകാരോട് പെരുമാറുന്നതെന്ന് ഫലസ്തീന്‍ അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. സമീപകാല സംഭവ വികാസങ്ങള്‍ ഫലസ്തീന്‍ തടവുകാരെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഖുദറ ഫാരിസ് പറഞ്ഞു. ഇസ്രാഈലിലെ ജയിലുകളില്‍ നിരവധി സ്ത്രീകളും കുട്ടികളും തടവുകാരായി കഴിയുന്നുണ്ട്. വെള്ളം കൊടുക്കാതെയും പട്ടിണിക്കിട്ടും ഇസ്രാഈല്‍ സേന ഇവരെ പീഡിപ്പിക്കുകയാണ്. മരുന്നും നല്‍കുന്നില്ല. ഗുരുതരമായ രോഗം ബാധിച്ചുവര്‍ക്കു പോലും ചികിത്സ നിഷേധിക്കുയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇവരുടെ കാര്യത്തില്‍ കുടുംബങ്ങളും ഫലസ്തീനികള്‍ പൊതുവയെും ആശങ്കയിലാണ്. തടവുകാര്‍ക്കുള്ള ക്ലിനിക്കുകള്‍ അടച്ചിരിക്കുകയാണ്. ഇവരില്‍ കാന്‍സര്‍ രോഗികളുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫലസ്തീന്‍ തടവുകാര്‍ക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്. തടവുകാരെ കൂട്ടത്തോടെ നഗ്‌നരാക്കി ശാരീരിക പരിശോധന നടത്തുന്നു. കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കടുത്ത വേദന അനുഭവപ്പെടുന്നതുവരെ മുറുക്കി മണിക്കൂറുകളോളം നിര്‍ത്തുന്നതായും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

Published

on

പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്‌പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.

അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

Continue Reading

india

യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.

Published

on

ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസേഷന്‍ നേടാനാണ് അവര്‍ ആഗ്രഹിച്ചത്.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending