Connect with us

kerala

അവളോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ കടമയാണ്; അതിജീവിതയെ അപമാനിച്ച സിപിഎം മാപ്പ് പറയണം: കെ.സുധാകരന്‍

ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന്‍ തുറന്നടിച്ചു.

Published

on

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. അവള്‍ കേരളത്തിന്റെ മകളാണ്, അവളോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ കടമയും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ വന്നപ്പോള്‍ കോടതിയെ സമീപിച്ച പെണ്‍കുട്ടിയെ സംഘടിതമായി അധിക്ഷേപിക്കുകയാണ് സിപിഎം. കേസ് അട്ടിമറിക്കാന്‍ ഭരണമുന്നണിയിലെ ഒരുന്നതന്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന മാധ്യമങ്ങളുടെ സംശയത്തെ ശരിവെക്കുന്ന തരത്തിലാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ആന്റണി രാജുവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രി എം എം മണിയുമൊക്കെ നടത്തുന്ന പ്രതികരണങ്ങള്‍. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി അറിയാതെ കേസ് അന്വേഷണം നിലയ്ക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യത്തില്‍ പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ വേദനയും മാനസിക സംഘര്‍ഷവും തിരിച്ചറിയാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയില്ല. പുത്രവാത്സല്യത്താല്‍ അദ്ദേഹം കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണ്. പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളെപ്പോലെ അപമാനിക്കപ്പെട്ടാല്‍ എല്ലാവരും പരാതി പുറത്ത് പറയാതെ ഒതുക്കി തീര്‍ക്കണമെന്നാണ് സി പി എമ്മിന്റെ നയം.

പീഡനങ്ങള്‍ ഏറ്റുവാങ്ങി പുറത്തു പറയാന്‍ കഴിയാതെ പോകുന്ന നിശ്ശബ്ദരായ ഹതഭാഗ്യകളുടെ പ്രസ്ഥാനം കൂടിയാണ് സിപിഎം. പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനം തന്നെ കേരളത്തിലെ വനിതകളോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന്‍ തുറന്നടിച്ചു.

ഒരിക്കല്‍ ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയെ നെറിയില്ലാത്ത വാക്കുകള്‍ കൊണ്ട് കീറിമുറിക്കുന്നത് സിപിഎം അവസാനിപ്പിക്കണം. അതിജീവിതയെ അപമാനിച്ച സിപിഎം കേരള ജനതയോട് നിരുപാധികം മാപ്പ് പറയണമെന്നും സുധാകരന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Continue Reading

kerala

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ​ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

Published

on

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

Continue Reading

crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

Published

on

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Continue Reading

Trending