Connect with us

gulf

ജിദ്ദ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍ സ്‌കോളര്‍ഷിപ്, കാരുണ്യം പദ്ധതികള്‍ കൂടി

 ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിക്കു കീഴില്‍ സ്‌കോളര്‍ഷിപ്, കാരുണ്യ കൈനീട്ടം എന്നീ രണ്ടു പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

on

ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിക്കു കീഴില്‍ സ്‌കോളര്‍ഷിപ്, കാരുണ്യ കൈനീട്ടം എന്നീ രണ്ടു പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി 14-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്.

2023 വര്‍ഷത്തെ അംഗത്വ കാമ്പയിന്‍ നവംബര്‍ 15 നു ആരംഭിക്കും. ഡിസംബര്‍ 31 വരെ തുടരും. അംഗങ്ങളാകുന്നവരുടെ മക്കള്‍ക്ക് ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്കും ചരിത്രം, നിയമം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണ പഠനത്തിനും (പി.എച്ച്ഡി, എം.ഫില്‍) ആണ് സ്‌കോളര്‍ഷിപ് നല്‍കുക. വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠന രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഗവേഷണ പഠനം നടത്തുന്നത് ഇന്ത്യയിലോ ഇന്ത്യക്ക് പുറത്ത് ലോകത്തെ ഏത് യൂനിവേഴ്സിറ്റിയിലായിരുന്നാലും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ക്രിയ ഐ.എ.എസ് അക്കാദമിയിലെ വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്തും ജിദ്ദ കെ.എം.സി.സി സഹകരിക്കുന്നുണ്ട്.

ദീര്‍ഘകാലം പ്രവാസിയായിരുന്ന ശേഷം നാട്ടിലെത്തി നിത്യജീവിതത്തിനും രോഗ ചികിത്സക്ക് പോലും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതാണ് കാരുണ്യ കൈനീട്ടം പദ്ധതി. ഇത്തരക്കാര്‍ക്ക് നിശ്ചിത സംഖ്യ പദ്ധതിയുടെ ഭാഗമായി നല്‍കും. പദ്ധതി കാലയളവില്‍ മരണപ്പെടുന്ന ഗുണഭോക്താവിന്റെ കുടുംബത്തിന് 5 ലക്ഷം വരെ മരണാനന്തര വിഹിതവും രോഗം വരുന്നവര്‍ക്ക് ചികിത്സാ സഹായവും എക്സിറ്റില്‍ പോകുന്നവര്‍ക്ക് ടിക്കറ്റും നിലവില്‍ നല്‍കി വരുന്നുണ്ട്.പദ്ധതിയില്‍ അംഗമായി പ്രവാസം നിര്‍ത്തി 60 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷമായി എല്ലാ മാസവും പ്രവാസി പെന്‍ഷനും നല്‍കി വരുന്നു. കോവിഡ് കാലത്ത് നാട്ടില്‍ പോയി കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളുടെ വീടുകളിലേക്ക് സ്നേഹ സമ്മാനം എന്ന പേരില്‍ ഭക്ഷണ കിറ്റുകളും കോവിഡ് കാലത്ത് ജിദ്ദയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കോവിഡ് കരുണ്യഹസ്തം ഭക്ഷണ കിറ്റുകളും മരുന്ന് കിറ്റുകളും ജിദ്ദ കെ.എം.സി.സി വിതരണം ചെയ്തിരുന്നു

അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്ക് പദ്ധതി വിഹിതമായി 5 കോടിയിലേറെ രൂപ വിതരണം ചെയ്തു. ഈ കാലയളവില്‍ മരണപ്പെട്ട 70 പേരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായവും മുന്നൂറോളം പേര്‍ക്ക് ചികിത്സാ ആനുകൂല്യവും നൂറിലേറെ പേര്‍ക്ക് ടിക്കറ്റും നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ജിദ്ദ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, ലത്തീഫ് മുസ് ല്യാരങ്ങാടി എന്നിവരും സംബന്ധിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

Trending