Connect with us

kerala

പാട്ടുംപാടി ജയിച്ച് കലാഭവന്‍ രാജു; ഇനി കാസര്‍കോട് ബ്ലോക്കിലെ സാരഥി

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി വേദികളില്‍ തിളങ്ങിയയാള്‍ കൂടിയാണ് രാജു.

Published

on

കാസര്‍കോട്: കളനാട് ബ്ലോക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ദളിത് ലീഗ് നേതാവുമായ കലാഭവന്‍ രാജുവിന് മികച്ച വിജയം. സിപിഎമ്മിലെ ചന്ദ്രന്‍ കൊക്കാലിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് വാര്‍ഡില്‍ രണ്ടു പേര്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഇരുപത് വര്‍ഷം ബിഎസ്എന്‍എല്ലില്‍ മസ്ദുര്‍ കരാര്‍ ജീവനക്കാരനായിരുന്നു രാജു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി വേദികളില്‍ തിളങ്ങിയ നേതാവു കൂടിയാണ് രാജു.

2015ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ ആയിശ സഹദുല്ലയാണ് ഇവിടെ നിന്ന് ജയിച്ചിരുന്നത്. നേരത്തെ ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ നിന്ന് മുസ്്ലിംലീഗ് ടിക്കറ്റില്‍ തന്നെയാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ കളനാട് ഡിവിഷന്‍ പട്ടികജാതി സംവരണ സീറ്റായപ്പോള്‍ പഞ്ചായത്തംഗമായി അഞ്ചുവര്‍ഷം നാടിന്റെ കൂടെ നിന്ന ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ രാജുവിനെ മുസ്്ലിം ലീഗ് പഞ്ചായത്ത് നേതൃത്വം ഈ സീറ്റിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

കലാഭവന്‍ മണിയോടുള്ള ചങ്ങാത്തവും അസോസിയേഷനോടൊത്തുള്ള പ്രവര്‍ത്തനവുമാണ് പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ന്നത്. മണി നായകനായ നന്മ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തതോടെ നാടറിഞ്ഞ കലാകാരനായി. പിന്നീട് ജനപ്രതിനിധിയായപ്പോഴും മിമിക്രിയെയും നാടന്‍പാട്ടിനെയും മറന്നില്ല. ഇന്ന് മണിയെ പോലെ പൊട്ടിച്ചിരിച്ചും പാടിത്തിമര്‍ത്തും കലാഭവന്‍ രാജു വോട്ടിന്റെ വഴിയില്‍ സജീവമാവുകയാണ്. ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശിയാണ് രാജു. ഭാര്യ: ജിഷ. വിദ്യാര്‍ത്ഥികളായ റോഷന്‍ രാജ്, റോഷ്ന മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിക്ക് സുഖമാകും: പി.എം.എ സലാം

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

Published

on

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രണ്ടു ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് അത് കേള്‍ക്കുന്നവര്‍ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല്‍ സുഖമാകും എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Published

on

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

GULF

ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Published

on

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.

അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 

Continue Reading

Trending