Connect with us

More

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്

Published

on

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിത്തുടങ്ങി. ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുര്‍, റെയ്‌സി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്.

ക്രമസമാധാന സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതെന്ന് ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ശ്രീനഗറിന്റെ ചില ഭാഗങ്ങളില്‍ ലാന്റ് ലൈന്‍ ടെലിഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കിത്തുടങ്ങി. അഞ്ച് ജില്ലകളില്‍ 2ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളിലും അയവ് വരുത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ സൈനിക വിന്യാസം അതേപടി തുടരുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. റോഡുകളിലും പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ നീക്കില്ല. സുരക്ഷാ പരിശോധനകളിലും അയവു വരുത്തിയിട്ടില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കാത്ത തരത്തില്‍ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഭരണകൂടം അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരും. സിവിലിയന്‍ മേഖലകളില്‍ ചില ഷോപ്പുകള്‍ ഇന്നലെ കാലത്തു മുതല്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രധാന വാണിജ്യ കേന്ദ്രങ്ങളും പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ളവയും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
നൂറിലധികം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് ജമ്മുകശ്മീരില്‍ നിലവിലുള്ളത്. ഇതില്‍ 17 എണ്ണത്തിന്റെ പ്രവര്‍ത്തനം മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്. മറ്റുള്ളവയുടെ പ്രവര്‍ത്തനം ഇപ്പോഴും നിലച്ചുതന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

GULF

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി

Published

on

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

Continue Reading

crime

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

on

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Continue Reading

GULF

യുഎഇയില്‍ ചികിത്സയിലുള്ള ഫലസ്തീന്‍ കുട്ടികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് ശൈഖ് തിയാബ്

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്

Published

on

അബുദാബി: അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ട്ടിയേര്‍സ് ഫാമിലി അഫയേഴ്‌സ് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ശൈഖ് തിയാബ് മെഡിക്കല്‍ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ആശംസകള്‍ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending