Connect with us

Culture

കത്വ കേസ്: ജൂണ്‍ 15ന് മുമ്പ് വിധി പറയാന്‍ സാധ്യത യൂത്ത് ലീഗ് സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു

Published

on


കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ കത്വ കേസ് ജൂണ്‍ 15ന് മുന്‍പ് വിധി പറയാന്‍ സാധ്യത. പഞ്ചാബിലെ പത്താന്‍ കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്. 144 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസ് നടത്തിപ്പിന് അഭിഭാഷകരെ നിയോഗിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രതിനിധി സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു.കഴിഞ്ഞ വര്‍ഷമാണ് സുപ്രിം കോടതി തീരുമാനപ്രകാരം കേസ് പഞ്ചാബിലേക്ക് മാറ്റിയത്.
അന്നു തന്നെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഡ്വ: മുബീന്‍ ഫാറൂഖി, അഡ്വ: കെ കെ പുരി എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്നത്തെ കശ്മീര്‍ ഗവര്‍മെണ്ട് നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ചോപ്രയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കേസില്‍ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് അഭിഭാഷകര്‍ പങ്കുവെക്കുന്നത്. അതിശക്തമായ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കോടതിക്കു മുന്നിലെത്തിച്ചിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതിനെയൊക്കെ അതിജീവിക്കാനായിട്ടുണ്ട്.പ്രതികളൊരാള്‍ മൈനര്‍ ആണെന്ന് സ്ഥാപിക്കാനും പ്രതിഭാഗം ശ്രമിച്ചു. കേസില്‍ ഹാജരാകുന്ന സാക്ഷികള്‍ക്ക് നേരെ ഉണ്ടായ ഭീഷണികള്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം പഞ്ചാബ് ഗവര്‍മെണ്ടിനു മുന്നിലെത്തിച്ചിരുന്നു.
സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പഞ്ചാബ് പൊലീസ് ജാഗ്രത കാണിച്ചിരുന്നു എന്ന് അഭിഭാഷകര്‍ നന്ദിയോടെ പറഞ്ഞു.പ്രതി ഭാഗത്തിന് വേണ്ടി കേസ് നടത്തിപ്പിന് പിന്തുണ കൊടുക്കുന്നത് ബി ജെ പി നേതൃത്വമാണ് എന്ന ആരോപണം ശക്തമാണ്.പ്രതികള്‍ക്കു വേണ്ടി കശ്മീരില്‍ നടന്ന പ്രകടനത്തിന് അന്നത്തെ ബി ജെ പി മന്ത്രിമാരും എം എല്‍ എ മാരും പങ്കെടുത്തിരുന്നു.പത്താന്‍ കോട്ട് കോടതിയില്‍ കേസ് വാദം കേള്‍ക്കുന്ന ജ: തേജ്വീന്ദര്‍ സിംഗിന്റെ ഭാര്യയെ ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ വിവരാവകാശ ഓഫീസറായി നിയമിച്ചതും വിവാദമായിരുന്നു.
കത്വ പെണ്‍കുട്ടിക്ക് നീതി ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് സി കെ സുബൈര്‍ പറഞ്ഞു. ജുഡീഷ്വറി ജനാധിപത്യവിശ്വാസികളുടെ അവസാന അഭയകേന്ദ്രമാണ്.കത്വ കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ലഭിക്കുന്ന നീതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending