Connect with us

gulf

കെ.എം.സി.സി അദാലത്ത് പതിനേഴാം വാര്‍ഷികം സംഘടിപ്പിച്ചു

കെ.എം.സി.സി നന്മ അദാലത്ത് പതിനേഴാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

Published

on

അശ്റഫ് ആളത്ത്
ദമ്മാം

കെ.എം.സി.സി നന്മ അദാലത്ത് പതിനേഴാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിലെ തീക്ഷണമായ പരീക്ഷണങ്ങളില്‍ അകപ്പെട്ടവരും നിയമക്കുരുക്കുകളില്‍ ബലിയാടാക്കപ്പെട്ടവരുമായ ആലംബമറ്റ ആയിരക്കണക്കിന് മനുഷ്യരുടെ ദുരിത പര്‍വ്വങ്ങളാണ് അദാലത്തിലൂടെ പരിഹരിച്ചു പോരുന്നതെന്ന് സമാഗമം സാക്ഷ്യപ്പെടുത്തി.

ഇടവേളകളില്ലാത്ത പതിനേഴ് വര്‍ഷങ്ങളിലെ പ്രശ്‌ന പരിഹാര നൈര്യന്തങ്ങളില്‍ നിയമസഹായം മാത്രമല്ല അതിജീവനത്തിന്റെ പാതയില്‍ ഇരകളുടെ ഭക്ഷണം,താമസ സൗകര്യം എന്നിവകൂടി കെ.എം.സി.സിക്ക് ഏറ്റെടുക്കപ്പെടേണ്ടിവരാറുണ്ട്.വെക്തമായ തൊഴില്‍കരാറുകളുടെ അഭാവത്തില്‍ തൊഴിലുടമകളാല്‍ വേട്ടയാടാപ്പട്ടവര്‍ക്കും നിയമക്കുരുക്കഴിഞ് നാട്ടിലേക്ക് തിരിച്ചു പോകേണ്ടവരുമായ ആളുകളുടെ യാത്രാരേഖകളും വിമാന ടിക്കറ്റും ഉള്‍പ്പടെ ലക്ഷക്കണക്കിന് റിയാലിന്റെ സാമ്പത്തിക സഹായങ്ങളാണ് യാതൊരുവിധ മൂലധനവുമില്ലാത്ത അദാലത്തിലൂടെ നിര്‍വ്വഹിച്ചു പോരുന്നത്.

സഹായം തേടിയെത്തുന്നവരുടെ ജാതിമതമോ ദേശഭാഷയോ പരിഗണിക്കാതെ പ്രതിവാര വാരാന്ത്യങ്ങളില്‍ ദമ്മാം കെ.എം.സി.സി ടൗണ്‍ കമ്മിറ്റിയുടെ കീഴിലാണ് സഫാ ഓഡിറ്റോറിയത്തിലെ അദാലത്ത് ക്യാമ്പ്. ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് വടകരയുടെ നേതൃത്വത്തില്‍ മഹ്മൂദ് പൂക്കാട്,ഫൈസല്‍ ഇരിക്കൂര്‍,അമീറലി കോഡൂര്‍ എന്നിവരാണ് അദാലത്തിന്റെ അമരത്തുള്ളത്.സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം നിയമ സഹായങ്ങള്‍ ഏകോപിപ്പിക്കും.

സഹജീവി സ്‌നേഹമെന്ന ഏകവികാരമാണ് തങ്ങളെ നയിക്കുന്നതെന്നും ഈ അനുപമ സേവനം രണ്ടു പതിറ്റാണ്ടിലേക്കടുക്കുമ്പോള്‍ പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്ത് പകരുന്നതെന്നും അദാലത്ത് സംഗമം അഭിപ്രായപ്പെട്ടു.
സഫാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഹ്മൂദ് പൂക്കാട് അധ്യക്ഷത വഹിച്ചു.അമീറലി കൊയിലാണ്ടി ഉത്ഘാടനം ചെയ്തു.സുലൈമാന്‍ കൂലേരി,സിദ്ധീഖ് പാണ്ടികശാല,അമീറലി കോഡൂര്‍,ഡോക്ര്‍ ആഷിഖ്,അശ്റഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഇരിക്കൂര്‍ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു.

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending