Culture
മന്ത്രി ജലീല്‍ തലവേദനയാകുന്നു; തള്ളാനും കൊള്ളാനുമാകാതെ സി.പി.എം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണങ്ങളുടെ പരമ്പര തന്നെ ഉയരുന്നത് മുന്നണിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുന്നു. ബന്ധു നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സജീവായി നില്‍ക്കുന്നതിനിടെയാണ് ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദം. ഇത് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്നണി ഭയക്കുന്നു. യുവ വോട്ടര്‍മാരില്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായാണ് സി.പി.എമ്മും എല്‍.ഡി.എഫും വിലയിരുത്തുന്നത്.
പാര്‍ട്ടിക്കൊപ്പം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായെയും ആരോപണങ്ങള്‍ ബാധിച്ചതോടെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. മാര്‍ക്ക് ദാന സംഭവത്തില്‍ മന്ത്രി ജലീലിന് ജാഗ്രത കുറവുണ്ടായോ എന്ന് പരിശോധിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതിരിച്ചത്. പാര്‍ട്ടി സഹയാത്രികരായ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചഷണരും പരസ്യമായി തന്നെ എതിര്‍പ്പ് വെളിപ്പെടുത്തിതുടങ്ങിയതോടെ വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ബന്ധിതനാകുകയായിരുന്നു.
മാര്‍ക്ക് ദാന വിവാദം ഉള്‍പ്പെടെ പത്തോളം ആരോപണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ സമാനമായ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിവാദം ആളികത്തുമെന്നും സി.പി.എം ഭയക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ ഉന്നത വിദ്യാഭ്യസരംഗത്തുണ്ടായ സമാനതകളില്ലാത്ത ഈ ഇടപെടല്‍ വരും ദിവസങ്ങളില്‍ രാജ്യത്തിനുപുറത്തുപോലും സജീവ ചര്‍ച്ചയാകുകയും കേരളത്തില്‍നിന്ന് പുത്തേക്കുപോകന്ന അഭ്യസ്ഥവിദ്യരുടെ ഭാവിയെ ബാധിക്കുകയും ചെയ്തേക്കും. സര്‍വകലാശാലകളുടെ കലണ്ടര്‍ മന്ത്രിയുടെ ഓഫീസ് വെട്ടിത്തിരുത്തിയതും കേരള സര്‍വകലാശാലയുടെ മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയായേക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനോ വ്യക്തമായ മറുപടി നല്‍കുന്നതിനോ മന്ത്രിക്കുകഴിയാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ കഴമ്പില്ലാത്ത ആരോപണം ഉന്നയിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുംപോലെയായി. എല്‍.ഡി.എഫ് അനുഭാവം പുലര്‍ത്തുന്ന മാധ്യമങ്ങള്‍പോലും ഇത് ഏറ്റുപിടിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല ഉണ്ടയില്ലാ വെടിയെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ കോടിയേരി തന്നെ മന്ത്രിയുടെ ഈ സമീപനത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റി ല്‍ നടന്ന മന്ത്രി സഭാ വികസനത്തിലാണ് ജലീലില്‍നിന്ന് തദ്ദേശം സ്വയം ഭരണ വകുപ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പകരം നല്‍കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സി.പി.എം സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും തുടര്‍ന്ന് സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഉയര്‍ന്ന് അഭിപ്രായങ്ങളും കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണ് ജലീലിന് ആ വകുപ്പ് നല്കാന് തീരുമാനിച്ചതെന്നായിരുന്നു മാറ്റത്തെകുറിച്ചുള്ള സി.പി.എമ്മിന്റെ വിശദീകരണം.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മന്ത്രി ജലീല്‍ എത്തിയതോടെ തൊട്ടതെല്ലാം കുളമാക്കുകയായിരുന്നു. ജലീല്‍ കൈകാര്യം ചെയ്യുന്ന മറ്റുവകുപ്പുകളിലെ പ്രവര്‍ത്തനങ്ങളിലായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. ബന്ധുനിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍നിന്ന് തടിയൂരാന്‍ നിയമിതനായ ആളെ രാജിവെപ്പിച്ചെങ്കിലും സമൂഹത്തിനുമുന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കേറ്റ കളങ്കം നിഴലിച്ചുതന്നെ നില്ക്കുന്നു.ഇതാണ് സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നതും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

