Connect with us

kerala

എല്‍.ഡി.എഫ്. സമരം നടത്തേണ്ടത് കോടതികള്‍ക്കുമുന്നില്‍:ആര്‍.എം.പി.ഐ

കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.

Published

on

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നതെന്നും ആര്‍.എം.പി.ഐ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ടി.എല്‍. സന്തോഷ്,സെക്രട്ടറി എന്‍. വേണു എന്നിവര്‍ സംയുക്തമായി പ്രസ്താവയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.

വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നിയമ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കമിട്ടത്. കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍ പരസ്പരവിരുദ്ധമായാല്‍ കേന്ദ്ര നിയമമാണ് ബാധകമായിരിക്കുക എന്നത് ഭരണഘടനാ വ്യവസ്ഥയാണ്. അതിനോട് നമുക്ക് യോജിക്കുകയോ ചെയ്യാം. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി. വ്യവസ്ഥപ്പെടുത്തിയപ്രകാരം വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ പാനല്‍ ചാന്‍സലര്‍ക്കു നല്‍കാതെ ഒരു പേരു മാത്രം നല്‍കിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വി.സി. നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. മറ്റു സര്‍വ്വകലാശാലകളിലും പാനല്‍ നല്‍കാതെ ഒരു പേരു മാത്രം നല്‍കി നടത്തിയ നിയമനങ്ങള്‍ അസാധുവാണെന്ന നിലപാടാണ് ഗവര്‍ണര്‍ എടുത്തത്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വ്വകലാശാലക്കു മാത്രം ബാധകമാണെന്ന സര്‍ക്കാരിന്റേയും എല്‍.ഡി.എഫ് ന്റേയും നിലപാട് അസാധുവാക്കുന്ന വിധിയാണ് ഇന്നലെ ഫഷറീസ് സര്‍വ്വകലാശാല വി.സി. നിയമനം റദ്ദാക്കിയതു വഴി ഹൈക്കോടതിയില്‍ നിന്നുണ്ടായത്. അതുകൊണ്ടു തന്നെ ഇന്നത്തെ എല്‍.ഡി.എഫ് ന്റെ രാജ്ഭവന്‍സമരം വേണ്ടെന്നു വെച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമരം നടത്തുന്നതാണ് ഉചിതമെന്ന് ആര്‍.എം.പി.ഐ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ബന്ധു നിയമനങ്ങളിലും വഴി വിട്ട നടപടികളിലും ഗവര്‍ണര്‍ പ്രതിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തനിക്കിങ്ങനെ നിഷ്‌ക്രിയനായി ഫയലുകള്‍ ഒപ്പിടാനാവില്ലെന്നും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിത്തരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ആ നിര്‍ദ്ദേശം സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ കൊണ്ട് ഗവര്‍ണര്‍ പദവി ഒഴിഞ്ഞു എന്ന നിലവരും. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ സാന്ത്വനിപ്പിച്ചു ചുമതലയില്‍ തുടരാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നു പുകച്ചു പുറത്തുചാടിക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഗവര്‍ണര്‍ പദവിയല്ല ചാന്‍സലറുടേത്. സംസ്ഥാന നിയമസഭ നിയമപ്രകാരം നല്‍കിയതാണ്. അതിനു സര്‍ക്കാര്‍ നിയന്ത്രണമുണ്ടെന്നു വാദിക്കുന്നതില്‍ പ്രസക്തിയില്ല.

വി.സി.നിയമനം സുപ്രീം കോടതി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലുണ്ടാകാവുന്ന ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടായിരുന്നു. അതു ചെയ്യാതെ ഗവര്‍ണറെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ പ്രരിപ്പിച്ചത് ഒരു ഗൂഢാലോചനയായേ കാണാനാവൂ. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്നതിനു പൊതുസമ്മതി കണ്ടെത്തുന്ന കപടതന്ത്രത്തിന്റെ സമാപനമാണ് ഇന്ന് രാജ്ഭവനില്‍ അരങ്ങേറുന്നത്. ഇന്നലെ ഫിഷറീസ് സര്‍വ്വകലാശാല നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സമരമുദ്രാവാക്യം തന്നെ മുന്‍കൂര്‍ അസാധുവായെന്ന് ആര്‍.എം.പി.ഐ സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending