Connect with us

More

മെസിയും സുവാരസും നെയ്മറും ഇന്ന് ദോഹയില്‍ പന്തുതട്ടും; ആവേശത്തില്‍ ഫുട്‌ബോള്‍ ആസ്വാദകര്‍

Published

on

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം ഇന്ന്. യൂറോപ്യന്‍ ലീഗിലെ വമ്പന്‍മാരായ എഫ്‌സി ബാര്‍സിലോണയും സഉദി ക്ലബ്ബായ അല്‍ അഹ്‌ലിയും തമ്മിലുള്ള സൗഹൃദമത്സരം ഇന്നു വൈകുന്നേരം ഏഴിന് അല്‍ ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി രണ്ടു ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബാര്‍സ ടീം ദോഹയിലെത്തിയത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഹോട്ടലിലാണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ ബാര്‍സ ടീം പരിശീലനത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് ലീഗായ ലാലിഗ ചാമ്പ്യന്‍ടീമായ ബാര്‍സയും സഉദി പ്രൊ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയും തമ്മിലുള്ള മത്സരത്തിന് മാച്ച് ഓഫ് ചാമ്പ്യന്‍സ്(ചാമ്പ്യന്‍മാരുടെ പോരാട്ടം) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നെയ്മറും ഇന്നു ബാഴ്‌സയ്ക്കായി ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പരിക്ക് നെയ്മറിനെ വലയ്ക്കുന്നുണ്ട്. ആദ്യ ഇലവനില്‍ പ്രമുഖതാരങ്ങള്‍ ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് ബാര്‍സലോണ ടീം മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്. സ്പാനീഷ് താരങ്ങളായ ജെറാള്‍ഡ് പൈക്, ആന്ദ്രെ ഇനിയസ്റ്റ എന്നിവരും ബാഴ്‌സ നിരയിലുണ്ടാകും. സൗഹൃദമത്സരത്തിനുള്ള ടീമിനെ മാനേജര്‍ ലൂയിസ് എന്റിഖ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍സ ഫസ്റ്റ്്് ടീമിലെ 21 പേര്‍ക്കു പുറമെ ബി ടീമിലെ കാര്‍ലസ് അലേനയും ബോര്‍ജ ലോപ്പസും ടീമിലിടം നേടിയിട്ടുണ്ട്.പരിക്കുകാരണം ഒന്നാം ടീമിലെ ജെറിമി മത്യേവു ഖത്തറിലേക്ക് ഉണ്ടാകില്ല. ഖത്തര്‍ എയര്‍വേയ്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സ ഇന്നു ദോഹയില്‍ കളിക്കുന്നത്. ഇതാദ്യമായാണ് ബാര്‍സലോണ ഖത്തറില്‍ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായി ഒരു സഉദി അറേബ്യന്‍ ക്ലബ്ബിനോട് ബാര്‍സ ഏറ്റുമുട്ടുന്നു എന്നതും ഇന്നതെ സൗഹൃദമത്സരത്തെ വേറിട്ടുനിര്‍ത്തുന്നു. ഇന്നത്തെ മത്സരത്തിന് ആവേശം പകരാനായി മുന്‍ ബാര്‍സ താരം സാവി ഹെര്‍ണാണ്ടസും സ്റ്റേഡിയത്തിലുണ്ടാകും.

നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ സദ്ദിനുവേണ്ടി ബൂട്ടണിയുന്ന സാവി 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ അംബാസഡര്‍ കൂടിയാണ്. കഴിഞ്ഞദിവസം ലേബര്‍ സിറ്റി സന്ദര്‍ശിച്ച സാവി തൊഴിലാളികള്‍ക്ക് ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റുകള്‍ സമ്മാനിച്ചു. ബാര്‍സ- അഹ്‌ലി മത്സരം ദോഹയിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും ബാര്‍സ ടീമിനൊപ്പം താനുമുണ്ടാകുമെന്നും സാവി പറഞ്ഞു. ദോഹയിലെ മത്സരത്തിനുശേഷം ക്യാംപ്‌നൗവില്‍ എസ്പാന്യോളിനെതിരെയാണ് ബാര്‍സയുടെ അടുത്ത മത്സരം. ലാലിഗയില്‍ ഒസാസുന്നയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബാര്‍സ ദോഹയില്‍ ബൂട്ടണിയുന്നത്. ഈ മത്സരത്തില്‍ രണ്ടാംപകുതിയില്‍ മെസ്സി രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. അതേസമയം സഉദി ക്ലബ്ബായ അല്‍ അഹ്‌ലി ഞായറാഴ്ച പുലര്‍ച്ചെ ദോഹയിലെത്തി. അല്‍ അഹ്‌ലി ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഖത്തര്‍ എയര്‍വേയ്‌സിനാണ്. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനായി ഇറങ്ങുകയും ചെയ്തു. മൂന്നുതവണ യൂറോപ്യന്‍ലീഗ് ചാമ്പ്യന്‍മാരായ ബാര്‍സിലോണയും ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി 2010ലുണ്ടാക്കിയ ധാരണപ്രകാരമാണ് ഈ മത്സരം. സ്‌പോണ്‍സര്‍ കമ്പനി തീരുമാനിക്കുന്ന നഗരത്തില്‍ സൗഹൃദ മത്സരം കളിക്കണമെന്നായിരുന്നു ധാരണ. നേരത്തെ ബാര്‍സലോണയുടെ ഖത്തറിലെ സൗഹൃദമത്സരം മൂന്നു തവണ നീട്ടിവെച്ചിരുന്നു.
സഉദി അറേബ്യന്‍ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയുമായി മേയ് 24ന് ഖത്തറില്‍ സൗഹൃദ മത്സരത്തില്‍ കളിക്കുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ്. എന്നാല്‍ മത്സരത്തിന് മൂന്നുദിവസം മാത്രമുള്ളപ്പോള്‍ നീട്ടിവെയ്ക്കുകയായിരുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ബാര്‍സലോണ ഖത്തറില്‍ സൗഹൃദമത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റദ്ദാക്കുകയായിരുന്നു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവയാണ് ഇന്നത്തെ മത്സരത്തിന് ചൂക്കാന്‍ പിടിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി, കത്താറ ഹോസ്പിറ്റാലിറ്റി, ഊരിദൂ, സാലേഹ് അല്‍ ഹമദ് അല്‍ മനാ കമ്പനി, ആന്റിഡോപ്പിങ് ലാബ് ഖത്തര്‍ എന്നിവയാണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

kerala

‘ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട’; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ്

കേസില്‍ ഇന്ന് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും

Published

on

‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അയഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. 96 കട്ടുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും രണ്ട് മാറ്റങ്ങളിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയിരിക്കുകയാണ്. ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന തരത്തില്‍ സബ് ടൈറ്റില്‍ മാറ്റം വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ച ആവശ്യം. അതോടൊപ്പം കോടതി രംഗത്തിലെ ക്രോസ് വിസ്താര സീനില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാമെന്നാണ് നിലവില്‍ സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ വിചിത്രമായ വാദങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്. ജാനകി എന്ന പേര് നിര്‍മാതാക്കള്‍ ഉപയോഗിച്ചത് മനപൂര്‍വമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. അത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. പ്രത്യേകിച്ച് ക്രോസ് എക്‌സാമിനേഷന്‍ സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന്‍ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു.

ചിത്രം മലയാളമടക്കം അഞ്ചുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുമ്പോള്‍ അത് പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള്‍ സഹായിക്കാന്‍ എത്തുന്നതായി സിനിമയില്‍ കാണിക്കുന്നത് ഗൂഢ ഉദ്ദേശത്തോടെ എന്നും സെന്‍സര്‍ ബോര്‍ഡ്. രാമായണത്തിലെ സീത സഹനത്തിന്റെ പര്യായം ആണെന്നും ജാനകി എന്ന് ഉപയോഗിക്കുന്നത് വഴി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

കേസില്‍ ഇന്ന് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് കോടതി സിനിമ കണ്ടത്. സിനിമ കണ്ട ശേഷം തീരുമാനം അറിയിക്കുമെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. മതവിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.

Continue Reading

crime

ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.

നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്‌.

ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending