Connect with us

india

ട്രോള്‍ മഴയില്‍ മുങ്ങി മോദി

. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്.

Published

on

ന്യൂഡല്‍ഹി: യു.എസ് യാത്രക്കിടെ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ഫോട്ടോ പങ്കുവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സേഷ്യല്‍ മീഡിയ. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്.

വൈകാതെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് ഇത് ആദ്യത്തെ സംഭവമല്ലെന്നും എല്ലാ പ്രധാനമന്ത്രിമാരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. പ്രത്യേക ലൈറ്റിങ് ഒക്കെ നല്‍കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തില്‍ ഫയലിന്റെ അടിയില്‍ നിന്നുള്ള ലൈറ്റിനെ പരിഹസിച്ച് നെറ്റിസണ്‍സ് രംഗത്തെത്തി. ‘എല്ലാവരും ഫയല്‍ നോക്കുന്നത് മുകളില്‍ നിന്നുള്ള ലൈറ്റ് ഉപയോഗിച്ചാണ്. മോദി ഫയല്‍ നോക്കുന്നത് അടിയില്‍ നിന്നുള്ള ലൈറ്റ് കൊണ്ടാണ് ‘എന്നാണ് കമന്റുകളിലെ പരിഹാസം.

ഫോട്ടോക്ക് മിഴിവ് നല്‍കാനാണ് ചുറ്റും ലൈറ്റുകള്‍ നല്‍കിയത്. നരേന്ദ്ര മോദി മാത്രമല്ല, ഇന്ത്യയുടെ മറ്റു പ്രധാനമന്ത്രിമാരും യാത്രകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നുവെന്ന തെളിവുകളുമായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്തുവന്നു.

പ്രധാനമന്ത്രിയെന്നത് മുഴുവന്‍ സമയ ജോലിയാണെന്നും വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ട്വീറ്റ്. മുന്‍ പ്രധാനമന്ത്രിമാരുടെ പഴയ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍ സിംങ് എന്നവരുടെ പഴയകാല ചിത്രങ്ങളാണ് ട്വീറ്റിനൊപ്പം ഇന്ത്യന്‍ എക്‌സപ്രസ് പങ്കുവെച്ചത്.

മോദി മാത്രമല്ല വിമാനത്തിലിരുന്ന് ജോലി ചെയ്ത പ്രധാനമന്ത്രിയെന്ന് ചൂണ്ടിക്കാണിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിദേശ യാത്രാ വേളയിലെ പഴയകാല ചിത്രങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വിദേശ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത മന്‍മോഹന്റെ ചിത്രങ്ങളാണിത്. ചില ചിത്രങ്ങള്‍ പകര്‍ത്താന്‍ വളരെ പ്രയാസമാണന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending