Connect with us

Culture

ബി.ജെ.പിയുടെ ഹര്‍ത്താല്‍ പോസ്റ്റില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല

Published

on

സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്‍’ റിലീസ് ചെയ്യുന്ന ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന് എതിരായാണ് ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
ബി.ജെ.പി അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ പുറത്തിവിട്ട ഹര്‍ത്താല്‍ ആഹ്വാന പോസ്റ്റിനെതിരെ അതിരുവിട്ട ഭാഷയിലാണ് ഫാന്‍സ് പ്രതിഷേധം അറിയിക്കുന്നത്.

ശബരിമലയോടുള്ള അയ്യപ്പവേട്ടയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ (14 12 2018 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്യുന്നു, എന്ന പോസ്റ്റിനെതിരെയാണ് #Standwithodiyan #Saynoharthal എന്നീ ഹാഷ് ടാഗുകളുമായി ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
അതേസമയം ലാല്‍ ഫാന്‍സെന്ന രൂപേണ സിപിഎം സൈബര്‍ പോരാളികളും ബിജെപി പോസ്റ്റിനെതിരെ രംഗത്തുണ്ട്.

https://www.facebook.com/1386572011602924/posts/2142227259370725/

 

പോസ്റ്റിന് താഴെയായി വന്ന ചില കമന്റുകള്‍..

 

  • ഹര്‍ത്താല്‍ ആണ് മാങ്ങാത്തൊലി ആണെന്നൊക്കെ പറഞ്ഞ് ഒടിയന്‍ കാണാന്‍ പോവുന്ന പിള്ളേരെ ദേഹത്തെങ്ങാനും തൊട്ടാ….പിന്നെ ഒടിവക്കാന്‍ പോവുന്നത് ഒടിയന്‍ ആയിരിക്കില്ല…. ഒടിയന്റെ അനിയന്മാര്‍ ആയിരിക്കും…. പറഞ്ഞേക്കാം????
  • ജീവിതം തുടരന്‍ താല്പര്യം ഇല്ലാതെ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന് അയാളുടെ മരണ മൊഴിയില്‍ ഉണ്ട്. ഹര്‍ത്താലോ എന്തോ ഞങ്ങള്‍ക്ക് അറിയണ്ട പടം തടഞ്ഞാല്‍ ഉള്ള രായേട്ടന്റെ ഒരു ഒരു ലെമ േകൂടി അങ്ങ് പോവും.
  • നാളത്തെ ഹര്‍ത്താല്‍ മാറ്റിവെച്ചില്ലെങ്കില്‍ ഞങ്ങളെ പോലെ കുറച്ചു അണികളെ നിങ്ങള്‍ക്ക് നഷ്ടമാകും…
    നിങ്ങളുടെ കുഴി നിങ്ങള്‍ തന്നെ തോണ്ടരുത്….
    ഈ ഒരു ഹര്‍ത്താല്‍ കൊണ്ട് അനേകായിരം അണികളെ നിങ്ങള്‍ക്ക് നഷ്ടമാവും എന്നതിന് ഒരു സംശയവും വേണ്ട
  • 2 വര്‍ഷത്തെ ഞങ്ങളുടെ കാത്തിരിപ്പ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ നോക്കണ്ട,
    തീയേറ്ററില്‍ വന്ന് വല്ല അവിവേകം ചെയ്താല്‍ ഒരു …… മക്കളും 2 കാലോടെ വീട്ടില്‍ പോവില്ല….മൈ…..
  • എന്റെ പൊന്ന് സംഘികളെ ..
    നിങ്ങടെ തലക്കകത്ത് ഒരു തേങ്ങയും ഇല്ലന്നറിയാം എങ്കിലും പറയുകയാ ഉപദ്രവിക്കാതെ ഇരുന്ന് കൂടെ ?
    പോയി വല്ല പ്രതിമയും ഉണ്ടാക്കടെയ് …
    അല്ലങ്കില്‍ വല്ല കക്കൂസിനും കുഴികുത്ത് …
  • കേരളത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും ഒരു കൂട്ടം സിനിമ പ്രേമികളും ഹര്‍ത്താല്‍ അനുകൂലിക്കുന്നില്ല*,
    *മോഹന്‍ലാല്‍ ആണോ വലുത് പാര്‍ട്ടി ആണോ വലുത് എന്ന് കണ്ടറിയാം*.
    *20ലക്ഷം പേരെ മാറ്റി നിര്‍ത്തി കൊണ്ട് ഹര്‍ത്താല്‍ നടുത്തുന്നതിനേക്കാളും ഹര്‍ത്താല്‍ മാറ്റുന്നത് ആയിരിക്കും പാര്‍ട്ടിക്ക് നല്ലത്*
  • നിന്റെയൊക്കെ ഉള്ള വോട്ടും പോയി കിട്ടാന്‍ ഉള്ള പരുപാടി ആണ് ഇത്…നോക്കിക്കോ ഈ ഹര്‍ത്താല്‍ ഒടിയനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചാല്‍ പിന്നെ തീര്‍ന്നു കേരളത്തിലെ ബി ജെ പി
  • ഞാന്‍ ബിജെപി ആണ് ഒരു കാര്യം ഇല്ലാത്ത ഹര്‍ത്താല്‍ മാറ്റിയില്ല എങ്കില്‍ ഇനി മേലില്‍ ഈ പാര്‍ട്ടി പ്രവര്‍ത്തിക്കില്ല ഈ ഒരു ഹര്‍ത്താല്‍ പ്രഖ്യ്പനം ഒരു കാര്യം ഇല്ലാതെ ആണ്

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending